ക്രഡിറ്റ് കാര്‍ഡ് ഹറാം തന്നെ....!!


പലിശയെ കുറിച്ചും അതിന്റെ അപകടങ്ങളെ കുറിച്ചും ഏറെ ബോധവാന്മാരായ ആളുകളില്‍ പലരും അറിവില്ലായ്മ കൊണ്ട് പലിഷധിഷ്ടിത ബാങ്കുകളുടെ ക്രഡിറ്റ്കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് എന്ന വസ്തുത അറിഞ്ഞതിലുള്ള ഞെട്ടലില്‍ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്‌.

ക്രഡിറ്റ് കാര്‍ഡ് സംവിധനം എന്നത് നമുക്കറിയുന്നത് പോലെ തന്നെ ബാങ്ക് നല്‍കുന്ന ഒരു സംവിധാനം ആണ്. നമ്മുടെ അക്കൌണ്ടില്‍ പണം ഇല്ലെങ്കില്‍ കൂടി നമുക്ക് അത്തരം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാട് നടത്താന്‍ കഴിയും. ഒരു നിശ്ചിത കാലയളവിനുള്ളില്‍ ആ പണം നാം തിരികെ അടച്ചാല്‍ അതിനു പലിശ അടക്കേണ്ടതില്ല, എന്നാല്‍ ആ നിശ്ചിത ദിവസം കഴിഞ്ഞാല്‍ അവര്‍ നിശ്ചയിച്ച ശതമാനം പലിശ അതിനു നല്‍കേണ്ടതാണ്. ഇതാണ് സാധാരണ നിലവില്‍ ഉള്ളതും ഈ കുറിപ്പില്‍ പരാമര്ഷിക്കുന്നതുമായ ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്ത് കൊണ്ട് പലിഷധിഷ്ടിത ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് ഹറാം ആകുന്നു..

 ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഒരു നിശ്ചിത കാലാവധിക്കുള്ളില്‍ തിരിച്ചടച്ചില്ല എങ്കില്‍ പലിശ അടക്കേണ്ടി വരുന്ന ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ആണ് ക്രഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നത്.നിങ്ങള്‍ പലിശ അടക്കേണ്ടി വന്നാലും ഇല്ലേലും നിങ്ങളുടെ ഉടമ്പടി പലിഷധിഷ്ടിതമാണ്. അതിനാല്‍ അത് നിരുപാധികം നിഷിദ്ധമാണ്.

ഷെയ്ഖ്‌ ഇബ്നു ഉസൈമീന്‍ പ്രസ്തുത വിഷയത്തില്‍ നല്‍കിയ ഉത്തരം ഇപ്രകാരമാണ്.
“(ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള) ട്രാന്‍സാക്ഷന്‍ ഹറാം ആണ്. കാരണം നിശ്ചിത കാലയളവിനുള്ളില്‍ അടച്ചില്ല എങ്കില്‍ പലിശ അടക്കാം എന്നാ ഉടമ്പടിയാണിത്. ഒരു മനുഷ്യന്‍ പലിശ അടക്കേണ്ട കാല പരിധിക്കു മുന്ബായി തന്നെ തിരിച്ചടക്കാന്‍ പറ്റും എന്നാ വിശ്വസതിലാനെങ്കിലും ഈ ഉടമ്പടി അസാധുവാണ്. കാരണം സാഹചര്യങ്ങള്‍ മാറുകയും അടക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തേക്കാം. ഇത് ഭാവിയില്‍ ഉണ്ടാകുന്ന കാര്യമാണ്, ആര്‍കും തന്നെ ഭാവിയില്‍ തനിക്ക് സംഭവിക്കുന്നത് അറിയുവാനും കഴിയില്ല. അതിനാല്‍ അത്തരം ഇടപാടുകള്‍ ഹറാം ആണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍”: (മജല്ലത് ദവ
No:1754,P37).

അതിനാല്‍ അല്ലഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ ചിലവഴിക്കുന്നതും വാങ്ങികൂട്ടുന്നതും ഹലാല്‍ ആയി മാത്രം ഒതുക്കുക, അതിനു ആവശ്യമായ രൂപത്തില്‍ മനസ്സിനെ പാകപ്പെടുത്തുക. അറിയുക പലിശ വാങ്ങല്‍ മാത്രമല്ല, അത് കൊടുക്കലും അതിനു സാക്ഷി നില്‍ക്കലും, അതിന്റെ കണക്കെഴുതുന്നത് പോലും ഹറാം ആണ്. അതൊക്കെയും ഒരുപോലെയുമാണ് എന്നാണു റസൂല്‍ (സ) പഠിപ്പിച്ചത്. 
എഴുതിയത് : ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം  

NB: ഷെയ്ഖ്‌ ഇബ്നു ഉസൈമീനോടുള്ള ചോദ്യവും ഉത്തരവും രഫരന്സിനായി നല്‍കുന്നു.




سئل الشيخ ابن عثيمين رحمه الله : " تقوم البنوك بمنح عملائها بطاقة تسمى ( الفيزا ) ، حيث تمكنه من سحب مبالغ نقدية من البنك ولو لم يكن في حسابه تلك اللحظة أي مبلغ ، على أن يقوم بردها للبنك بعد فترة زمنية محددة ، وإذا لم يتم التسديد قبل انقضاء تلك الفترة فإن البنك يطلب زيادة أكثر مما سحب العميل ، مع العلم أن العميل يقوم بدفع مبلغ سنوي للبنك مقابل استخدامه لتلك البطاقة ، أرجو بيان حكم استخدام هذه البطاقة .
فأجاب : " هذه المعاملة محرمة ، وذلك لأن الداخل فيها التزم بإعطاء الربا إذا لم يسدد في الوقت المحدد ، وهذا التزام باطل ، ولو كان الإنسان يعتقد أو يغلب على ظنه أنه موف قبل تمام الأجل المحدد لأن الأمور قد تختلف فلا يستطيع الوفاء وهذا أمر مستقبل والإنسان لا يدري ما يحدث له في المستقبل ، فالمعاملة على هذا الوجه محرمة . والله أعلم " انتهى من مجلة الدعوة العدد 1754 ص 37.


ഖബര്‍ സിയാറത്ത്‌ നന്മയാണ്..തിന്മകള്‍ കൊണ്ടതിനെ മൂടരുതേ..





ഖബര്‍...

മനുഷ്യനെ തന്റെ നിസ്സാരത ബോധ്യപ്പെടുത്തുന്ന സംവിധാനം..

പടുത്തുയര്‍ത്തിയ കൊട്ടാരങ്ങള്‍ വിട്ടു താന്‍ കിടക്കേണ്ടതു ഇവിടെയാണ്‌ എന്ന് ചിന്തിപ്പിക്കുന്ന സ്ഥലം...

ജീവിതത്തിന്റെ കുതിപ്പിനിടയില്‍ മരണത്തെ കുറിച്ച് ചിന്തിപ്പിക്കുന്ന ഒരിടം... 

പരലോകത്തിലേക്കുള്ള നമ്മുടെ ഒന്നാമത്തെ വാസസ്ഥലം..

 كَانَ عُثْمَانُ  رَضِيَ اللَّهُ عَنْهُ إِذَا وَقَفَ عَلَى قَبْرٍ بَكَى حَتَّى يَبُلَّ لِحْيَتَهُ , قَالَ فَقِيلَ لَهُ : تَذْكُرُ الْجَنَّةَ وَالنَّارَ وَلا تَبْكِي ، وَتَبْكِي مِنْ هَذَا ؟ فَقَالَ : إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , قَالَ :  الْقَبْرُ أَوَّلُ مَنْزِلٍ مِنْ  مَنَازِلِ الآخِرَةِ , فَإِنْ نَجَا مِنْهُ فَمَا بَعْدَهُ أَيْسَرُ مِنْهُ ، وَإِنْ لَمْ يَنْجُ مِنْهُ فَمَا بَعْدَهُ أَشَدَّ مِنْهُ 
മഹാനായ സ്വഹാബി ഉസ്മാന്‍ ബ്നു അഫ്ഫാന്‍ (റ)ഖബറിന്റെ അടുത്ത എത്തിയാല്‍ തന്റെ താടി നനയുമാറു  കരയുമായിരുന്നു..ആളുകള്‍ ചോദിച്ചു.. സ്വര്‍ഗനരകങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അങ്ങ് കരയുന്നില്ല, എന്നാല്‍ ഇവിടെ നിന്ന് കരയുന്നു..? അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നബി (സ) പറഞ്ഞിരിക്കുന്നു:"പരലോകത്തിലെ ഭവനങ്ങളിലെ ഒന്നാമത്തെ ഭവനമാണ് ഖബ൪..ആര് അതില്‍ നിന്ന് രക്ഷപ്പെടുന്നുവോ അതിനു ശേഷമുല്ലതെല്ലാം അവനു അതിനേക്കാള്‍ എളുപ്പമാണ്..ആര് അവിടെ നിന്ന് രക്ഷപ്പെടുന്നില്ലയോ അതിനു ശേഷമുള്ളത് അതിനേക്കാള്‍ കടുത്തതുമാണ്"(തുര്‍മുദി : 2308).

ഇങ്ങനെ പരലോകത്തെ കുറിച്ച് ഓര്‍ത്തു ജീവിതം ശുദ്ധമാക്കാന്‍, തിന്മകളില്‍ നിന്ന് മാരിനില്‍ക്കുവാന്‍,നന്മകളില്‍ മുന്നേറുവാന്‍  ഖബര്‍ സന്ദര്‍ശനം ഇസ്ലാം അനുവദിച്ചു,
അതിനു വേണ്ടി മനുഷ്യരെ പ്രേരിപ്പിച്ചു

عَنْ أَنَسِ بْنِ مَالِكٍ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: كُنْتُ نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ أَلَا فَزُورُوهَا، فَإِنَّهُ يُرِقُّ الْقَلْبَ، وَتُدْمِعُ الْعَيْنَ، وَتُذَكِّرُ الْآخِرَةَ، وَلَا تَقُولُوا هُجْرًا
റസൂല്‍ (സ) പറയുന്നു "നിങ്ങളെ ഖബര്‍ സന്ദര്‍ശനത്തെ തൊട്ട് ഞാന്‍ വിലക്കിയിരുന്നു, എന്നാല്‍ നിങ്ങള്‍ അത് (ഖബര്‍)സന്ദര്‍ശിച്ചു കൊള്ളുക, തീര്‍ച്ചയായും അത് നിങ്ങളുടെ ഹൃദയത്തെ ഉരുക്കി കളയും കണ്ണുകളെ നനയിക്കും,ആഖിറത്തെ കുറിച്ച് ഓര്‍മപ്പെടുത്തും,നിങ്ങള്‍ (അവിടെ നിന്ന്)വ്യര്‍ത്ഥമായത് പറയരുത്.." (ഹാകിം ഹസനായ സനദോടെ ഉദ്ധരിച്ചത്. 1/376).
സ്വന്തത്തെ ഇങ്ങനെ സംസ്കരിക്കുന്നതോടൊപ്പം ആ ഖബറില്‍ കിടക്കുന്നവര്‍ക്ക് വേണ്ടി റബ്ബിനോട്‌ തേടുവാനും പ്രവാചകന്‍(സ) കല്‍പ്പിച്ചു

عن بريدة بن الحصيب رضي الله عنه : ( أن رسول الله صلى الله عليه وسلم كان يعلمهم إذا خرجوا إلى المقابر فكان قائلهم يقول : السلام عليكم أهل الديار من المؤمنين والمسلمين وإنا إن شاء الله للاحقون أسأل الله لنا ولكم العافية 
 "(ഈ)ഭവനങ്ങളില്‍ താമസിക്കുന്ന മു'മിനീങ്ങളിലും മുസ്ലിമീങ്ങളിലും പെട്ടവരേ, നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ..അള്ളാഹു ഉധേഷിക്കുമ്പോള്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പം ചേരേണ്ടാവരാണ് ,ഞങ്ങള്‍കും നിങ്ങള്‍ക്കും  മാപ്പ് ലഭിക്കുവാന്‍ ഞങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുന്നു.."(മുസ്ലിം : 975)..


