നല്ല ചിന്തകള്‍ , നല്ല മനുഷ്യര്‍...

ഏറ്റവും നല്ല മനുഷ്യര്‍ സത്യവിശ്വാസികള്‍ ആണ്, അവന്‍റെ വിശ്വാസം യാതൊരു കലര്പ്പുമില്ലാത്ത ശുദ്ധമായതാണ് , അവന്‍റെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനു ഇഷ്ടമുള്ള ആരാധന കര്‍മങ്ങള്‍ ആണ്, അത് പോലെ പ്രധാനപ്പെട്ടതാണ് അവന്‍റെ സ്വഭാവം ഏറ്റവും നല്ലതാണ് എന്ന്. കാരണം ഈ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യന്‍ ഏറ്റവും നല്ല സ്വഭാവമുള്ള നമ്മുടെ നേതാവ് മുഹമ്മദ്‌ﷺ ആണ്.
ആയിഷ ബീവി പറയുന്നു :
ما كان أحد أحسن خلقا من رسول الله صلى الله عليه وسلم
റസൂല്‍ നേക്കാള്‍ നല്ല സ്വഭാവം ഉള്ള ഒരാളുമില്ല എന്ന്..

ആ റസൂല്‍ യുടെ അനുയായികള്‍ ആയ നാം നമ്മുടെ സ്വഭാവത്തെയും ആ രീതിയില്‍ ആക്കേണ്ടതുണ്ട്.. ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലാതെ നല്ല രീതിയില്‍ നാം പെരുമാറണം..
സ്വാഭാവികമായും ആളുകള്‍ വ്യത്യ്സതരാണ് , പെരുമാറ്റവും വ്യത്യസ്തമാണ്..അത് വേര്‍തിര്ച്ചു അറിഞ്ഞു അവരിലെ നന്മകള്‍ മനസ്സിലാക്കി ജീവിക്കണം. 

അള്ളാഹു കല്‍പ്പിച്ചത് ഇപ്രകാരമാണ്..
خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ
"നീ വിട്ടുവീഴ്ച സ്വീകരിക്കുകയും നന്മ കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക."

ആയത് വിശദീകരിച്ചു കൊണ്ട് ഇമാം നാസിര്‍ അസ്സഅദിرحمه الله പറഞ്ഞത് ശ്രദ്ധേയമാണ്.

"ഈ വചനം ജനങ്ങളോടുള്ള നല്ല സ്വഭാവത്തിന്റെ മുഴുവന്‍ കാര്യങ്ങളും അവരോടുള്ള ഇടപാടുകളില്‍ എന്ത് ചെയ്യണം എന്നതും ഉള്‍ക്കൊള്ളുന്നതാണ്.........ആരെങ്കിലും വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ നിങ്ങളെ ഉപദ്രവിച്ചാല്‍ നിങ്ങള്‍ അവരെ അങ്ങനെ ചെയ്യരുത്. നിങ്ങളെ തടഞ്ഞാല്‍ നിങ്ങള്‍ അവരെ തടയരുത്, നിങ്ങളോട് ബന്ധം മുറിച്ചാല്‍ നിങ്ങള്‍ അവരോടു ബന്ധം ചേര്‍ക്കുക, നിങ്ങളോട് അക്രമം ചെയ്‌താല്‍ നിങ്ങള്‍ നീതി ചെയ്യുക."(തഫ്സീര്‍ സഅദി)."

നമ്മുടെ സ്വഭാവം നാം ആണ് തീരുമാനിക്കേണ്ടത്, അത് മറ്റുള്ളവര്‍ നമ്മോടു എങ്ങനെ എന്നതിനെ അടിസ്ഥാനമാക്കിയല്ല, നമ്മോട് അല്ലാഹുവും റസൂലും എന്ത് പറഞ്ഞു എന്നതിനെ അടിസ്ഥാനമാക്കിയാണ്.
കാരണം നാം വിശ്വാസികള്‍ ആണ്.

ഇവിടെ റബ്ബ് കല്‍പ്പിച്ച പ്രധാനപ്പെട്ട വിഷയമാണ് വിട്ടുവീഴ്ച്ച എന്നത്. ആ സ്വഭാവം നമ്മില്‍ ഇല്ലെങ്കില്‍ ജനങ്ങള്‍ നമ്മില്‍ നിന്ന് അകലുകയും ഒറ്റപ്പെടുകയും എല്ലാവരോടും ദേഷ്യവും വെറുപ്പുമായി നടക്കേണ്ടിയും വരും. കാരണം നാ ഇടപെടുന്നത് പച്ചയായ മനുഷ്യരുമായാണ്.

ജനങ്ങളുടെ നന്മകള്‍ കാണുവാനും നമ്മുടെ തിന്മകള്‍ കാണാനും ആണ് നാം ശ്രമിക്കേണ്ടത്. അപ്പോഴാണ്‌ നമുക്ക് നല്ല മനുഷ്യര്‍ ആകുവാന്‍ കഴിയുക.

മറ്റുള്ളവരെ കുറിച്ച് നല്ലത് ചിന്തിക്കുക എന്നത് പ്രധാനപ്പെട്ട വിഷയമാണ്.

നമ്മില്‍ പലരും സ്വന്തം വാക്കുകളെ നിസ്സാരമായും മറ്റുള്ളവര്‍ പറഞ്ഞതിനെ ഗൌരവതിലും കാണുന്നു. മറ്റുള്ളവരുടെ വാക്കുകളും പ്രവര്‍ത്തനവും താന്‍ ഒരിക്കലും പൊറുക്കില്ല, ഒരിക്കലും മറക്കില്ല എന്ന് പറയുന്നു, എന്നാല്‍ നമ്മുടെ വാക്കും പ്രവര്‍ത്തനവും എല്ലാവരും മറക്കാനും പൊറുക്കാനും ആഗ്രഹിക്കുകയും ചെയ്യുന്നു.. അതീവ വിചിത്രമാണ് വിഷയം..!

നമ്മള്‍ മറ്റുള്ളവരോട് കാണിക്കുന്ന ഈ മനോഭാവം നമ്മോട് അള്ളാഹു കാണിച്ചാല്‍ നമ്മുടെ അവസ്ഥ എന്താകും..!? നമ്മുടെ തിന്മകളും അപാകതകളും റബ്ബ് ഒരിക്കലും പൊറുക്കാതെ നിന്നാല്‍ എന്താകും നമ്മുടെ സ്ഥിതി..(അള്ളാഹു കാത്തു രക്ഷിക്കട്ടെ..)

നമ്മുടെ പ്രവര്‍ത്തനത്തിന്റെ ഇനം അനുസരിച്ചാണ് നമ്മുക്കുള്ള പ്രതിഫലം എന്നത് എന്ത് കൊണ്ടാണ് നാം മറന്നു പോകുന്നത്..

അതിനാല്‍ മറ്റുള്ളവരോട് ഏറ്റവും നന്നായി പെരുമാറുക, വിശാലത കാണിക്കുക, ജനങ്ങളെ കുറിച്ച് മോശം പറയാതിരിക്കുക..

റസൂല്‍ﷺ പറഞ്ഞത്
إذَا سَمِعْتَ الرَّجُلَ يَقُولُ : هَلَكَ النَّاسُ ، فَهُوَ أَهْلَكُهُمْ.
ഒരാള്‍ ജനങ്ങള്‍ നശിച്ചിരിക്കുന്നു എന്ന് പറയുന്നത് നീ കേട്ടാല്‍ (അറിയുക) അവനാണ് അവരില്‍ ഏറ്റവും നശിച്ചവന്‍.

അതിനാല്‍ ആളുകളെ കുറിച്ച് നന്മ ചിന്തിക്കുക..

നമ്മുടെ മുന്‍ഗാമികള്‍ അങ്ങനെയായിരുന്നു.

അബു ദുജാന رضي الله عنه രോഗിയയിരിക്കെ അദ്ധേഹത്തിന്റെ മുഖം തിളങ്ങുന്നത് കണ്ട ആളുകള്‍ കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് എന്റെയടുക്കല്‍ ഏറ്റവും ബലമുള്ള രണ്ടു കാര്യങ്ങള്‍ അല്ലാതെ മറ്റൊന്നുമില്ല. ഒന്ന് ഞാന്‍ അനാവശ്യമായത് സംസരിക്കലില്ല, രണ്ടു എന്റെ ഖല്‍ബില്‍ മുസ്ലിമീങ്ങള്‍ രക്ഷപ്പെട്ടവരാണ്‌.." (അഥവാ അവരെ കുറിച്ച് വെറുപ്പോ മോശം ചിന്തയോ ഇല്ല. )

ഇമാം അബൂ ഖുലാബرحمه الله പറഞ്ഞു

إذا بلغك عن أخيك شيء تكرهه فالتمس له العذر جهدك؛ فإن لم تجد له عذراً فقل في نفسك: لعلَّ لأخي عذراً لا أعلمه

നിന്റെ സഹോദരനെ കുറിച്ച് വെറുപ്പ് ഉണ്ടാക്കുന്ന വല്ല വാര്‍ത്തയും എത്തിയാല്‍ നിന്‍റെ പരിശ്രമത്തിലൂടെ (അവന്‍ അങ്ങനെ ചെയ്യാനുള്ള ) കാരണം അവനു വേണ്ടി നീ ബോധിപ്പിക്കുക, ഇനി നിനക്ക് അവനു വേണ്ടി ഒരു ന്യായവും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നീ നിന്നോട് തന്നെ പറയുക, എനിക്ക് അറിയാത്ത വല്ല ന്യായവും എന്‍റെ സഹോദരന് ഉണ്ടായേക്കാം..الحلية لأبي نعيم (2/285):

സുബ്ഹനല്ലാഹ്..നമ്മുടെയും നമ്മുടെ മുന്‍ഗാമികളുടെയും ചിന്തഗതിയിലെ വ്യത്യാസം നോക്കൂ..

ഒരാളില്‍ ഒരു തെറ്റ് കണ്ടാല്‍ , അല്ലെങ്കില്‍ നമ്മോടു ഒരാള്‍ തിന്മ ചെയ്‌താല്‍ അയാളുടെ ഭാഗത്ത് നിന്ന് കൊണ്ട് ആലോചിച്ചു ഇന്നയിന്ന കാരണം കൊണ്ടാകാം എന്ന് പറഞ്ഞു വിട്ടു കൊടുക്കാന്‍ നമുക്ക് കഴിയലുണ്ടോ.. പലപ്പോഴും നമുക്ക് കാരണവും അറിയാം, എന്നിട്ടും അവന്‍ അങ്ങനെ ചെയ്തില്ലേ, ഞാന്‍ ഒരിക്കലും മറക്കില്ല എന്ന് നാം പറയുന്നു...ശേഷം അവര്‍ക്കെതിരെ അതൊക്കെ പരാതിയും പരിഭവവുമായി അവയെ കൂട്ടിവേക്കുന്നു.. അള്ളാഹു നന്നാക്കട്ടെ..

ഇമാം ഷാഫിرحمه الله പറഞ്ഞു

من أحب أن يختم له بخير فليحسن الظن بالناس".

ആരെങ്കിലും നന്മ കൊണ്ടുള്ള പര്യവസാനം ഇഷ്ടപ്പെടുന്നെങ്കില്‍ അവന്‍ ജനങ്ങളെ കൊണ്ട് നല്ലത് ചിന്തിക്കട്ടെ..

പലപ്പോഴും ആളുകളുടെ വാക്കുകള്‍ ആണ് നാം പ്രധാന വിഷയം ആക്കുന്നത്..അവര്‍ ചിലപ്പോള്‍ ഒന്നും ഉദ്ദേശിക്കാതെ പറഞ്ഞതാകാം..പക്ഷെ നാം അതിനെ ആ തരത്തില്‍ കാണാതെ ഗോരവമായി എടുക്കുന്നു..അവരോടു വെറുപ്പ് കാണിക്കുകയും ചെയ്യുന്നു..

ഉമര്‍رضي الله عنه വിനെ തൊട്ടു വന്ന ഒരു വാചകം ശ്രദ്ധേയമാണ്..