അതെ, ഖബര്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങള്‍ വളരെ വ്യക്തമാണ് .. നമ്മുടെ മരണത്തെ കുറിച്ച് ഓര്‍ത്ത് ജീവിതത്തെ നന്നാക്കുവാന്‍, അതോടപ്പം അവിടെ കിടക്കുന്ന വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍..

എന്നാല്‍ ഇന്ന് ഖബര്‍ സന്ദര്‍ശനമെന്ന ഓമനപ്പേരിട്ട് കൊണ്ട് നടക്കുന്നത് ഈ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണോ,ഉറൂസുകളും കച്ചവടങ്ങളും നടക്കുന്ന സ്ഥലാമായി ഖബറുകളെ മാറ്റി മരിച്ചത് ആരാണ്....?

അല്ലാഹു ശപിച്ച പൂര്‍വീക സമുദായങ്ങളായ യഹൂദരും നസ്സാറാക്കളും അന്ബിയക്കന്മാരുടെ ഖബറുകളെ ആരാധനാ സ്ഥലമാകിയവര്‍ ആയിരുന്നു..

ലോകത്തിന്റെ പ്രവാചകന്‍ ഇത്തരമൊരു അവസ്ഥ തന്റെ സമുദായത്തിന് വരരുത് എന്ന് വ്യക്തമായി താക്കീത് ചെയ്തിരുന്നു..റസൂല്‍ (സ)  അവസാനകാലത്ത് നല്‍കിയ ഉപദേശങ്ങളില്‍ വരെ ഗൌരവത്തില്‍ പറഞ്ഞത് ഈ താക്കീതായിരുന്നു..


أَنَّ عَائِشَةَ، وَابْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمْ، قَالاَ: لَمَّا نَزَلَ بِرَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، طَفِقَ يَطْرَحُ خَمِيصَةً عَلَى وَجْهِهِ، فَإِذَا اغْتَمَّ كَشَفَهَا عَنْ وَجْهِهِ، فَقَالَ: وَهُوَ كَذَلِكَ: «§لَعْنَةُ اللَّهِ عَلَى اليَهُودِ، وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ» يُحَذِّرُ مَا صَنَعُوا

ആയിഷ ബീവിയും ഇബ്നു അബ്ബാസും (റ ) ഉദ്ധരിക്കുന്നു :റസൂല്‍(സ)ക്ക് രോഗം കഠിനമായി , തന്റെ പുതപ്പു കൊണ്ട് മുഖം മൂടി, പിന്നീട് അത് വെളിവാക്കിയപ്പോള്‍ അവിടുന്ന് പറഞ്ഞു : ജൂത-ക്രൈസ്തവരെ അല്ലാഹു ശപിക്കട്ടെ. അവർ അവരുടെ പ്രവാചകന്മാരുടെ ഖബറുകൾ ആരാധനാ സ്ഥലമാക്കി., ആയിഷ ബീവി പറയുന്നു: അവര്‍ ചെയ്തതിനെ കുറിച്ച് താക്കീത് ചെയ്യലാണ്. (ബുഖാരി :3219,മുസ്ലിം ).

ശപിക്കപ്പെട്ട ആ സമുദായങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുസ്ലിമീങ്ങളില്‍ വരാതിരിക്കുവാന്‍ ഒരുപാട് നിര്‍ദേശങ്ങള്‍ റസൂല്‍ (സ)നല്‍കിയിരുന്നു.,

പ്രവാചകന്‍ (സ)അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചിരുന്നു, "അല്ലാഹുവേ എന്റെ ഖബരിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കല്ലേ എന്ന് (അഹ്മദ് :7358).


എന്നാല്‍ മുസ്ലിമീങ്ങളിലെ ഒരു വിഭാഗം ഇന്ന് ഈ വിഷയത്തില്‍ വലിയ ആപത്തില്‍ പതിച്ചിരിക്കുന്നു, ഇസ്ലാം പഠിപ്പിച്ച ലക്ഷ്യത്തെ മുഴുവന്‍ അട്ടിമറിച്ചു ഉറൂസുകളിലൂടെ ഉത്സവ പ്രതീതി പരത്തി അവര്‍ ജനങ്ങളെയും ഖബറില്‍ കിടക്കുന്ന വിശ്വാസികളെയും വഞ്ചിക്കുകയാണ്..റസൂല്‍ (സ) വിന്റെ അധ്യപനങ്ങളെ കാറ്റില്‍ പറത്തി അല്ലാഹുവിനു മാത്രം ചെയ്യേണ്ട നേര്‍ച്ചകളും ആരാധന കര്‍മങ്ങളും ഖബറാളികള്‍ക്ക് നല്‍കി കൊണ്ട് വലിയ അക്രമം അവര്‍ പ്രവര്‍ത്തിക്കുകയാണ്.

കുഞ്ഞില്ലാതവര്‍ക്ക് കുഞ്ഞിനെ ലഭിക്കാന്‍, മാറാ രോഗം വന്നവര്‍ക്ക് രോഗ ശമനം ലഭിക്കാന്‍, ജീവിതത്തിലെ വ്യത്യസ്തങ്ങളായ പ്രയാസങ്ങള്‍ മാറിക്കിട്ടുവാന്‍ ഇന്നയിന്ന ഖബറുകളെ സമീപിച്ചാല്‍ മതിയെന്ന് പുരോഹിതന്മാര്‍ പഠിപ്പിക്കുന്നു. അങ്ങനെ അല്ലാഹുവിനു ചെയ്യേണ്ട ആരാധനകള്‍ സ്ര്ഷ്ടികള്‍ക്ക് നല്‍കി കൊണ്ട് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിര്‍ക്കിലേക്ക് മനുഷ്യരെ അവര്‍ നയിക്കുന്നു. 

ഇതൊരിക്കലും റസൂല്‍ (സ)പഠിപ്പിച്ചതല്ല, സഹാബികള്‍ ചെയ്തതുമല്ല..ഇമാം സുയൂതി പറയുന്നു : 
الصحابة رضي الله عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته (، فهلا جاءوا فاستسقوا واستغاثوا عند قبر النبي ( وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي ( إلى المصلى فاستسقى به، ولم يستسقوا عند قبر النبي 
فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب

"സഹാബത്ത്(റ) അവര്‍നിരവധി പ്രതിസന്ധികള്‍ നേരിട്ടു. മഹാനായ റസൂല്‍(സ)യുടെ മരണശേഷം വരള്‍ച്ച വന്നു.ഒരു സഹാബിയും പ്രവാചകന്‍റെ ഖബറിന്റെ അരികില്‍ പോയി മഴയ്ക്ക് വേണ്ടി തേടിയില്ല,.റസൂല്‍(സ) അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ടനായിട്ടു പോലും, മറിച്ചു ഉമര്‍ (ര) ചെയ്തത് അബ്ബാസ്(റ )വിനെ കൂടി മൈതാനത്തേക്ക് പോയി മഴയ്ക്ക് വേണ്ടി നമസ്കരിക്കുകയാണ്. അവര്‍ റസൂല്‍ (സ)വിന്റെ ഖബറിന്റെ അരികില്‍ പോയി മഴയ്ക്ക് വേണ്ടി തേടിയില്ല. അത് കൊണ്ട് ഓ മുസ്ലിമേ നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുന്‍ഗാമികളോട് നീ പിന്തുടരുക. യഥാര്‍ത്ഥ തൌഹീദ് നീ ശരിയാക്കുക.,അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. അല്ലാഹു കല്‍പ്പിച്ചുവല്ലോ. "എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍'' അന്‍കബൂത്ത്‌ /65 എന്ന്. അല്ലാഹു പറഞ്ഞുവല്ലോ "തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ (അല്‍കഹ്ഫ്-110) എന്ന്. അതിാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത് അവാനോടെല്ലാതെ പ്രാര്‍ത്ഥിക്കരുത് അവാനോടെല്ലാതെ സഹായമര്‍ത്ഥിക്കരുത്. നല്‍കാനും തടയാനും ഉപകാരോപദ്രവങ്ങള്‍ ചെയ്യാും അവനല്ലാതെയാരുമില്ല, അവനല്ലാതെ ആരാധ്യനില്ല, അവനിലാണ് ഭരമെല്പ്പിക്കേണ്ടത് ,അവനിലെക്കാണ്  മടക്കവും ''. (അല്‍ അംറു ബിന്‍ ഇത്തിബാഅ്-36-47). 
നോക്കുക, എത്ര വ്യക്തമായാണ് ഇമാം സുയൂതി ഈ സമുദായത്തെ പഠിപ്പിച്ചത്. 

ഈ ലോകത്തിനു ദീന്‍ പഠിപ്പിക്കാന്‍ വേണ്ടി അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ മുഴുവന്‍ പ്രാര്‍ത്ഥിച്ചത്‌ അല്ലാഹുവിനോട് മാത്രമായിരുന്നു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വന്നപ്പോള്‍ അവര്‍ തേടിയത് അല്ലാഹുവിനോട് മാത്രമായിരുന്നു.വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ അവരുടെ തേട്ടങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്, എല്ലാം അല്ലാഹുവിനോട് മാത്രം. മാത്രവുമല്ല അല്ലാഹു അല്ലാത്തവരോട് തേടുന്നതിനെ ശക്തമായി തന്നെ ഖുര്‍ആന്‍ തടയുന്നുമുണ്ട് . 

അല്ലാഹു പറയുന്നു 
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ 
 "നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു നിങ്ങള്‍ എന്നോടു പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‌കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവർ ആരോ അവര്‍ വഴിയെ നിന്ദ്യരായ നിലയില്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌ തീര്ച്ച". (മുഅ്‌മിന്‍ 60).

വീണ്ടും കാണുക.

إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ عِبَادٌ أَمْثَالُكُمْ ۖ فَادْعُوهُمْ فَلْيَسْتَجِيبُوا لَكُمْ إِن كُنتُمْ صَادِقِينَ
""തീര്‍ച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്‌. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍." (7:194). 

നാം നമസ്കാരത്തിൽ നിത്യവും പതിനേഴു തവണ ഓതുന്ന അൽ ഫാത്തിഹ സൂറത്തിൽ നാം പറയുന്നതെന്താണ്?
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ”നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു.”

ഇത് ഭാഷയില്‍ വിളിച്ചാലും , ഏത് സ്ഥലത്ത് നിന്ന് വിളിച്ചാലും , ഏത് സമയത്ത് വിളിച്ചാലും ഉത്തരം നല്‍കുന്നവര്‍ റബ്ബ് മാത്രമാണ്. ആ വിശേഷണം അല്ലാഹു അല്ലാത്ത ആര്‍ക്കു നല്‍കിയാലും അത് അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലാകുന്നു. അവനില്‍ പങ്കു ചെര്‍ക്കലാകട്ടെ ഒരിക്കലും അവന്‍ പൊറുക്കുകയും ഇല്ല, എത്രയധികം നമസ്കരങ്ങളും സകാതുകളും നോമ്പുകളും അവന്‍ അനുഷ്ടിചാലും ശരി..!