لا تظن بكلمة خرجت من أخيك المؤمن شرًّا، وأنت تجد لها في الخير محمل

നിന്‍റെ വിശ്വാസിയായ സഹോദരനില്‍ നിന്ന് പുറത്ത് വന്ന വാചകം മോശമാണ് എന്ന് നീ കരുതരുത്, നിനക്കത് നന്മയില്‍ കണ്ടെത്താന്‍ കഴിയും.
ശൈഖുല്‍ ഇസ്ലാം رحمه الله പറഞ്ഞു
وليس لأحد أن يحمل كلام أحد من الناس إلا على ما عُرف أنه أراده،

ഒരാളും തന്നെ മറ്റൊരാളുടെ വാചകത്തെ അവന്‍ എന്താണ് ഉദേശിച്ചത് എന്നറിയാതെ എടുക്കരുത്,

അതിനാല്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ നാം തിരുത്തണം.. ഒരാളില്‍ നന്മകളും തിന്മകളും ഉണ്ടെങ്കില്‍ ആ തിന്മകളെ കുറിച്ച് ചിന്തിച്ചു അയാളെ കുറിച്ച് നമ്മുടെ മനസ്സ് മോശമാക്കാതെ നന്മകളെ കുറിച്ച് ഓര്‍ക്കുക..

ഒരു വാക്കോ പ്രവര്‍ത്തിയോ വന്നു പോയാല്‍ അതിന്റെ പേരില്‍ പ്രശ്നം ഉണ്ടാക്കുന്നവരില്‍ നിന്നു ആളുകള്‍ അകലും, എന്നാല്‍ വിശാലതയും വിട്ടു വീഴ്ചയും ഉള്ളവരോട് ആളുകള്‍ അടുക്കും .

പരസ്പരം വിട്ടുവീഴ്ചയിലും സഹകരണത്തിലും ജീവിക്കുക.. എല്ലാവരോടും നന്നായി പെരുമാറുക. സാരമില്ലെന്നു വെക്കാനുള്ള മനസ്സ് ഉണ്ടാക്കുക..അപ്പോള്‍ നമുക്ക് എല്ലാവരും പ്രിയപ്പെട്ടവര്‍ ആയിത്തീരുന്നു..നാം മറ്റുള്ളവര്‍ക്കും പ്രിയപ്പെട്ടവര്‍ ആയിത്തീരുന്നു.. എല്ലാറ്റിനും ഉപരി ഈമാനുള്ള ഹൃദയമായി മാറുന്നു..

അള്ളാഹു പറഞ്ഞു

إِن تُبْدُوا خَيْرًا أَوْ تُخْفُوهُ أَوْ تَعْفُوا عَن سُوءٍ فَإِنَّ اللَّـهَ كَانَ عَفُوًّا قَدِيرًا
"നിങ്ങള്‍ ഒരു നല്ല കാര്യം രഹസ്യമായോ പരസ്യമായോ ചെയ്യുകയാണെങ്കില്‍, അഥവാ, ഒരു ദുഷ്പ്രവൃത്തി മാപ്പ് ചെയ്ത് കൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും സര്‍വ്വശക്തനുമാകുന്നു."[4:149].

وَإِن تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّـهَ غَفُورٌ رَّحِيمٌ
"നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു."[64:14]

الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّـهُ يُحِبُّ الْمُحْسِنِينَ
"സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി(സ്വര്‍ഗം ഒരുക്കിയിരിക്കുന്നു). സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു."[3:134] .

നബിﷺ പറഞ്ഞു
مَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلَّا عِزًّا ، وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلَّا رَفَعَهُ اللَّهُ
"വിട്ടു വീഴ്ച ചെയ്യുന്നതിലൂടെ അടിമയുടെ പ്രതാപമല്ലാതെ അള്ളാഹു വര്‍ധിപ്പിക്കില്ല. എളിമയിലൂടെ അള്ളാഹു പദവി ഉയര്താത്തിരിക്കില്ല "مسلم4689

റസൂല്‍ ﷺ മിമ്പറില്‍ നിന്ന് പറഞ്ഞു

( ارْحَمُوا تُرْحَمُوا وَاغْفِرُوا يَغْفِرْ اللَّهُ لَكُمْ ) .
"കരുണ കാണിക്കൂ, നിങ്ങള്‍ക്ക് കരുണ കാണിക്കും, പൊറുത്തു കൊടുക്കൂ , നിങ്ങള്‍ക്ക് അള്ളാഹു പൊറുത്തു തരും.."صحيح الترغيب"2465 .

അള്ളാഹു അനുഗ്രഹിക്കട്ടെ..

✍️ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.

നന്മ നിറഞ്ഞ മനുഷ്യരാകാന്‍ ....(1)

വര്‍ഷങ്ങള്‍ക് മുമ്പ് ഒരു പത്രത്തിന്റെ വാരാന്ത്യപ്പേജില്‍ ഒരു സുബൈദയുടെ കഥ വന്നിരുന്നു . (പേര്‍ അവ്യക്തമായ ഓര്‍മയില്‍ നിന്ന് എഴുതിയതാണ്..) വിവാഹം കഴിഞ്ഞു നാല് മാസം കഴിഞ്ഞപ്പോള്‍ ഒരു അപകടം നടന്നു ശരീരം തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനെ പതിനെട്ടു വര്‍ഷമായി പരിചരിക്കുന്ന ഒരു ഭാര്യ..!
ഇന്നും പരസ്പരം കൈപിടിച്ച് നടക്കുന്ന വൃദ്ധരായ ദമ്പതിമാരെ കണ്ടാല്‍ മനസ്സില്‍ നിറഞ്ഞ സന്തോഷം ഉണ്ടാകാറുണ്ട്..
വിവാഹ ജീവിതത്തെ കുറിച്ച് ചിന്തകള്‍ മനസ്സില്‍ ഉണ്ടാകുന്നതിനു മുമ്പ് കണ്ട, വായിച്ച ഇത്തരം സംഭവങ്ങള്‍ എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..
പരസ്പ്പരം മനസ്സിലാക്കി ജീവിച്ചാല്‍ വിവാഹ ജീവിതം പോലെ സന്തോഷകരമായ ഒരു വിഷയവും ഇല്ലായെന്നാണ്.. സിഹിറിന്റെ ആയത് വിശദീകരിക്കുന്ന വേളയില്‍ ഇമാം നാസിറു സഅദി(رحمه الله) പറയുന്നുണ്ട് മറ്റൊരു സ്നേഹത്തോടും തുല്യപ്പെടുത്താന്‍ കഴിയാത്ത സ്നേഹമാണ് ദമ്പതിമാര്‍ തമ്മില്‍ ഉള്ളത് എന്ന്..
(പിശാചു എന്നും തെറ്റിക്കാന്‍ ശ്രമിക്കുക ദാമ്പത്യ ജീവിതമാണ്.. അള്ളാഹു ആസ്വാദനം അനുവദിച്ച ഇണയില്‍ വെറുപ്പ് ഉണ്ടാക്കുന്നത് അവനു സന്തോഷമാണല്ലോ ( إن الإلف من الله وإن الفرك من الشيطان ليكره إليه ما أحل الله له))
ദാമ്പത്യ ജീവിതത്തെ കുറിച്ച് പറയുവാന്‍ വേണ്ടിയല്ല, സന്തോഷകരമായ ജീവിതം നയിക്കുവാന്‍ ധനികരോ ആരോഗ്യമുള്ളവരോ ആകണം എന്നില്ലെന്നു പറയുവാന്‍ വേണ്ടിയാണ് മുകളിലെ സംഭവവം വിവരിച്ചത്....നമ്മുടെ മനസ്സിന്റെ തൃപ്തിയാണ് പ്രധാനം..പൂര്‍ണമായും നമ്മുടെ റബ്ബിനെ കുറിച്ച് നമുക്ക് ത്രുപ്തിയുണ്ടാകണം..അവന്റെ അടിമകളോടു വിട്ടുവീഴ്ചയോടെ പെരുമാറാന്‍ സാധിക്കണം..
മറ്റുള്ളവരുടെ മനസ്സിന്റെ നന്മകള്‍ കാണാന്‍ നമുക്ക് കഴിഞ്ഞാല്‍ തന്നെ ഒരാളോടും ഗൌരവത്തിലുള്ള വെറുപ്പുകള്‍ നമുക്ക് ഉണ്ടാകില്ല..
ഭാര്യ ഭര്‍തൃ ബന്ധങ്ങള്‍ മാത്രമല്ല ഏതൊരു വ്യക്തിയോടും നമ്മുടെ നിലപാട് നന്മ നിറഞ്ഞ നമ്മുടെ ദീന്‍ പഠിപ്പിച്ചതാകണം..
വെറുക്കുക എന്നത് നിരുപാധികം തിന്മയല്ല..അത് ചില സമയങ്ങളില്‍ നമ്മില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ് .. പക്ഷെ അത് ദീനിന്‍റെ വിഷയത്തിലാണ്, അഥവാ അത് പൂര്‍ണമായും റബ്ബിനു വേണ്ടി മാത്രമാകണം.. ആ വെറുപ്പ് നന്മയുമാണ്, വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും മറ്റും റബ്ബിനു വേണ്ടിയല്ലാതെ വെറുക്കുക എന്നത് നമ്മുടെ പിഴവാണ്..
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘടന രംഗത്ത് പ്രവര്‍ത്തിക്കുന്ന കാലത്ത് ഒരു ആവശ്യത്തിനു വേണ്ടി തളിപ്പറമ്പ് സലഫി പള്ളിയില്‍ പോകുകയുണ്ടായി.. അന്ന് യോഗത്തില്‍ ഒരാളുടെ പെരുമാറ്റവും സംസാരവും വളരെ മോശമായ രീതിയില്‍ അനുഭവപ്പെട്ടു..
എന്റെ കൂടെയുണ്ടായിരുന്ന അന്നത്തെ സഹപ്രവര്തകനോട് ഈ വിഷയം വഴിമധ്യേ പറഞ്ഞു.. അപ്പോള്‍ അയാളിലെ ചില നന്മകളെ കുറിച്ച് എനിക്ക് പറഞ്ഞു തന്നു..ശേഷം ഒരു സുന്ദരമായ വാചകം കൂട്ടിച്ചേര്‍ത്തു..നാം ഒരാളിലെ തിന്മകള്‍ നോക്കിയാല്‍ നമുക്ക് ഒരിക്കലും അയാളെ ഇഷ്ടപ്പെടാന്‍ കഴിയില്ല, എന്നാല്‍ നാം നന്മകളിലേക്ക് നോക്കിയാല്‍ ഇഷ്ടമുണ്ടാക്കാനും കഴിയും.. മറ്റൊരാളെ വെറുത്തിട്ടു നമ്മുടെ മനസ്സിനെ എന്തിനു ചീത്തയാക്കണം എന്ന്..
അതിനു മുമ്പും ശേഷവും ഇത്തരം വാചകങ്ങള്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അന്ന് അദ്ദേഹം അത് പറഞ്ഞത് ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..(جزاه الله خيرا)