അള്ളാഹു പറയുന്നു

  إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا
"തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌."(നിസാ:48)

അത് പോലെ  ഖബര്‍ കേട്ടിപ്പോക്കലും അതിന്മേല്‍ സിമഞ്ഞിടലും മറ്റുമൊക്കെ കടുത്ത അനാചാരത്തില്‍ പെട്ടതാണ്.

നിരവധി തെളിവുകള്‍ ഹദീസുകളില്‍ നമുക്ക് കാണാവുന്നതാണ്.


 عَنْ جَابِرٍ، قَالَ:نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ يُجَصَّصَ الْقَبْرُ، وَأَنْ يُقْعَدَ عَلَيْهِ، وَأَنْ يُبْنَى عَلَيْهِ
 ജാബിര്‍(റ) പറയുന്നു: ഖബ്‌റുകള്‍ കുമ്മായമിടുക, അതിന്മേല്‍ വല്ലതും നിര്‍മിക്കുക എന്നിവ നബി(സ) നിരോധിച്ചിരിക്കുന്നു.'' (സ്വഹീഹ് മുസ്‌ലിം), 

 عَنْ أَبِي الْهَيَّاجِ الْأَسَدِيِّ ، قَالَ : قَالَ لِي عَلِيُّ بْنُ أَبِي طَالِبٍ : "  أَلَا أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ أَنْ لَا تَدَعَ تِمْثَالًا إِلَّا طَمَسْتَهُ ، وَلَا قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ "
അബുൽ ഹയ്യാജ് (റ) നിവേദനം: അലി (റ) എന്നോട് പറഞ്ഞു: ‘ഞാൻ നിന്നെ നബി(സ) എന്നെ നിയോഗിച്ച അതേ സംഗതികൾക്കുവേണ്ടി നിയോഗിക്കുന്നു. നീ ഒറ്റ പ്രതിമയും നശിപ്പിക്കാതെ വിടരുത്. ഉയർത്തപ്പെട്ട  ഒരു ഖബറും നിരപ്പാക്കാതെയും വിടരുത്.‘ (സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ:969).

ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി(റ) എഴുതുന്നു:
 أَنَّ السُّنَّةَ أَنَّ الْقَبْرَ لَا يُرْفَعُ عَلَى الْأَرْضِ رَفْعًا كَثِيرًا وَلَا يُسَنَّمُ بَلْ يُرْفَعُ نَحْوَ شِبْرٍ وَيُسَطَّحُ وَهَذَا مَذْهَبُ الشَّافِعِيِّ وَمَنْ وَافَقَهُ 
“നിശ്ചയം സുന്നത്ത്, ഖബർ ഭൂമിയിൽ നിന്നും കൂടുതലായി ഉയർത്തരുത് എന്നും മുകൾഭാഗം കൂനയ്ക്കാൻ പാടില്ല എന്നും ഈ ഹദീസിലുണ്ട്. എന്നാൽ ഏകദേശം ഒരു ചാൺ ഉയർത്തുകയും മുകൾഭാഗം പരത്തുകയും ചെയ്യണം. ഇതാണ് ഇമാം ശാഫി ഈ (റ) യുടേയും അദ്ദേഹത്തെ പിൻപറ്റിയവരുടേയും അഭിപ്രായം” (ശറഹ് മുസ്ലിം 4/42).

റസൂല്‍ (സ)വിന്റെ കാലം മുതല്‍ ഉത്തമ തലമുറകളിലെ മഹാന്മാരായ ആളുകള്‍ ചെയ്തതും അങ്ങനെയായിരുന്നു. ഇന്ന് ഹജ്ജിനോ ഉമ്രക്കോ പോകുന്ന ഏതൊരു സാധാരണക്കാരനും മഹാന്മാരായ സഹാബിമാരെ മറവു ചെയ്ത മക്കയിലെ മഖ്‌ബറത്തു മുഅല്ലയും മദീനയിലെ ബഖീഉമൊക്കെ കണ്ടാല്‍ അവയൊന്നും നമ്മുടെ നാടുകളില്‍ ഉള്ളത് പോലെ ഉയര്തപ്പെട്ടിട്ടില്ല എന്ന സത്യം മനസ്സിലാക്കാം. 

റസൂല്‍ (സ ) കല്‍പ്പനയെ പിന്തുടര്‍ന്ന് കൊണ്ട് കെട്ടിപ്പൊക്കിയ ഖബറുകള്‍ പൊളിക്കുവാന്‍ ആണ് ഇമാമുകള്‍ കല്‍പ്പിച്ചതും. ഇമാം ഷാഫി പറയുന്നു


 وقد رأيت من الولاة من يهدم بمكةما يبنى فيها فلم أر الفقهاء يعيبون ذلك

 ": ‘മക്കയിലെ ഇമാമീങ്ങൾ ഖബറിന്മേൽ നിർമ്മിക്കപ്പെട്ടവയെല്ലാം പൊളിച്ചു കളയാൻ കല്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്,എന്നാല്‍ പണ്ഡിതന്മാരില്‍ ആരും തന്നെ അതിനെ വിമര്‍ശിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല.’(അല്‍ ഉമ്മു ). 

ഇന്ന് നമ്മുടെ നാടുകളില്‍ നടക്കുന്ന ഉറൂസുകള്‍ പരിശോദിക്കുക .. എവിടെ നിന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക...? നടത്തുന്നവര്‍ പോലും ഇതിന്നൊക്കെ റസൂല്‍(സ)യുടെയോ സഹാബതിന്റെയോ മാതൃക ഉള്ളതായി പറഞ്ഞതായി കണ്ടില്ല..
നബി (സ) പറഞ്ഞു: 


عَنْ أمِّ المُؤمِنينَ أمِّ عبْدِ اللهِ عائشةَ -رَضِي اللهُ عَنْهَا- قالَتْ: قالَ رسولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ)) 


നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ആരെങ്കിലും പുതുതായി എന്തെങ്കിലും കൂട്ടി ചേർത്താൽ അത് തള്ളപ്പെടേണ്ടതാണു. ( ബുഖാരി, മുസ്ലിം).

മഹാനായ ഇമാം ശാത്വിബി (റ) പറഞ്ഞു:
طريقة في الدين مخترعة ، تضاهي الشرعية يقصد بالسلوك عليها المبالغة في التعبد لله سبحانه .
  "അല്ലാഹുവിന്റെ പൊരുത്തവും  സാമീപ്യവും ആഗ്രഹിച്ച്‌, അവന്റെ നിയമത്തെ അനുകരിച്ച്‌ സമാനമായ വിശ്വാസങ്ങളോ, കർമ്മങ്ങളോ വ്യക്തമായ പ്രമാണങ്ങളുടെ അഭാവത്തിൽ യാതൊരടിസ്ഥാനവുമില്ലാതെ പുതുതായുണ്ടാക്കുന്നതിനെ ശറഇൽ ബിദ്‌അത്ത്‌ എന്ന്‌ പറയാം"( ഇഅതിസ്വാം 1:37). 

ഇല്ല സഹോദരാ യാതൊരു പ്രമാണവും ഇതില്‍ ഇല്ല..അതിനാല്‍ ഇത് തികഞ്ഞ വഴികെടാണ്..അവിടെ കിടക്കുന്ന മഹത്തുക്കളെ അപമാനിക്കല്‍ തന്നെയാണ്..
നാല്‌ ഖുലഫാക്കളടക്കം സ്വര്‍ഗ്ഗത്തിലാണെന്ന്‌ ഉറപ്പുള്ള സ്വഹാബിമാര്‍ മറ്റു സ്വഹാബാക്കളുടേയും താബിഉകളുടേയും ജീവിതകാലത്ത്‌ വഫാത്തായിപ്പോയിട്ടുണ്ടല്ലോ? അവരുടെയൊന്നും ഉറൂസ്‌ എന്ത് കൊണ്ട് ആ കാലത്ത് ഉണ്ടായിരുന്ന മറ്റു സ്വഹാബിമാര്‍ ആക്ഹോഷിച്ചില്ല..ലോകത്തിന്റെ നേതാവ് റസൂല്‍ (സ)വഫാതയത്തിനു ശേഷം അല്ലെ ഖലീഫമാര്‍ ഭരണം നടത്തിയത്..എന്തെ അവരാരും തന്നെ ഏറ്റവും പരിശുദ്ധനായ റസൂല്‍ ആയ മുത്ത്‌ നബിയുടെ പേരില്‍ ഒരു ആണ്ടു നേര്‍ച്ചയോ ഉറൂസോ നടത്തിയില്ല..ഏതൊരു മുസ്ലിമും നെഞ്ചില്‍ കൈ വെച്ച് ആലോജിക്കെണ്ടാതാണ്..

പ്രിയ സഹോദരാ..ദീനില്‍ പുതുതായി കടത്തിക്കൂടുക എന്നത് നാളെ പരലോകത്ത് ദാഹിച്ചു വലയുമ്പോള്‍ നമുക്ക് നമ്മുടെ നേതാവായ മുത്ത്‌ റസൂല്‍ (സ) വിന്റെ കയ്യില്‍ നിന്ന് ലഭിക്കേണ്ട ഹൌദുല്‍ കൌസര്‍ പോലും തടയുന്ന നീചമായ പ്രവര്‍ത്തനമാണ്..നബി(സ) പറഞ്ഞു:

 " أَنَا فَرَطُكُمْ ( أي : سابقكم ) عَلَى الْحَوْضِ مَنْ وَرَدَ شَرِبَ وَمَنْ شَرِبَ لَمْ يَظْمَأْ أَبَدًا وَلَيَرِدَنَّ عَلَيَّ أَقْوَامٌ أَعْرِفُهُمْ وَيَعْرِفُونِي ثُمَّ يُحَالُ بَيْنِي وَبَيْنَهُمْ " قَالَ أَبُو حَازِمٍ فَسَمِعَ النُّعْمَانُ بْنُ أَبِي عَيَّاشٍ وَأَنَا أُحَدِّثُهُمْ هَذَا الْحَدِيثَ فَقَالَ هَكَذَا سَمِعْتَ سَهْلا يَقُولُ قَالَ فَقُلْتُ نَعَمْ قَالَ وَأَنَا أَشْهَدُ عَلَى أَبِي سَعِيدٍ الْخُدْرِيِّ لَسَمِعْتُهُ يَزِيدُ فَيَقُول [ أي النبي صلى الله عليه وسلم ُ ] : " إِنَّهُمْ مِنِّي" فَيُقَالُ : إِنَّكَ لا تَدْرِي مَا عَمِلُوا بَعْدَكَ . فَأَقُولُ : "سُحْقًا سُحْقًا لِمَنْ بَدَّلَ بَعْدِي 

"ഞാന്‍ (വിചാരണാവേളയില്‍) ഹൗളുല്‍കൗസറിനടുത്ത് നിങ്ങളുടെ മുമ്പെത്തുന്നതാണ്. എന്റെ അരികെ വന്നവര്‍ അതില്‍ നിന്ന് കുടിക്കും. അതില്‍നിന്ന് കുടിച്ചവര്‍ക്ക് പിന്നെ ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുത്ത് ഹൗളിങ്കല്‍ വരും. അവരെ ഞാന്‍ അറിയും. അവര്‍ എന്നെയും അറിയും. പിന്നെ എന്റെയും അവരുടെയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എന്റെ ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരോപ്പോകൂ! ദൂരെപ്പോകൂ!! (സ്വഹീഹുല്‍ ബുഖാരി. ഹദീസ് നമ്പര്‍: 7583,7584, 7050,7051, സ്വഹീഹ് മുസ്‌ലിം, ഹദീസ് നമ്പര്‍: 1718)

എത്ര മാത്രം ഗുരുതരമാണ് വിഷയം...! അതിനാല്‍ നാം നമ്മുടെ പ്രവാചകന്‍ (സ) പഠിപ്പിച്ച ഉപദേശം നെഞ്ചോടു ചേര്‍ക്കേണ്ടതുണ്ട്..”നബി(സ) പറഞ്ഞു: 
فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ
എനിക്കുശേഷം നിങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അപ്പോള്‍ എന്റെ ചര്യയും, സദ്‌വൃത്തരും വിവേകികളുമായ ഖലീഫമാരുടെ ചര്യയും നിങ്ങള്‍ പിന്തുടരുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങളവ കടിച്ചു പിടിക്കുകയും ചെയ്യുവീന്‍. (കാരണം, മതത്തില്‍) പുതുതായി നിര്‍മിക്കപ്പെട്ട എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴികേടുമാണ്.” (അബൂദാവൂദ്. ഹദീസ് നമ്പര്‍: 4607, തിര്‍മുദി: 2676, ഇബ്‌നുമാജ: 42)

അതിനാല്‍ നമ്മുടെ എല്ലാ തേട്ടവും അല്ലാഹുവിനോട് മാത്രമാകുക , സഹായത് തെട്ടവും , നേര്‍ച്ചയും, സത്യം ചെയ്യലും എല്ലാം അവന്റെ പേരില്‍ മാത്രമാക്കുക..മരണത്തെ കുറിച്ച് ഓര്‍ക്കുവാന്‍ വേണ്ടി ഇസ്ലാം പഠിപ്പിച്ച ഖബര്‍ സന്ദര്‍ശനത്തെ മറ്റു ലക്ഷ്യങ്ങള്‍ക്കായി അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുക.

കൂടുതല്‍ പഠിക്കുവാന്‍ ശ്രമിക്കുക..അറിയുക ഇത് ഏതെങ്കിലും സന്ഖടനയില്‍ ആളെ ചേര്‍ക്കാനോ മറെതെങ്കിലും ഭൌതിക നെട്ടത്തിനോ അല്ല..നമ്മുടെ പരലോക വിജയത്തിന് വേണ്ടി മാത്രമാണ്.അള്ളാഹു അനുഗ്രഹിക്കട്ടെ.  ..



എഴുതിയത് :ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം .

സ്ത്രീകളും അന്യ പുരുഷന്മാരും.




ഒരു സ്ത്രീയെ സംബന്ധിച്ച് അന്യ പുരുഷന്‍ ആരൊക്കെയാണ് എന്ന് അറിയല്‍ ദീനിയായ ബാധ്യതയാണ്. അത് പോലെ വിശ്വാസികളായ പുരുഷന്മാരും ഇത് അറിയേണ്ടതുണ്ട്.

ഒരു പെണ്ണിന് അന്യ പുരുഷര്‍ അല്ലാത്തവരായി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് താഴെ പറയുന്ന വിഭാഗത്തില്‍ പെടുന്നവരെയാണ് . ഇവരില്‍ പെടാത്ത എല്ലാവരും അന്യരാണ്. (അഥവാ വിവാഹ ബന്ധം അനുവദനീയവും ഹിജാബ് നിയമം പാലിക്കല്‍ നിര്‍ബന്ധവുമാണ് എന്നര്‍ത്ഥം.)

1. ഭര്‍ത്താവ്.

2. പിതാക്കള്‍ (തന്റെയും ഭര്‍ത്താവിന്റെയും പിതാക്കള്‍, തന്റെയും ഭര്‍ത്താവിന്റെയും ഉപ്പയുടെയോ ഉമ്മയുടെയോ പിതാക്കള്‍, അവരുടെ പിതാക്കള്‍. അങ്ങനെ മുകളിലോട്ട് ഉള്ളവര്‍ മുഴുവന്‍..)

3. മക്കള്‍ (സ്വന്തം മക്കള്‍, ഭര്‍ത്താവിന്റെ മറ്റു ഭാര്യമാരിലെ മക്കള്‍, പേരമക്കള്‍, അങ്ങനെ താഴോടുള്ള മുഴുവന്‍ പേരും, മക്കളുടെ ഭര്‍ത്താക്കന്മാര്‍, പേരമക്കളുടെ ഭര്‍ത്താക്കന്മാര്‍,)

4.സ്വന്തം സഹോദരന്മാര്‍ (ഒരേ ഉമ്മയുടെയും ഉപ്പയുടെയും മക്കള്‍, ഉപ്പയുടെ മറ്റു ഭാര്യമാരിലെ മക്കള്‍, ഉമ്മയുടെ മറ്റു ഭര്‍ത്താവിന്റെ മക്കള്‍) (ഭര്‍ത്താവ് മരിക്കുകയോ ഒഴിവാക്കുകയോ ചെയ്‌താല്‍ മറ്റു വിവാഹം പെണ്ണിന് ചെയ്യാമല്ലോ, അതിലൂടെ ഉണ്ടാകുന്ന മക്കള്‍ എന്നാണു ഉദ്ദേശം. )

5.സ്വന്തം സഹോദരീ സഹോദരന്മാരുടെ മക്കള്‍ (മുകളില്‍ പറഞ്ഞ രൂപത്തിലുള്ള സഹോദരീ സഹോദരന്മാരുടെ മക്കള്‍, അവരുടെ പേരമക്കള്‍, അങ്ങനെ താഴോടുള്ള മുഴുവന്‍ പേരും)

6.ഉമ്മയുടെയും ഉപ്പയുടെയും സഹോദരന്മാര്‍ (അത് പോലെ ഉപ്പപ്പമാരുടെയും ഉമ്മാമമാരുടെയും സഹോദരങ്ങള്‍.)

7.മുല കുടി ബന്ധത്തിലൂടെ അടുത്തവര്‍ (രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടി മറ്റൊരു ഉമ്മയുടെ മുല അഞ്ചോ അധികമോ തവണ കുടിച്ചാല്‍ ആ ഉമ്മയും അവരുടെ മക്കളും മക്കളുടെ മക്കളും തുടങ്ങി താഴോട്ട് ഉള്ളവരും, ആ ഉമ്മയുടെ സഹോദരങ്ങളും, ആ ഉമ്മയുടെ മാതാപിതാക്കളും, അവരുടെ മാതാപിതാക്കളും തുടങ്ങി മുകളിലോട്ട് ഉള്ളവരും, ആ ഉമ്മയുടെ ഭര്‍ത്താവും, ഭര്‍ത്താവിന്റെ സഹോദരങ്ങളും, അവരുടെ മാതാപിതാക്കളും ഒക്കെ വിവാഹം നിഷിധമായവരില്‍ പെട്ടൂ. മുല കുടിച്ച കുട്ടിക്ക് മാത്രം ബാധകമായതാണ് ഈ നിയമങ്ങള്‍.)

അത് പോലെ സ്ത്രീകളോടുള്ള വികാരങ്ങള്‍ നീങ്ങിയ പടു വൃദ്ധരേയും സ്ത്രീകളുടെ ഔറത്തുകള്‍ അറിയാത്ത,ലൈഗീക വികാരങ്ങള്‍ വന്നിട്ടില്ലാത്ത കുട്ടികളെയും മുകളില്‍ പറഞ്ഞവരെ പോലെയാണ് ഖുര്‍ആന്‍ പരിഗണിച്ചത്. (അവരുടെ മുന്ബിലും പൂര്‍ണമായ ഹിജാബ് ആവശ്യമില്ല എന്നര്‍ത്ഥം )
പൊതുവേ ഉള്ള വിവരണം ആണ് മുകളില്‍ ഉള്ളത്, ഇതിലും വിശദമായി വിവരിക്കേണ്ട അവസ്ഥകള്‍ ഉണ്ടായേക്കാം.
(വിശദമായ തെളിവുകള്‍ക്ക് സൂറത്ത് നൂര്‍ :31 ആയത്തും അതിന്റെ തഫ്സീരുകളും നോക്കുക.)

ഇവിടെ ശ്രദ്ധിക്കേണ്ടത് പൂര്‍ണമായ ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമായ എന്നാല്‍ അടുത്ത ബന്ധുത്വമോ ഒന്നിച്ചു വളര്‍ന്നതോ കാരണം അന്യരല്ലെന്നു നാം കരുതുന്ന ചിലരുണ്ട്.

1.ഉമ്മന്റെയോ ഉപ്പാന്റെയോ സഹോദരീ സഹോദരന്മാരുടെ മക്കള്‍:
(ഉമ്മന്റെയോ ഉപ്പാന്റെയോ സഹോദരീ സഹോദരന്മാര്‍ക്ക് നമ്മുടെ ഉപ്പയുടെയും ഉമ്മയുടെയും സ്ഥാനം തന്നെയാണ്, എന്നാല്‍ അവരുടെ മക്കള്‍ നമുക്ക് അന്യരാണ്, അഥവാ വിവാഹം ചെയ്യല്‍ അനുവദനീയം ആണ്. വിശുദ്ധ ഖുര്‍ആന്‍ 33:50 ഇല്‍ നേരിട്ട് പറഞ്ഞതാണ് ഇത്. )

2. ഉമ്മന്റെയോ ഉപ്പാന്റെയോ സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍. (തങ്ങളുടെ ഭാര്യ മരിക്കുകയോ ഒഴിവാക്കുകയോ ചെയ്‌താല്‍ അയാള്‍ക് ആ ഭാര്യയുടെ സഹോദരന്റെയോ സഹോദരിയുടെയോ മകളെ വിവാഹം ചെയ്യാം. )

3. സ്വന്തം സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ (തങ്ങളുടെ ഭാര്യ മരിക്കുകയോ ഒഴിവാക്കുകയോ ചെയ്‌താല്‍ അയാള്‍ക് ആ ഭാര്യയുടെ സഹോദരിമാരെ വിവാഹം ചെയ്യാം.)

4. പുരുഷന് സഹോദരന്മാരുടെ ഭാര്യമാര്‍

4. ഭര്‍ത്താവിന്റെ ഉമ്മയുടെയോ ഉപ്പയുടെയോ സഹോദരന്മാര്‍

5.പുരുഷന് ഭാര്യയുടെ ഉമ്മയുടെയോ ഉപ്പയുടെയോ സഹോദരിമാര്‍. (തങ്ങളുടെ ഭാര്യ മരിക്കുകയോ ഒഴിവാക്കുകയോ ചെയ്‌താല്‍ അയാള്‍ക് ആ ഭാര്യയുടെ ഉമ്മന്റെയോ ഉപ്പായുടെയോ സഹോദരിമാരെ വിവാഹം ചെയ്യാം. )

6. ഭര്‍ത്താവിന്റെ സഹോദരീ സഹോദരന്മാരുടെ മക്കള്‍
(ഒരു പെണ്ണിന് തന്റെ ഭര്‍ത്താവിന്റെ മക്കളോ, ഭര്‍ത്താവിന്റെ പിതാവോ ഉപ്പാപ്പമാരോ അല്ലാത്ത മുഴുവന്‍ പേരും അന്യരാണ്, റസൂല്‍(സ) കൂടുതല്‍ താക്കീത് ചെയ്ത വിഷയവുമാണ്‌ ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കളെ കുറിച്ച്. അവര്‍ മരണമാണ് എന്നാണു റസൂല്‍(സ) വിശേഷിപ്പിച്ചത്. (ബുഖാരി 4934,മുസ്ലിം 2172)
ഇതിലുമപ്പുറം വരെ അന്യരല്ലെന്നു കരുതുന്നവര്‍ വരെ ധാരാളം ഉണ്ട്.