എന്നാല്‍ സംഘടനയുടെ പേരിലും കുടുംബത്തിന്റെ പേരിലും മറ്റു വ്യത്യസ്തങ്ങളായ വിഷയങ്ങളുടെ പേരിലും ആളുകള്‍ പരസ്പരം വെറുക്കുന്നു.... അതിലൂടെ പലപ്പോഴും സ്വന്തം മനസ്സിനെ തന്നെ അസ്വസ്ഥമാക്കുന്നു..
ഒരാളെ വെറുത്തത് കൊണ്ട് നമുക്ക് ഒന്നും കിട്ടാനില്ല, എന്നാല്‍ വിട്ടു വീഴ്ചകള്‍ ചെയ്യുന്നതിലൂടെ മനസ്സിനെ ഉന്നതമായ ഉയര്ച്ചകളില്‍ എത്തിക്കുവാന്‍ നമുക്ക് സാധിക്കും..
നമ്മുടെ റബ്ബിനെ കുറിച്ച് ഒന്ന് ആലോചിച്ചാല്‍ പോരെ.. എത്രമാത്രം പാപം ചെയ്തവന്‍ ആണെങ്കിലും പശ്ചാതപിച്ചാല്‍ മുഴുവന്‍ പൊറുക്കാന്‍ തയ്യാറായ റബ്ബ്..അടിമ തെറ്റ് ചെയ്തിട്ട് പിന്നീട് റബ്ബേ പൊറുക്കണം എന്ന് പറഞ്ഞാല്‍ അള്ളാഹു പറയുന്ന വാചകം റസൂല്‍(صلى الله عليه و سلم) വിവരിച്ചത് ഇങ്ങനെയാണ്.. "എന്റെ അടിമ പാപം ചെയ്തിരിക്കുന്നു, അവന്‍ തനിക്ക് പാപം പൊറുക്കുന്ന ഒരു റബ്ബുണ്ട് എന്ന് അറിയുകയും ചെയ്തിരിക്കുന്നു" ശേഷം അവന്റെ പാപങ്ങള്‍ എടുത്തുകളയുകയും ചെയ്യുന്നു....(بخاري و مسلم )
അങ്ങനെയുള്ള അല്ലാഹുവിന്റെ അടിമകള്‍ ആയ നമുക്ക് പരസ്പരം പൊറുക്കാനും വിട്ടു വീഴ്ച ചെയ്യാനും കഴിയാത്തത് എന്ത് കൊണ്ടാണ്..
ഇമാം ഇബ്നുല്‍ ഖയ്യും (رحمه الله)പറഞ്ഞത് കണ്ടില്ലേ..
"ഓ ആദം സന്തതീ, നിനക്കും റബ്ബിനുമിടയില്‍ അല്ലാഹുവിനു മാത്രം അറിയാവുന്ന തിന്മകളും പാപങ്ങളും ഉണ്ട്..അതൊക്കെയും റബ്ബ് നിനക്ക് പൊറുത്തു നല്‍കാന്‍ നീ ഇഷ്ടപ്പെടുന്നു , അങ്ങനെ നിനക്ക് പാപങ്ങള്‍ പോറുക്കപ്പെടാന്‍ നീ ഇഷ്ടപ്പെടുന്നുവെങ്കില്‍ നീ അല്ലാഹുവിന്റെ അടിമക്ക് പൊറുത്തു നല്‍കൂ, നിനക്ക് വിട്ടു വീഴ്ച ചെയ്യപ്പെടാന്‍ നീ ഇഷ്ടപ്പെടുന്നുവെങ്കില്‍ നീ അവന്റെ അടിമക്ക് വിട്ടു വീഴ്ച ചെയ്യൂ.. പ്രവര്തങ്ങളുടെ ഇനം അനുസരിച്ചാണ് പ്രതിഫലം.നീ ഇവിടെ വിട്ടു വീഴ്ച്ച ചെയ്‌താല്‍ അവിടെ (പരലോകത്) (നിനക്ക്) വിട്ടുവീഴ്ച്ച ചെയ്യും. ഇവിടെ നീ പ്രതികാരം ചെയ്‌താല്‍ അവിടെ പ്രതികാരം ചെയ്യപ്പെടും .."
മഹാനായ സ്വഹാബി അബൂബക്കര്‍(رضي الله عنه) വിന്‍റെ ഉമ്മയുടെ സഹോദരി പുത്രനാണ് മുസ്തഹ് ബിന്‍ ഉസാസ (رضي الله عنه), ദരിദ്രനായ അദ്ദേഹത്തിന് സഹായം നല്‍കുന്നത് അബൂബക്കര്‍(رضي الله عنه) ആയിരുന്നു. ആയിഷ ബീവിക്കെതിരെ മുനാഫിഖുകളും മറ്റും വ്യഭിചാരോപണം നടത്തിയപ്പോള്‍ അത് വ്യാപകമായപ്പോള്‍ അതില്‍ ഇദ്ധേഹവും ഭാഗമായിപ്പോയി .. ഓര്‍ക്കുക, സ്വന്തം ചോരയില്‍ പിറന്ന മകളെ കുറിച്ച് താന്‍ ചിലവിനു കൊടുക്കുന്ന മനുഷ്യന്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ അപവാദം പറയുന്നു..അതും ഒരു പെണ്ണിന്റെ ജീവിതത്തില്‍ അവളെ തകര്‍ക്കുന്ന ഏറ്റവും വലിയ ആരോപണം.. ഏതു പിതാവിനാണ് സഹിക്കാന്‍ കഴിയുക.. അള്ളാഹു തന്നെ നമ്മുടെ ഉമ്മയുടെ നിരപരാധിത്വം വ്യക്തമാക്കി ആയത് ഇറക്കിയപ്പോള്‍ താന്‍ ഇനി അയാള്‍ക്ക് ഒന്നും കൊടുക്കില്ല എന്ന് അദ്ദേഹം പ്രക്യാപിച്ചു..അപ്പോള്‍ പരിശുദ്ധ ഖുര്‍ആനില്‍ വചനം അവതരിക്കുന്നു..
وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ
اللَّـهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّـهُ لَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ
"നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ."
സഹോദരാ... റബ്ബ് പറഞ്ഞത് അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ എന്നാണു.. എന്നിട്ട് അല്ലാഹു ചോദിക്കുന്ന ചോദ്യമാണ് അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ എന്ന്....!!!!!!