ചുരുക്കി പറഞ്ഞാല്‍ ഖുര്‍ആനോ സുന്നതോ അന്യരല്ലെന്നു പഠിപ്പിക്കുന്ന ആളുകള്‍ ഒഴികെ ബാക്കിയുള്ള മുഴുവന്‍ പേരും അന്യരാണ്. കാരണം വിശുദ്ധ ഖുര്‍ആന്‍ ഈ വിഷയം പറഞ്ഞതിന് ശേഷം പറഞ്ഞത്
"അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം (മഹ്‌റായി) നല്‍കിക്കൊണ്ട് നിങ്ങള്‍ (വിവാഹബന്ധം) തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു."എന്നാണു.
ഇത്തരത്തില്‍ അന്യര്‍ ആയവരുടെ കൂടെ തുടക്കത്തില്‍ പറഞ്ഞ മഹ്'റമായ ആളുകള്‍ ഇല്ലാതെ യാത്ര ചെയ്യരുത്, അവരെ സ്പര്‍ശിക്കരുത്, അവരോടു കൂടെ ഒറ്റക്ക് ആകരുത്, ഔറത്തുകള്‍ പൂര്‍ണമായും മറക്കണം തുടങ്ങിയവ അല്ലാഹുവിനെ ഭയപ്പെടുന്ന ഓരോ സ്ത്രീയും പുരുഷനും ചെയ്യേണ്ടതാണ്.

കുടുംബ ബന്ധം പുലര്‍ത്തല്‍ നിര്‍ബന്ധമായവര്‍ ആണ് നാം, എന്നാല്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ കാറ്റില്‍ പറത്തുവാന്‍ നമുക്ക് അവകാശമില്ല. അതിനാല്‍ ഇത്തരം നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് ബന്ധുക്കളോട് ഏറ്റവും നല്ല നിലയില്‍ പെരുമാറുവാനും നീതി പാലിക്കാനും നാം ബാധ്യസ്ഥരാണ്. അവരുടെ പ്രയാസങ്ങള്‍ അറിഞ്ഞു കൊണ്ട് സഹായിക്കുകയും വേണം, അങ്ങനെ ചെയ്യുമ്പോള്‍ കുടുംബ ബന്ധം ചേര്‍ക്കുന്നതിന്റെ മഹത്തായ പ്രതിഫലം ലഭിക്കുകയും ചെയ്യും.
തീര്‍ച്ചയായും ഉള്ബോധനങ്ങള്‍ ഉപകാരപ്പെടുക അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്ക്‌ മാത്രമാണ്.
അള്ളാഹു അനുഗ്രഹിക്കട്ടെ..

എഴുതിയത് :ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം .

അവലംബം : ഷെയ്ഖ്‌ ഇബ്നു ബാസിന്റെ ഫത്വകള്‍ ,തഫ്സീര്‍ ഇബ്നു കസീര്‍, തഫ്സീര്‍ സ’ദി, അമാനി മൌലവിയുടെ ഖുര്‍ആന്‍ വ്യക്യാനം.

ഉംറയുടെ കര്‍മങ്ങള്‍ ലളിതമായി..



الحمدُ لله ربِّ العالمين، والصلاةُ والسلامُ على مَنْ أرسله اللهُ رحمةً للعالمين، وعلى آله وصَحْبِهِ وإخوانِه إلى يوم الدِّين، أمّا بعد 

ഉമ്രയുടെ കര്‍മങ്ങള്‍ നാലെണ്ണം ആണ്.
1. ഇഹ്രാമില്‍ പ്രവേശിക്കുക.
2. തവാഫ്. 
3. സ'ഇയ്യ്‌.
4. മുടി കളയുകയോ വെട്ടുകയോ ചെയ്യല്‍.

പ്രസ്തുത കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുന്നതിനായി ക്രമത്തില്‍ കൊടുത്തിരിക്കുന്നു.

1. ഇഹ്രാമില്‍ പ്രവേശിക്കുവാനായി മീഖാതില്‍ വെച്ച് ഇഹ്രാമിന് വേണ്ടി കുളിക്കുക, ശേഷം മുഖത്തും തലയിലുമൊക്കെ സുഗന്ധം പൂശുക (ഇപ്രകാരം റസൂല്‍ﷺ  ചെയ്തിട്ടുണ്ട്.)
എന്നാല്‍ അല്പം പോലും വസ്ത്രത്തില്‍ പൂശരുത്, ഇഹ്രമില്‍ പ്രവേശിച്ചാല്‍ ഒട്ടും സുഗന്ധം ഉപയോഗിക്കരുത്. അതിനു മുന്‍പ് ഉപയോഗിച്ചതിന്റെ വാസന ശേഷിച്ചാല്‍ കുഴപ്പമില്ല. ശേഷം ഇഹ്രമിന്റെ വസ്ത്രം ധരിക്കുക.
(വിമാനങ്ങളില്‍ പോകുന്നവര്‍ക്കും മറ്റും ആദ്യമേ കുളിക്കുകയും ഇഹ്രാമിന്റെ വേഷം ധരിക്കുകയും ചെയ്യാം,  ഇഹ്രാമിന്റെ കുളി സുന്നത്താണ്, വലിയ അശുദ്ധിയുള്ള സ്ത്രീകളോടും റസൂല്‍(ﷺ )കുളിക്കാന്‍ പറഞ്ഞതായി കാണാം.)

2. ഇഹ്രാമിന്റെ വസ്ത്രം : പുരുഷന്മാര്‍ക്ക് അവയവങ്ങളുടെ അളവനുവനുസരിച്ചു ചേര്‍ത് തുന്നിയിട്ടില്ലാത്ത തരത്തിലുള്ള രണ്ടു വെള്ള തുണി, ഒന്ന് ഉടുക്കാനും മറ്റൊന്ന് പുതക്കാനും. ചെരുപ്പും ധരിക്കുക. ഷോക്സും ഷൂവും ധരിക്കരുത്. 

സ്ത്രീകള്‍ക്ക് സാധാരണ ഇസ്ലാമിക വേഷം, എന്നാല്‍ നിഖാബ് കൊണ്ടോ ടവല്‍ പോലെയുള്ളവ മുഖത്ത് കെട്ടിയോ മുഖം മറക്കരുത്, മുഖമക്കന പോലെയുള്ളവ തലയില്‍ നിന്നും മുഖത്തേക്ക് താഴ്ത്തി കൊണ്ട് മറക്കാം. അത് പോലെ അവള്‍ കയ്യുറ ധരിക്കാന്‍ പാടില്ല.(ഷോക്സും ഷൂവും ധരിക്കാം.)

3. ഇഹ്രാമില്‍ പ്രവേശിച്ചാല്‍ നിഷിധമാകുന്ന കാര്യങ്ങൾ.


1. നഖം, മുടി തുടങ്ങിയവ നീക്കം ചെയ്യല്‍. (അറിയാതെ പറിഞ്ഞു പോകുന്നതോ, നഖം പൊട്ടിയാല്‍ അതിനെ എടുക്കന്നതോ തെറ്റല്ല).

2. സുഗന്ധം ഉപയോഗിക്കല്‍. 
3. പുരുഷന്‍ തലപ്പാവ്, തോപ്പി തുടങ്ങിയവ കൊണ്ട് തല മറക്കല്‍.
4. ഭാര്യ ഭര്‍തൃ ലൈംഗീക ബന്ധങ്ങള്‍ (വികാരത്തോടെയുള്ള ഒന്നും തന്നെ പരസ്പരം ചെയ്യരുത്,അത്തരത്തിലുള്ള സംസാരം പോലും). 
5. വിവാഹം ചെയ്യല്‍ വിവാഹാലോചന നടത്തല്‍. (ഇഹ്റാമിൽ നികാഹ് ചെയ്താല് അത് ശരിയാകുകയില്ല.)
6. വേട്ട നടത്തല്‍.
7. പുരുഷന് അവയവങ്ങൾക്ക് അനുസരിച്ച് തുന്നിയ വസ്ത്രം ധരിക്കൽ. 
8. സ്ത്രീകൾക്ക് കയ്യുറ, നിഖാബ് തുടങ്ങിയവ ധരിക്കൽ. 

4. ഇഹ്രാമില്‍ പ്രവേശിക്കാനായി മീകാതില്‍ വെച്ച് ഇഹ്രം വസ്ത്രം ധരിച്ചതിന് ശേഷം ഉമ്ര ചെയ്യുക എന്ന നിയ്യത്തോടെ ഖിബ്ലക്ക് നേരെ നില്‍ക്കുക,

 لبيك عمرة , അല്ലെങ്കില്‍ اللهم لبيك عمرة എന്ന് പറയുക.

5. പിന്നീട് തല്ബിയ്യത് ചൊല്ലുക

لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ، لَا شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ

(അല്ലാഹുവെ നിന്റെ വിളിക്ക് ഞാൻ ഉത്തരം ചെയ്തിരിക്കുന്നു, നിനക്ക് ഒരു പങ്കുകാരനുമില്ല, നിന്റെ വിളിക്ക് ഞാൻ ഉത്തരം ചെയ്തിരിക്കുന്നു.. എല്ലാ സ്തുതിയും അനുഗ്രഹവും ആധിപത്യവും നിനക്കാകുന്നു, നിനക്ക് ഒരു പങ്കുകാരനുമില്ല). 

6. തല്ബിയ്യത്തില്‍ ചില വര്‍ധനവ് സ്വഹാബികളെ തൊട്ട് സ്വഹീഹായി വന്നിട്ടുണ്ട്.  (ഉദാ :
لبيك وسعديك والخير بين يديك والرغباء إليك والعمل)
അതിനാല്‍ അത് അനുവദനീയമാണ്. (മുസ്ലിം : 1184)

7. തല്ബിയ്യത് ചൊല്ലുമ്പോള്‍ ശബ്ദം ഉയര്‍ത്തുക. ജിബ്രീല്‍ എന്റെയടുത്ത് വരികയും എന്റെ കൂടെയുള്ളവരോട് തല്ബിയ്യത് കൊണ്ട് ശബ്ദം ഉയര്‍ത്താന്‍ കല്‍പ്പിക്കാന്‍ എന്നോട് കല്‍പ്പിച്ചു എന്ന് റസൂല്‍  പറഞ്ഞിട്ടുണ്ട്. (സുനനുകളില്‍ ഉദ്ധരിച്ചത്, ഷെയ്ഖ്‌ അല്‍ബാനിയുടെ സ്വഹീഹു അബുദാവൂദ് 1952.)

തല്ബിയ്യത് തവാഫ് ആരംഭിക്കും വരെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുക.

8. സാധിക്കുന്നവര്‍ക്ക് മക്ക പ്രവേശനത്തിനായി കുളിക്കല്‍ സുന്നത്താണ്.