ആയതു കേട്ടപ്പോള്‍ അബൂബക്കര്‍ (رضي الله عنه) പറഞ്ഞു.. വള്ളാഹി , എനിക്ക് എന്റെ റബ്ബ് പൊറുത്തു നല്‍കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു ..അദ്ധേഹം മസ്തഹിന്റെ അടുക്കലേക്ക് പോയി അദ്ധേഹത്തെ ഒരിക്കലും ഒഴിവാക്കില്ല എന്ന് പറഞ്ഞു.. (ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത് ....)
സ്വന്തം മകളെ കുറിച്ച് , അതും ചെറിയ പ്രായം മാത്രമുള്ള മകളെ കുറിച്ചുള്ള അപവാദ പ്രചാരണത്തില്‍ പങ്കാളിയായ വ്യക്തിക്ക് പൊറുത്തു കൊടുക്കാന്‍ റബ്ബ് കല്‍പ്പിക്കുന്നു.
ഈ ദീനിന്‍റെ അനുയായികളാണ് നാം.....ഈ വചനം അവരിപ്പിച്ച റബ്ബിനെയാണ് നാം ആരാധിക്കുന്നത്..
ആ നാം എങ്ങനെ നമ്മോട് പറഞ്ഞ വാചകങ്ങളുടെ മേല്‍ പിടിച്ചു നമ്മുടെ സഹോദരനെ വെറുക്കുന്നു.. നമ്മുടെ മനസ്സ് ഈമാന്‍ നിറഞ്ഞ മനസ്സായി മാറേണ്ടേ..
പറഞ്ഞ വാചകങ്ങളെ ആളുകള്‍ ഉദ്ദേശിക്കാത്ത രീതിയില്‍ വരെയെടുത്തു വെറുപ്പോടെ എന്തിനു നാം നടക്കണം...നമ്മിലും ചിലപ്പോള്‍ അത്തരം തെറ്റുകള്‍ വരാറില്ലേ..എന്റെ സഹോദരന്‍ എന്നോട് പറഞ്ഞത് പോലെ തിന്മകള്‍ നോക്കിയാല്‍ നമുക്കിടയില്‍ ആരാണ് നല്ലവര്‍ ഉണ്ടാകുക.. എങ്ങനെ നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയും..നന്മ നിറഞ്ഞ ആരോടും വെറുപ്പോ ദേഷ്യമോ ഇല്ലാത്ത മനസ്സുമായി അല്ലാഹുവിന്റെ അടുക്കലേക്ക് മടങ്ങേണ്ടാവരല്ലേ നാം..
അതിനാല്‍ ബന്ധങ്ങള്‍ നന്നാക്കുക, മറ്റുള്ളവര്‍ പറയുന്നത് ഏറ്റവും നല്ല രീതിയില്‍ എടുക്കുക, നന്മകള്‍ ചിന്തിക്കുക..വിട്ടു വീഴ്ച ചെയ്യുക, അവരുടെ നന്മകളെ കാണാന്‍ ശ്രമിക്കുക.. നമ്മുടെ പ്രവര്‍ത്തനത്തിന്റെ രീതിയനുസരിച്ചാണ് നമുക്കുള്ള പ്രതിഫലം..
ഇമാം ശാഫിയുടെതായി(رحمه الله) വന്ന കവിതാ ശകലതിലെ രണ്ടു വരി ഇതാണ്..
لَمَّا عَفَوْتُ وَلَمْ أَحْقِدْ عَلَى أَحَدٍ * * أَرَحْتُ نَفْسِي مِنْ هَمِّ الْعَدَاوَاتِ
"ഞാന്‍ മാപ്പ് കൊടുക്കുകയും ആരെയും വെറുക്കാതിരിക്കുകയും ചെയ്തപ്പോള്‍
ശത്രുതയില്‍ നിന്നും നിന്നും എന്റെ മനസ്സിനെ ഞാന്‍ റാഹത്താക്കി .."
അതിനാല്‍ നമ്മുടെ മനസ്സിന് റാഹത് ഉണ്ടാകട്ടെ. ധാരാളമായി വിട്ടുവീഴ്ചകള്‍ ചെയ്യട്ടെ, പരസ്പരം സ്നേഹിക്കുന്ന വിശ്വാസികള്‍ ആകട്ടെ, അടിമകളുടെ നന്മകള്‍ തിരിച്ചറിഞ്ഞു നല്ലത് ചിന്തിക്കട്ടെ.. സ്വഭാവത്തിലും മറ്റും തിന്മകള്‍ ഉള്ളവരോട്
ഉള്ളുതുറന്ന് നസീഹത്തോടെ സംസാരിച്ചു പ്രശ്നങ്ങള്‍ തീര്‍ക്കട്ടെ..എല്ലാവര്ക്കും നന്മകള്‍ വരാന്‍ പ്രാര്‍ത്ഥിക്കുന്ന നല്ല മനസ്സിന്റെ ഉടമകളായി നാം മാറട്ടെ..അതിനു വേണ്ടി ഈ പരിശുദ്ധ മാസത്തെ ഉപയോഗപ്പെടുത്താന് നമുക്ക് സാധിക്കണം.. നമ്മുടെ റസൂല്‍(صلى الله عليه و سلم) നിയോഗിതനായത് സല്‍സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിനാണ് ..
അല്ലാഹുവിന്റെ ചോദ്യം നമ്മുടെ കാതുകളില്‍ അലയടിക്കട്ടെ..
"അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ....?"
അള്ളാഹു അനുഗ്രഹിക്കട്ടെ....
جعلنا الله من العافين عن الناس , ورزقنا عفو ورحمة رب الناس وجنبنا الزلل في القول والعمل .
✍️ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം
NB:(മുസ്തഹ് (رضي الله عنه) ആയിഷ(رضي الله عنها)യുടെ നിരപരധിപത്യം വെളിപ്പെടുത്തി ആയത് ഇറങ്ങിയപ്പോള്‍ പശ്ചാത്തപിച്ചു. അദ്ദേഹം സ്വഹബിയാണ്..വിശ്വാസികള്‍ പോലും വിശ്വസിച്ചു പോകുന്ന അത്രയും വ്യാപകമായ പ്രചാരണം ആയിരുന്നു നമ്മുടെ ഉമ്മക്കെതിരെ ഉണ്ടായത്, ആയിഷ ബീവി തന്നെ വിശദമായി വിവരിച്ച ഹദീസില്‍ അങ്ങേയറ്റം വേദന നിറഞ്ഞ പെണ്ണിന്റെ ഹൃദയവും റബ്ബിനെ കുറിച്ച് പ്രതീക്ഷയര്‍പ്പിക്കുന്ന നിറഞ്ഞ ഈമാനും ഒരു പോലെ കാണാന്‍ കഴിയും , ഒരായിരം തവണ വായിച്ചാലും കണ്ണുകളെ ഈറനണിയിക്കുന്ന നീണ്ട ഹദീസാണത്..)