9. മസ്ജിദുല്‍ ഹറമില്‍ എത്തിയാല്‍ വലതു കാല്‍ വെച്ച് കയറുക.
 اللهم صل على محمد وسلم ,اللهم افتح لي أبواب رحمتك 
തുടങ്ങി സാധാരണ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ചൊല്ലുന്ന ദിക്റുകള്‍ ചൊല്ലുക (ഹറമിന് പ്രതേകം ദിക്റുകള്‍ ഇല്ല )

10. ഹറമില്‍ പ്രവേശിച്ചു നേരെ ഉമ്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില് വുദു എടുത്ത ശേഷം തവാഫ് ചെയ്യാന്‍ മതാഫിലേക്ക് പോകുക, അല്ല എങ്കില്‍ തഹിയ്യത് നന്മസ്കരിക്കാം. (തവാഫ് ചെയ്‌താല്‍ അത് തഹിയ്യത് നിസ്കാരത്തിനു പകരമാണ്, അതിനാല്‍ പിന്നീട് വീണ്ടും തഹിയ്യത് നിസ്കാരമില്ല )

11. തവാഫ് തുടങ്ങേണ്ടത് ഹജറുല്‍ അസ്'വദ് ഉള്ള ഭാഗത്ത്‌ നിന്നാണ് . അതിനു നേരെ തിരിഞ്ഞു ബിസ്മി ചൊല്ലി, അല്ലാഹു അക്ബര്‍ എന്ന് പറയുക, ശേഷം സാധിക്കുന്നവര്‍ അതിനെ തൊടുകയും ചുണ്ടുകള്‍ കൊണ്ട് ചുംബിക്കുകയും ചെയ്യുക, അങ്ങനെ പറ്റാത്തവര്‍ അതിനെ തൊടുകയും ആ കൈ ചുംബിക്കുകയും ചെയ്യുക , അതും കഴിയാത്തവര്‍ അതിനെ നേരെ കൈ ഉയര്‍ത്തുക. അപ്പോള്‍ കൈ ചുംബിക്കരുത്.

(ആദ്യം പറഞ്ഞ രണ്ടു കാര്യവും സാധാരണ പറ്റാത്തതാണ്. അത് ചെയ്യാന്‍ വേണ്ടി ശക്തിയുപയോഗിച്ച് തിക്കിത്തിരക്കി പോകുകയും ചെയ്യരുത്..) ഇപ്രകാരം ഏഴു ചുറ്റലിലും ആവര്‍ത്തിക്കുക.

12. പുരുഷന്മാര്‍ തവാഫിനു വേണ്ടി വലതു കക്ഷം വെളിവാക്കുകയും ഇടതു ചുമല്‍ മൂടുകയും ചെയ്യുന്ന രൂപത്തില്‍ തുണി പുതയ്ക്കുന്നത് സുന്നത്താണ് (ഇദ്’തിബാ’ എന്നാണു ഇതിനു പറയുക). തവാഫില്‍ മാത്രമേ ഇങ്ങനെ ചെയ്യേണ്ടതുള്ളൂ, മറ്റു സമയങ്ങളില്‍ അങ്ങനെ വെളിവാക്കുന്നത് നല്ലതല്ല.

13. ക'ബയെ ഇടതു വശം ആക്കി ചുറ്റല്‍ ആരംഭിക്കുക , ഹജറുല്‍ അസ്'വദില്‍ തുടങ്ങി വീണ്ടും അവിടെ എത്തുന്നതാണ് ഒരു തവണത്തെ ചുറ്റല്‍, ഇങ്ങനെ ഏഴു തവണ ചെയ്യുക.

14. ആദ്യത്തെ മൂന്നു ചുറ്റലില്‍ പുരുഷന്മാര്‍ റമല്‍ നടത്തം (അഥവാ ചുവടുകള്‍ അടുപ്പിച്ചു വെച്ച് വേഗത്തില്‍ പോകുക) സുന്നത്താണ്. (സ്ത്രീകള്‍ ഇങ്ങനെ ചെയ്യരുത് എന്ന കാര്യത്തില്‍ ഇജ്മാ ഉണ്ട് )

15. ഓരോ തവണ ചുറ്റുമ്പോഴും റുക്നുല്‍ യമാനിയുടെ അടുത്ത് എത്തിയാല്‍ (ഹജറുല്‍ അസ്'വദിന്റെ തൊട്ടു മുന്ബുള്ള മൂലയാണ് അത്) അവിടെ തടവല്‍ സുന്നത്താണ്. എന്നാല്‍ ചുംബിക്കരുത് , അതിനു സാധിക്കാതെ വന്നാല്‍ പ്രതേകം കൈ ഉയര്ത്തലോ മറ്റോ ഇല്ല.

16. റുക്നുല്‍ യമാനി മുതല്‍ ഹജറുല്‍ അസ്'വദ് എത്തുന്നത്‌ വരെ
رَبَّنَا، آتِنَا فِي الدُّنْيَا حَسَنَةً، وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ 
(ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് ദുൻയാവിൽ നീ നല്ലത് തരണമേ, പരലോകത്തും നല്ലത് നൽകണമേ, ഞങ്ങളെ നരക ശിക്ഷയിൽ നിന്നും രക്ഷിക്കണമേ..) 
എന്ന് പ്രാര്‍ത്ഥിക്കുക. ഇതല്ലാതെ തവാഫിനു പ്രത്യേകം പ്രാര്‍ത്ഥനകള്‍ ഇല്ല.
അതിനാല്‍ തവാഫ് ചെയ്യുമ്പോള്‍ അറിയുന്ന രൂപത്തിലുള്ള പ്രാര്‍ത്ഥനകളും ദിക്റുകളും ഖുര്‍ആന്‍ പാരായണവും ചെയ്യുക, പരലോകത്തിന് വേണ്ടിയും ഇഹലോകത്തിനു വേണ്ടിയും , അങ്ങനെ എന്തൊക്കെ ആവശ്യങ്ങളുണ്ടോ അതൊക്കെയും റബ്ബിനോട് ചോദിക്കുക, ധാരാളമായി ദുആ ചെയ്യുക, എന്നാല്‍ ഓരോ ചുറ്റലിനും പ്രത്തേകം ദുആ എന്നൊക്കെ പറഞ്ഞു ഇറങ്ങുന്ന പുസ്തകങ്ങള്‍ അവലംബിക്കരുത്..! അവയൊക്കെയും കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ ആണ്.

അത് പോലെ പ്രാര്‍ത്ഥനകളും ദിക്റുകളും പതുക്കെയാക്കുക, അറിവില്ലാതെ ചിലര്‍ ചെയ്യുന്നത് പോലെ ഉച്ചത്തിലും കൂട്ടമായും ഒരാള്‍ ചൊല്ലുകയും മറ്റുള്ളവര്‍ ഏറ്റു ചൊല്ലുകയും ചെയ്യുന്ന രൂപത്തില്‍ ചൊല്ലരുത്.

17. ഏഴു ചുറ്റല്‍ കഴിഞ്ഞാല്‍ മകാമു ഇബ്രാഹീമിലെക്ക് പോകുക, അവിടെ നിന്ന് وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى } എന്ന് പറയണം.


18. പിന്നീട് മകാമു ഇബ്രാഹീം തനിക്കും ക'ബക്കും ഇടയില്‍ വരുന്ന രൂപത്തില്‍ നിന്ന് കൊണ്ട് 2 റക'അത് നമസ്കരിക്കുക. ആദ്യ റക്അതില്‍ കാഫിറൂന്‍, രണ്ടാമതെതില്‍ ഇഖ്ലാസ് എന്നിവ ഓതൽ സുന്നത്താണ്.

19. പിന്നീട് സംസം ഉള്ള ഭാഗത്തേക്ക് പോയി അത് കുടിക്കുക, തലയില്‍ ഒഴിക്കുകയും ചെയ്യുക.

20 .ശേഷം വീണ്ടും ഹജറുല്‍ അസ്'വദിന്റെ ഭാഗത്തേക്ക് പോയി തക്ബീര്‍ ചൊല്ലി അതിനെ തടവുക.

21. ശേഷം സഇയു ചെയ്യാന്‍ വേണ്ടി സഫയിലെക്ക് പോകുക. (ഇന്ന് സഫായും മര്‍വയും പള്ളിയുടെ ഉള്ളില്‍ തന്നെയാണ് )

22. സഫയിലെക്ക് എത്തുമ്പോള്‍

إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّـهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّـهَ شَاكِرٌ عَلِيمٌ

എന്ന ആയതു ഒതുക, ശേഷം

 أَبْدَأُ بِمَا بَدَأَ اللَّهُ بِهِ

(അല്ലാഹു ആരംഭിച്ചത് കൊണ്ട് ഞാനും  ആരംഭിക്കുന്നു)

എന്ന് പറയുക. . 

ഇവ രണ്ടും ആദ്യ തവണ മാത്രമാണ്. പിന്നീടു ആവര്‍ത്തിക്കരുത്.

23. പിന്നീട് ക'ബ കാണും വരെ സഫയിലെക്ക് കയറുക, ശേഷം ക'ബക്ക് നേരെ തിരിഞ്ഞു കൈകള്‍ ഉയര്‍ത്തുക ശേഷം

اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لاَ إِلَهَ إِلاَّ اللهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، يُحْيِي وَيُمِيتُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الأَحْزَابَ وَحْدَهُ

(അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും കഴിവുള്ളവനാണ്. യാഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ (അല്ലാഹു) ഏകനാണ്. അവന്‍ തന്റെ വാഗ്ദാനം പാലിച്ചു. അവന്‍ തന്റെ അടിമയെ സഹായിച്ചു. ശത്രു സേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി.)
എന്ന് മൂന്നു തവണ പറയുക, ഓരോ തവണയുടെ ഇടയിലും ധാരാളമായി ദുആ ചെയ്യുക.

24. പിന്നീട് മര്‍വയിലെക്ക് പോകുക, വഴിയില്‍ പച്ച ലൈറ്റ് കാണുന്ന സ്ഥലം മുതല്‍ അത് അവസാനിക്കുന്ന സ്ഥലം വരെ ശക്തിയോടെ നടക്കുക. (സ്ത്രീകള്‍ ഇങ്ങനെ ചെയ്യരുത് എന്ന കാര്യത്തില്‍ ഇജ്മാ ഉണ്ട് ). 

25. ശേഷം മര്‍വയിലെക്ക് കയറുക, സഫായില്‍ ചെയ്തത് പോലെ തന്നെ കിബ്ലയ്ക്ക് നേരെ തിരിയുകയും മൂന്നു തവണ മുകളില്‍ പറഞ്ഞ ദിക്രും അതിനിടയില്‍ പ്രാര്‍ത്ഥനകളും നടത്തുക. ഇതോടെ ഒരു തവണ സ'യ് ആയി. (സഫായില്‍ നിന്ന് മര്‍വയിലെതിയാല്‍ ഒന്ന്, വീണ്ടും സഫയിലെതിയാല്‍ രണ്ടു, അങ്ങനെ ആണ് ഏഴുതവണ, അപ്പോള്‍ എഴാമാത്തെത് അവസാനിക്കുന്നത് മര്‍വയില്‍ വെച്ചാണ്)

26. സ'ഇയിന്റെ ഇടയിലും പ്രാര്‍ത്ഥനകളും ദിക്റുകളും വര്‍ധിപ്പിക്കുക.

27. പിന്നീട് പുരുഷന്മാര്‍ തല മുണ്ഡനം ചെയ്യുകയോ(മൊട്ടയടിക്കുക) ചെറുതാക്കുകയോ ചെയ്യുക. (തല മുണ്ഡനം ചെയ്യലാണ് ഏറ്റവും ഉത്തമം.) സ്ത്രീകള്‍ ഒരു വിരല്‍ തുമ്പോളം നീളത്തില്‍ മുടി മുറിക്കുക (എല്ലാ മുടിയും ചേര്‍ത്ത് പിടിച്ചു മുറിക്കാം. )

(താടി വടിക്കരുത്, അത് ഹറാം ആണ്, നിങ്ങള്‍ ചെയ്തത് മഹത്തായ ഇബാദത്ത്  ആണ്. അല്ലാഹുവിനു വെറുപ്പുള്ളതു ചെയ്യരുത്.)

28. ഇതോടെ ഉമ്ര കഴിഞ്ഞു. ഇഹ്രാമില്‍ നിന്ന് മോചിതനായി, പിന്നീട് ഇഹ്രാമില്‍ പ്രവേശിച്ചാല്‍ പ്രത്തേകം നിഷിദ്ധമാകുന്ന എല്ലാം (സുഗന്ധം പൂശുക, സാധാരണ വസ്ത്രങ്ങള്‍ ധരിക്കുക, തുടങ്ങിയവ ) ഹലാല്‍ ആയിത്തീരുന്നു.
29. മക്കയില്‍ ഉള്ളപ്പോള്‍ സൗകര്യം കിട്ടുമ്പോഴൊക്കെ തവാഫ് ചെയ്യാം, അത് മഹത്തായ അവിടെ നിന്ന് മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു സ്വതന്ത്രമായ അമല്‍ കൂടിയാണ്. എന്നാല്‍ സ'ഇയ് എന്നത് ഇങ്ങനെ സ്വതന്ത്രമായ അമല്‍ അല്ല. അത് ഹജ്ജിനോ ഉമ്രക്കോ വേണ്ടി മാത്രമുള്ള ഒന്നാണ്.
30. ശ്രദ്ധിക്കുക ഹറമില്‍ വെച്ച് തന്നെ മുടി മുറിക്കണം എന്ന് നിയമമില്ല. അതിനാല്‍ അന്യരുടെ മുന്പില്‍ വെച്ച് ഒരു കാരണത്താലും സ്ത്രീകള്‍ ഇത് ചെയ്യരുത്. ഹറമില്‍ വെച്ച് ചെയ്യുന്ന ഓരോ തെറ്റും വലിയ തിന്മയാണ് ,അത് പോലെ ചില സ്ത്രീകള്‍ പരസ്യമായി വുദു ചെയ്യുന്നതും പുരുഷന്മാരുടെ കൂടെ നിന്ന് നമസ്കരിക്കുകയും ചെയ്യുന്നുണ്ട്,ഇതൊക്കെ തികച്ചും തെറ്റായ പ്രവര്‍ത്തനങ്ങള്‍ ആണ്.

തയ്യാറാക്കിയത് :ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.

NB: ഷെയ്ഖ്‌ അല്‍ബാനിയുടെ مناسك الحج والعمرة എന്ന ബുക്ക് മലയാളത്തില്‍ അഹ്ലുസ്സുന്ന ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്, കഴിയുന്നവര്‍ അത് ഉപയോഗപ്പെടുത്തുക. മുകളില്‍ പറഞ്ഞ അധിക വിഷയങ്ങളുടെയും തെളിവുകളും മറ്റു വിശദീകരണവും അതില്‍ ലഭിക്കും.ഇന്ഷ അല്ലാഹ്. പ്രസ്തുത ഗ്രന്ഥം കൂടാതെ ഷെയ്ഖ്‌ ഇബ്നു ഉസൈമീന്റെ സിഫത് ഉംറയും , ഷെയ്ഖ്‌ സഈദ് അല്‍ ഖഹ്താനിയുടെ മനാസികു ഹജ്ജു വല്‍ ഉമ്ര , ഷെയ്ഖ്‌ ഇബ്നു ബാസ് , ഷെയ്ഖ്‌ മുഹമ്മദ്‌ അലിയ്യ് ഫര്‍കൂസ് തുടങ്ങിയവരുടെ ഫത്വകളും ആണ് മറ്റു പ്രധാന അവലംബങ്ങള്‍ )
وآخر دعوانا أن الحمد لله ربِّ العالمين، وصلَّى الله على محمَّدٍ وعلى آله وصحبه وإخوانه إلى يوم الدين وسلَّم تسليمًا.
QUOTA_BYTES_PER_ITEM quota exceededQUOTA_BYTES_PER_ITEM quota exceededQUOTA_BYTES_PER_ITEM quota exceededQUOTA_BYTES_PER_ITEM quota exceeded

അന്യ മതസ്തരോടുള്ള മുസ്ലിമിന്റെ നിലപാട് : സലഫികളുടെ വാക്കുകളെ വളചോടിക്കുന്നവരോട് സ്നേഹപൂര്‍വ്വം ..

 ഇസ്ലാമോഫോബിയ വ്യത്യസ്തമായ രൂപത്തില്‍ മലയാളക്കരയില്‍ അവതരപ്പിക്കാന്‍ ഫാസിസ്റ്റ് ശക്തികളും ചില ഓണ്‍ലൈന്‍ മഞ്ഞ പത്രങ്ങളും വിവരമില്ലാത്ത ചില മുസ്ലിം നാമധരികളും കൂട്ടായി പരിശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി.. 

പലശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ മുസ്ലിമ്കള്‍ക്കിടയിലെ ആദര്‍ശ-സന്ഘടന ഭിന്നിപ്പുകള്‍ മുതലെടുത്ത്‌ ചില വിഭാഗങ്ങളെ കേന്ദ്രീകരിച്ചു ഡിവൈഡ് ആന്‍ഡ്‌ റൂള്‍ നയം നടപ്പിലാക്കാന്‍ ആണ് ഇന്ന് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എതിര്‍ വിഭാഗത്തെ അടിക്കാന്‍ വടി കിട്ടിയല്ലോ എന്ന സന്തോഷത്തില്‍ പല സങ്കടന പക്ഷപാതികളും വിഭാഗീയരും ഈ വലയില്‍ ചാടി വീഴുകയാണ്..
അതിനേറ്റവും നല്ല ഉദാഹരണമാണ് സലഫികള്‍ക്ക് നേരെ ആവര്‍ത്തിച്ചു വരുന്ന ആരോപണങ്ങള്‍ക്ക് ഈയിടെയായി മാര്‍ക്കെറ്റ് കൂടുന്നു എന്നത്. 

ഇസ്ലാമിനെ അതിന്റെ മൂലപ്രമാണത്തില്‍ നിന്ന് സച്ചിതരായ സലഫുകളുടെ (മുന്‍ഗാമികളുടെ) മാര്‍ഗത്തിലൂടെ പഠിച്ചു അത് സമാധാനപൂര്‍വ്വം പ്രചരിപ്പിക്കുന്ന സലഫികളെ ആക്രമിക്കുക എന്നതു ഇസ്ലാം വിരുദ്ധരുടെ ശക്തമായ ലക്ഷ്യമായി മാറുന്നതില്‍ അത്ഭുതമൊന്നുമില്ല. 

ഇസ്ലാമിനോട് കൊഞ്ഞനം കാണിച്ചു കൊണ്ട് നിലവില്‍ വന്ന എല്ലാ ഭീകര പൈശാചിക സന്ഖങ്ങളെയും തുറന്നു കാണിക്കുകയും അവിവേകത്താല്‍ അവരിലേക്ക് അടുക്കുന്ന യുവമാനസ്സുകളെ ബോധവല്‍ക്കരിക്കുകയും ക്രത്യമായ പ്രമാണമുധരിച്ചു കൊണ്ട് ഐ എസിനെ പോലുള്ളവര്‍ പിശാചിന്റെ അനുയായികള്‍ ആണെന്ന് ലോകത്തോട്‌ ആദ്യമായി വിളിച്ചു പറയുകയും ചെയ്തത് സലഫി പണ്ടിതന്മാരായായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര് ആക്രമനതിലൂടെയാണ് അധികപേരും ഉസാമാക്കെതിരെ തിരിഞ്ഞതെങ്കില്‍ അതിനും വര്‍ഷങ്ങല്‍ മുനബ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അയാള്‍ തുടങ്ങിയ ഖട്ടത്തില്‍ തന്നെ അയാള്‍ക്കെതിരെ ഫത്‌വകള്‍ പുറപ്പെടുവിച്ചത് സലഫി പണ്ടിതന്മാരായിരുന്നു. 

ലക്ഷക്കണക്കിന്‌ മുസ്ലിമീങ്ങളെ സാക്ഷി നിര്‍ത്തി പരിശുദ്ധ ഹജ്ജിന്റെ അറഫ സംഗമത്തില്‍ ഐ എസിനെതിരെ ഓരോ മുസ്ലിമും തനിക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുവാന്‍ ആഹ്വാനം ചെയ്തതി സലഫി പണ്ഡിതനും ഗ്രാന്‍ഡ്‌ മുഫ്തിയുമായ ഷെയ്ഖ്‌ അബ്ദുല്‍ അസീസ്‌ ആല് ശൈഖായിരുന്നു..
ഇന്ന് ഐ എസിന് ഏറ്റവും വെറുപ്പുള്ള രാജ്യം അമേരിക്കയോ ഇസ്രയെലോ അല്ല സൗദി അറേബ്യ ആണെന്നത് അവരും സലഫികളും തമ്മിലുള്ള ‘ബന്ധം’ സൂചിപ്പിക്കുന്നു.

വസ്തുതകളും ചരിത്രവും ഇതൊക്കെയാണെങ്കിലും ചില മുസ്ലിം നാമധരികളെ കൂട്ട് പിടിച്ചു ചില മഞ്ഞപത്രങ്ങള്‍ സലഫികള്‍ ആകെ പ്രശ്നമാണെന്നും മറ്റുമുള്ള പച്ചയായ കള്ളങ്ങള്‍ ലോകത്തോടെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്. 

അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമുസ്ലിമിനോട് ചിരിക്കാന്‍ വരെ പാടില്ല എന്ന് സലഫി പ്രഭാഷകന്‍ പറഞ്ഞുവെന്നും അതിനയാള്‍ ഉദ്ധരിക്കുന്ന ഷെയ്ഖ്‌ സ്വലിഹ് ഫൌസാന്‍ ഐ എസ്കാര്‍ ഉദ്ധരിക്കുന്ന പണ്ടിതനാനെന്നും ഒക്കെയുള്ള കളവുകള്‍ നിറഞ്ഞ കണ്ടുപിടിത്തം..

ഐ എസിനെ ഏറ്റവും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഷെയ്ഖ് ഫൌസാനെ എന്തിനാണ് ഐ എസ് ഉദ്ധരിക്കുന്നത് എന്നും ചോദിക്കരുത്, കാരണം സത്യം വിളിച്ചു പറയുക എന്നതല്ലല്ലോ ലക്‌ഷ്യം.


ഇന്ന് കാണുന്ന എതിര്‍പ്പുകള്‍ വരുന്നതിനു മുമ്പ് തന്നെ വ്യക്തമായി ഐ എസ് പിശാചിന്റെ വക്താക്കള്‍ ആണെന്നു പറഞ്ഞവരാണ് സലഫി പണ്ഡിതന്മാര്‍..
വലിയ പഠനങ്ങള്‍ നടത്തി എന്ന് പറയുകയും ശേഷം തന്റെ വിവരമില്ലായ്മ പ്രകടമാക്കുകയും ആളുകള്‍ക്കിടയില്‍ ചിദ്രത ഉണ്ടാക്കുകയും  ചെയ്യുന്ന   ആളുകള്‍   അന്യ മതസ്തരോടുള്ള മുസ്ലിമിന്റെ നിലപാട് സലഫി പണ്ടിതന്മാരിലൂടെ അറിയേണ്ടതുണ്ട്.