വൈവാഹിക ജീവിതത്തെ കുറിച്ച് ഖുര്‍ആനും സുന്നത്തും നല്‍കിയ 15 പാഠങ്ങളും ആധുനികരായ രണ്ടു മഹാ പണ്ഡിതന്മാര്‍ നല്‍കിയ ഉപദേശവും.






ഓരോ ഭര്‍ത്താവും ഭാര്യയും അറിഞ്ഞിരിക്കേണ്ട ഏതാനും ചില ആയത്തുകളും ഹദീസുകളും ആണ് താഴെ നല്‍കിയത്. കൂടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പണ്ഡിതന്മാര്‍ നല്‍കിയ പരിഹാരവും ചേര്‍ത്തിരിക്കുന്നു.

1.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ
"നിങ്ങള്‍ക്ക് ശാന്തിയടയുവാന്‍ നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്കായി ഇണകളെ സൃഷ്ടിച്ചതും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കിയതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. തീര്‍ച്ചയായും അതിലെല്ലാം ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്."[30:21]


2.
 هُوَ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا ۖ فَلَمَّا تَغَشَّاهَا حَمَلَتْ حَمْلًا خَفِيفًا فَمَرَّتْ بِهِ ۖ فَلَمَّا أَثْقَلَت دَّعَوَا اللَّـهَ رَبَّهُمَا لَئِنْ آتَيْتَنَا صَالِحًا لَّنَكُونَنَّ مِنَ الشَّاكِرِينَ.
"ഒരൊറ്റ ശരീരത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചവനും (നിങ്ങള്‍) സമാധനമടയുവാന്‍ വേണ്ടി അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചവനുമാണവന്‍. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു (ഗര്‍ഭ) ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവര്‍ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും." [7:189]


3.
 وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللَّـهُ عَزِيزٌ حَكِيمٌ
"(സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരോട്) കടമകളുള്ളതുപോലെതന്നെ അവര്‍ക്ക് (ഭര്‍ത്താവിന്റെ മേല്‍) അവകാശങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു."[2:228]


4.
 الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّـهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ ۚ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللَّـهُ ۚ
"പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്‌."[4:34]


5.
 عَنْ أَبِي هُرَيْرَةَ – أيضاً - قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَا يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ - أَوْ قَالَ : غَيْرَهُ - ) . رواه مسلم ( 1469 )
നബി(صلى الله عليه وسلم) പറഞ്ഞു:“ഒരു വിശ്വാസി വിശ്വാസിനിയെ വെറുക്കരുത്‌. അവളില്‍ നിന്ന്‌ ഒരു സ്വഭാവത്തെ അവന്‍ വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ അവന്‍ തൃപ്‌തിപ്പെടുന്നു” (മുസ്‌ലിം).


6.
 عن حكيم بن معاوية القشيري عن أبيه قال : ( قُلْتُ : يَا رَسُولَ اللَّهِ ! مَا حَقُّ زَوْجَةِ أَحَدِنَا عَلَيْهِ ؟ قَالَ : أَنْ تُطْعِمَهَا إِذَا طَعِمْتَ ، وَتَكْسُوَهَا إِذَا اكْتَسَيْتَ ، أَوْ اكْتَسَبْتَ ، وَلَا تَضْرِبْ الْوَجْهَ ، وَلَا تُقَبِّحْ ، وَلَا تَهْجُرْ إِلَّا فِي الْبَيْتِ ) رواه أبو داود (2142)
നബി(صلى الله عليه وسلم) പറഞ്ഞു: “നീ ഭക്ഷിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കുക, നീ വസ്‌ത്രം ധരിക്കുമ്പോള്‍ അവളെയും ധരിപ്പിക്കുക. മുഖത്തടിക്കരുത്‌. അവളെ ദുഷിച്ചു പറയരുത്‌. വീട്ടിലല്ലാതെ അവളെ അകറ്റി നിര്‍ത്തുകയും അരുത്‌”


7.
 عَنْ عَائِشَةَ رضي الله عنها قَالَتْ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (خَيْرُكُمْ خَيْرُكُمْ لِأَهْلِهِ وَأَنَا خَيْرُكُمْ لِأَهْلِي) رواه الترمذي (3895) وصححه الألباني في "السلسلة الصحيحة" (1174)
നബി(صلى الله عليه وسلم) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ തങ്ങളുടെ ഭാര്യമാരോട് നന്നായി പെരുമാരുന്നവന്‍ ആകുന്നു. (തിര്‍മുദി , അഹമദ് )


8.
 عَنْ أَبِي هُرَيْرَةَ قَالَ : قِيلَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَيُّ النِّسَاءِ خَيْرٌ ؟ قَالَ : الَّتِي تَسُرُّهُ إِذَا نَظَرَ ، وَتُطِيعُهُ إِذَا أَمَرَ ، وَلَا تُخَالِفُهُ فِي نَفْسِهَا وَمَالِهَا بِمَا يَكْرَهُ .
رواه النسائي ( 3131 ) ، وصححه الألباني في " صحيح النسائي
അബൂഹുറൈറ റളിയല്ലാഹു അന്‍ഹുവില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: നല്ല സ്ത്രീകള്‍ ആരാണെന്ന് നബി സല്ലല്ലാഹു അലൈഹി വസല്ലമയോട് ചോദിക്കപ്പെട്ടു. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: "ഭര്‍ത്താവ് നോക്കിയാല്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും കല്പിച്ചാല്‍ അനുസരിക്കുകയും ചെയ്യുകയും തന്റെ ശരീരത്തിലും ധനത്തിലും (ഒരിക്കലും ഭര്‍ത്താവിന്) ഇഷ്ടപ്പെടാത്തത് ചെയ്തുകൊണ്ട് അദ്ദേഹത്തോട് എതിരാവാതിരിക്കുകയും ചെയ്യുന്നവളാണ് നല്ല സ്ത്രീ."