 ലോകപ്രശസ്ത സലഫി പണ്ഡിതനും സൗദി മുന്‍ ഗ്രാന്‍ഡ്‌ മുഫ്തിയുമായ ഷെയ്ഖ്‌ ഇബ്നു ബാസ് ഈ വിഷയത്തില്‍ നല്‍കിയ ചോദ്യോതാരത്തിന്റെ ചുരുക്കം ഇങ്ങനെയാണ്.

“ഒരു മുസ്ലിം അമുസ്ലിമിനോട് എങ്ങനെ പെരുമാറണം എന്നത് മതം പഠിപ്പിച്ച ഒരു വിഷയമാണ്. .

അതില്‍ ഒന്നാമത്തേത് ഈ സത്യമതതിലെക്ക് ക്ഷനിക്കലാകുന്നു. ഇത് ഏറ്റവും മഹത്തായ നന്മയില്‍ പെട്ട ഒന്നാകുന്നു (കാരണം മരണ ശേഷം ജീവിതമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു മുസ്ലിം തന്റെ കൂടെയുള്ള അമുസ്ലിമും ആ ലോകത്ത് രക്ഷപ്പെടണം എന്നു കരുതുന്നത് മഹത്തായ സ്നേഹത്താല്‍ മാത്രമാണ്) പ്രവാചകന്‍ (സ)പറഞ്ഞത്ഒരാള്‍ ഒരു നന്മ അറിയിച്ചാല്‍ അത് പ്രവര്തിച്ചവന്റെ അതെ പ്രതിഫലം ഉണ്ടെന്നാണ്. അതിനാല്‍ ഈ ഇസ്ലാമാകുന്ന നന്മ അവന്‍ അറിയിക്കട്ടെ.

രണ്ടാമത്തേത്: മുസ്ലിമിനോട് യുദ്ധം ചെയ്യാത്ത സമാധാനത്തില്‍ വര്‍ത്തിക്കുന്ന അമുസ്ലിമിനെ ശാരീരികമായോ മാനസികമായോ സാമ്പത്തികമായോ ദ്രോഹിക്കുന്നത് നിഷിദ്ധമാണ്. അവന്റെ അവകാശങ്ങള്‍ അവനു നല്‍കേണ്ടതാണ്. മോഷണതിലൂടെയോ ചതിയിലോടെയോ വന്ജനയിലൂടെയോ അവന്റെ സ്വത്ത്‌ ആക്രമിക്കരുത്. മര്‍ദനമോ മറ്റോ കൊണ്ട് അവന്റെ ശരീരത്തെ ദ്രോഹിക്കരുത്. 

മൂന്ന്‍: അവരോടു കച്ചവടമോ ബിസിനസ്സോ മറ്റു സാമ്പത്തിക ഇടപാടോ നടത്തുന്നത്തില്‍ യാതൊരു തെറ്റുമില്ല, കാരണം പ്രവാചകന്‍(സ) വിഗ്രഹാരധകരോടും ജൂതനോടുമൊക്കെ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. കുടുംബത്തെ ഭക്ഷിപ്പിക്കനായി തന്റെ പടയങ്കി ജൂതന്റെ അടുക്കല്‍ പണയം വെച്ചിട്ടാണ് റസൂല്‍(സ)മരണപ്പെട്ടത്. 

നാല്: സലാം പറയുന്ന വിഷയത്തില്‍ അവരോട് അങ്ങോട്ട് സലാം പറയരുത്, കാരണം യഹൂതനോടോ ക്രിസ്ത്യനിയോടോ സലാം കൊണ്ട് തുടങ്ങരുത് എന്ന് റസൂല്‍(സ)പറഞ്ഞതായി സ്വഹീഹു മുസ്ലിമിലും മറ്റും കാണാം (കാരണം അത് മുസ്ലിമീങ്ങള്‍ പരസ്പരം ചെയ്യുന്ന ഒരു ആരാധന കര്‍മമാണ്.) എന്നാല്‍ അവര്‍ ഇങ്ങോട്ട് സലാം ചൊല്ലിയാല്‍ വ അലൈകും (നിങ്ങള്‍ക്കും അപ്രകാരം ഉണ്ടാകട്ടെ )എന്ന് മടക്കാം, 

ഇതൊക്കെ അമുസ്ലിമിനോദ് ഉള്ള കടമകള്‍ ആണ്. 

അത് പോലെ അയല്‍വാസിയായി അമുസ്ലിമ്കള്‍ ഉണ്ടെങ്കില്‍ അവരുമായി അയല്പക്ക ബന്ധം പുലര്തെണ്ടാതാണ്. അയാള്‍ ദരിദ്രന്‍ ആണെങ്കില്‍ ദാനധര്മങ്ങള്‍ ചെയ്യേണ്ടതാണ്. തന്റെ സ്വത്തു അനന്ധിരമായി നല്‍കേണ്ടി വരുമോ എന്ന് ചിന്തിക്കുന്നത്ര അയല്‍വാസിയുടെ കാര്യത്തില്‍ ജിബ്രീല്‍ തന്നെ ഉപദേശിച്ചു എന്നാണു പ്രവാചകന്‍ (സ)പറഞ്ഞത്. ഇനി ആ അമുസ്ലിം ബന്ധു കൂടെയാനെകില്‍ അയല്‍വാസി എന്നാ നിലയിലും കുടുംബം എന്നാ നിലയിലും അവനു അവകാശങ്ങള്‍ ഉണ്ട്. 

യുദ്ധം ചെയ്യാത്ത അയല്‍വാസിയും അല്ലാത്തതുമായ അമുസ്ലിമ്കല്ക് ദാനം ചെയ്യുക എന്നത് മതപരമായ കാര്യമാണ്. കാരണം അള്ളാഹു പറഞ്ഞത്” മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. [60:8] “
മുസ്ലിമല്ലാത്ത തന്റെ മാതാവിനോട് ബന്ധം ചേര്‍ക്കാമോ എന്ന് ചോദിച്ച അസ്മ (റ)യോട് ബന്ധം ചേര്‍ക്കുക എന്നാണു പ്രവാചകന്‍ (സ)കല്‍പ്പിച്ചത്. 
ഇനി സകാത്തിന്റെ കാര്യത്തില്‍ അതും ഇസ്ലാമിലേക്ക് മനസ്സ് കൊണ്ട് അടുത്ത അമുസ്ലിമിനു നല്‍കാം എന്നാണു ഖുറാന്‍ പഠിപ്പിക്കുന്നത്‌.
എന്നാല്‍ മറ്റു മതസ്ഥരുടെ ആഘോഷങ്ങളിലോ ഉത്സവങ്ങളിലോ മുസ്ലിം പങ്കു ചേരാന്‍ പാടില്ല. (കാരണം അങ്ങനെ പങ്കുചേരല്‍ കാപട്യവും മതലയനവും ഇസ്ലാമിക വിരുദ്ധവും ആണ്. മത സൌഹാര്‍ദമല്ല മാനവ സൌഹാര്‍ദമാണ് സത്യസന്തത.)

NB: മുകളില്‍ ഉള്ളത് ശൈഖിന്റെ ഫതുവയുടെ നേര്‍ക്ക് നേരെയുള്ള പരിഭാഷയല്ല, ആശയ വിവര്‍ത്തനം മാത്രമാണ്. ബ്രാക്കറ്റില്‍ ഉള്ളവ ഈയുള്ളവന്റെ വിശദീകരണവും. ഇബ്നു ബാസിന്റെ പ്രസ്തുത ഫത്‌വയുടെ പൂര്‍ണരൂപംwww.binbaz.org.sa/fatawa/288 എന്നാ ലിങ്കില്‍ ലഭ്യമാണ്.

ചുരുക്കത്തില്‍ സമാധാനത്തില്‍ വര്‍ത്തിക്കുന്ന അമുസ്ലിമുമായി നന്മയില്‍ പെരുമാറണം എന്നും എന്നാല്‍ മതപരമായ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം എന്നുമാണ് ഇസ്ലാം പടിക്കിക്കുന്നത് , ഇത് തന്നെയാണ് സലഫികളും പഠിപ്പിക്കുന്നത്. 

പെട്രോ ഡോളര്‍ സജീവമാകും മുന്പ് തന്നെ താടി നീട്ടി വളര്‍ത്തുകയും അത് സമൂഹത്തെ പഠിപ്പിക്കുകയും അത് വടിച്ചു കളയുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ അറബ് നാട്ടില്‍ കണ്ടപ്പോള്‍ അതിനെതിരെ അവിടെയുള്ള ഭരണാധികാരിക്ക് നിവേദനം കൊടുക്കുകയും ചെയ്ത ചരിത്രം കെ എം മൌലവിയെ പോലുള്ള സലഫി നായകന്മാര്‍ക്കുണ്ട് എന്ന് അറിയേണ്ടതാണ്. 

ഇന്നും ചെരുപ്പക്കാരടകമുള്ളവര്‍ ഇസ്ലാമിന്റെ ചിന്ഹങ്ങള്‍ സ്വീകരിക്കുന്നത് അറബി പണം കണ്ടിട്ടല്ലെന്നും ലോകത്തിന്റെ രക്ഷിതാവിന്റെ പുണ്യം ആഗ്രഹിചിട്ടാനെന്നും മാത്രം പറയുന്നു. താടിയെയും വാസ്ത്രതെയുമൊക്കെ ചുളിഞ്ഞ മുഖത്തോടെ കാണുന്നവരോട് നിങ്ങളുടെ തലച്ചോര്‍ ഫാസിസ്റ്റു പ്രചാരണത്തിന്റെ ഇരയായിരിക്കുന്നു എന്ന് സഹതാപത്തോടെ പറയുവാനും ഈയവസരം ഉപയോഗപ്പെടുത്തുന്നു. 

" അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്ത് കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിത്തീര്‍ത്തു. 
[47:9] "

ഫലാഹുദ്ദീന്‍ ബിന്‍ അബ്ദുസ്സലാം..

കക്ഷിത്വം ... ഒരു താക്കീത്..


مُنِيبِينَ إِلَيْهِ وَاتَّقُوهُ وَأَقِيمُوا الصَّلَاةَ وَلَا تَكُونُوا مِنَ الْمُشْرِكِينَ ﴿٣١﴾ مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا ۖ كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ ﴿٣٢

"(നിങ്ങള്‍) അവങ്കലേക്ക് തിരിഞ്ഞവരായിരിക്കുകയും, അവനെ സൂക്ഷിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. നിങ്ങള്‍ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്‌. അതായത്‌, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ."(Qrn 30:31,32)


، وفي هذا تحذير للمسلمين من تشتتهم وتفرقهم فرقا كل فريق يتعصب لما معه من حق وباطل، فيكونون مشابهين بذلك للمشركين في التفرق بل الدين واحد والرسول واحد والإله واحد..
" ഈ വചനത്തില്‍ വ്യത്യസ്ത കക്ഷികളായി ഭിന്നിക്കുകയും ശിധിലമാകുകയും ചെയ്ത മുസ്ലിമീങ്ങല്ക് താക്കീതുണ്ട് .ഓരോ കക്ഷിയും തങ്ങളുടെ കയ്യിലുള്ള സത്യത്തിനോടും അസത്യത്തിനോടും പക്ഷപാതിത്വം കാണിക്കുന്നു. . അപ്പോള്‍ അവര്‍ ആ കാരണം കൊണ്ട് ഭിന്നതയില്‍ മുഷിരിക്കുകളുമായി സാമ്യപ്പെടുന്നു. എന്നാല്‍ അവരുടെ ദീന് ഒന്നാണ്, അവരുടെ റസൂല്‍ ഒന്നാണ്, അവരുടെ ഇലാഹും ഒന്നാണ്..!!.."
(തഫ്സീര്‍ സഅ'ദിി)