9.
قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ ، لَا تُؤَدِّي الْمَرْأَةُ حَقَّ رَبِّهَا حَتَّى تُؤَدِّيَ حَقَّ زَوْجِهَا ، وَلَوْ سَأَلَهَا نَفْسَهَا وَهِيَ عَلَى قَتَبٍ لَمْ تَمْنَعْهُ ) .
ابن ماجة ، وصححه الألباني في "صحيح ابن ماجة
"മുഹമ്മദിന്റെ മനസ്സ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണെ സത്യം! തന്റെ ഭര്‍ത്താവിനോടുള്ള ബാധ്യത നിര്‍വ്വഹിക്കുന്നതുവരെ ഒരു സ്ത്രീ തന്റെ റബ്ബിനോടുള്ള ബാധ്യത നിര്‍വ്വഹിക്കേണ്ടതില്ല ."(ഇബ്നു മാജ, അഹ്മദ് )


10.
 عن الحصين بن محصن –رضي الله عنه- أن عمة له أتت النبي –صلى الله عليه وسلم- في حاجة ففرغت من حاجتها فقال لها النبي –صلى الله عليه وسلم-: ( أذات زوج أنت؟ ) قالت: نعم، قال ( كيف أنت له ؟ ) قالت : ما آلوه إلا ما عجزت عنه، قال: ( فانظري أين أنت منه، فإنما هو جنتك ونارك ) [حسن. رواه أحمد]

ഒരു സ്ത്രീ നബിصلى الله عليه وسلمയുടെ അടുക്കല്‍ ഒരാവശ്യത്തിന് വന്നു, പിന്നീട് ആവശ്യം ഒഴിവായപ്പോള്‍ നബിصلى الله عليه وسلم അവളോട്‌ ചോദിച്ചു : നിനക്ക്അ ഭര്‍ത്താവ്പ്പോ ഉണ്ടോ അവള്‍ പറഞ്ഞു: അതെ, നബിصلى الله عليه وسلم ചോദിച്ചു: നീ അദ്ധേഹതോട് എങ്ങനെ .? അവള്‍ പറഞ്ഞു : ഭര്‍ത്താവിനെ അനുസരിക്കുന്നതിലും അദ്ദേഹത്തിന് സേവനമനുഷ്ഠിക്കുന്നതിലും ഞാന്‍ യാതൊരു കുറവും വരുത്താറില്ല. ഞാന്‍ അശക്തയായതൊഴികെ. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം അവരോട് പറഞ്ഞു:
"നീ അദ്ദേഹത്തോട് എങ്ങിനെയാണ് പെരുമാറുന്നതെന്ന് ആലോചിച്ചുകൊള്ളുക. തീര്‍ച്ചയായും അദ്ദേഹമാണ് നിന്റെ സ്വര്‍ഗ്ഗവും നരകവും."(നസാഈ , അഹ്മദ്)


11.
 عن أبي هريرة قال : قال النبي صلى الله عليه وسلم: " إذا صلت المرأة خمسها و صامت شهرها و حصنت فرجها و أطاعت زوجها قيل لها : ادخلي الجنة من أي أبواب الجنة شئت " وصححه الألباني في صحيح الجامع برقم 660

നബി(صلى الله عليه وسلم) പറഞ്ഞു: "സ്ത്രീ അഞ്ചുനേരം നമസ്കരിക്കുകയും മാസ-നോമ്പനുഷ്ടിക്കുകയും ഗുഹ്യസ്ഥാനം സൂക്ഷിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്‌താല്‍ അവളോട്‌ പറയപ്പെടും: സ്വര്‍ഗ്ഗവാതിലുകളില്‍ നീ ഉദ്ദേശിച്ചത്തിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളുക."(ഇബ്നു ഹിബ്ബാന്‍)


12.
 عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : ( إذا دعا الرجل امرأته إلى فراشه فأبت فبات غضبان عليها لعنتها الملائكة حتى تصبح ) روى البخاري (3237) ومسلم (1436
നബി(صلى الله عليه وسلم) പറഞ്ഞു: "ഒരു പുരുഷന്‍ തന്റെ ഭാര്യയെ (ലൈഗീകതക്കായി) കിടപ്പറയിലേക്ക് വിളിക്കുകയും എന്നിട്ടവള്‍ വിസമ്മതിക്കുകയും അങ്ങനെ അയാള്‍ അവളോട് കോപിച്ച് രാത്രി കഴിച്ചുകൂട്ടുകയും ചെയ്‌താല്‍ പ്രഭാതമാകും വരെയും മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടിരിക്കും"(ബുഖാരി മുസ്ലിം)


13.
عَنْ مُعَاذِ بْنِ جَبَلٍ ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ : ( لَا تُؤْذِي امْرَأَةٌ زَوْجَهَا فِي الدُّنْيَا إِلَّا قَالَتْ زَوْجَتُهُ مِنَ الْحُورِ الْعِينِ : لَا تُؤْذِيهِ قَاتَلَكِ اللهُ ؛ فَإِنَّمَا هُوَ عِنْدَكِ دَخِيلٌ يُوشِكُ أَنْ يُفَارِقَكِ إِلَيْنَا ) .روى الإمام أحمد (22101) ، والترمذي (1174) ، وابن ماجة (2014)
നബി(صلى الله عليه وسلم) പറഞ്ഞു: ഒരു സ്ത്രീ ഭര്‍ത്താവിനെ ബുധിമുട്ടിക്കുംബോഴൊക്കെ സ്വര്‍ഗീയ സ്ത്രീകള്‍ പറയും :നീ അവനെ ബുദ്ധി മുട്ടിക്കരുത്, അള്ളാഹു നിന്നെ കൊല്ലട്ടെ, അവന്‍ നിന്റെയടുക്കള്‍ അഥിതിയാണ്, അവന്‍ ഞങ്ങളുടെ അടുക്കല്‍ വരാറായി (തിര്‍മുദി , ഇബ്നു മാജ).


14.
 عن النبي صلى الله عليه وسلم أنه قال :( أَلَاْ أُخْبِرُكُم بِرِجَالِكُم فِي الجَنَّةِ ؟ النَّبِي فِي الجَنَّةِ ، وَالصِّدِّيقُ فِي الجَنَّةِ ، وَالشَّهِيدُ فِي الجَنَّةِ ، وَالمَوْلُودُ فِي الجَنَّةِ ، وَالرَّجُلُ يَزُورُ أَخَاهُ فِي نَاحِيَةِ المِصْرِ - لَاْ يَزُورُهُ إِلَّا لِلَّهِ - فِي الجَنَّةِ .أَلَاْ أُخبِرُكُم بِنِسَائِكُم فِي الجَنَّةِ ؟!
كُلُّ وَدُودٍ وَلُودٍ ، إِذَا غَضِبَت أَو أُسِيءَ إِلَيهَا أَو غَضِبَ زَوجُهَا ، قَالَت : هَذِه يَدِي فِي يَدِكَ ، لَاْ أَكْتَحِلُ بِغُمضٍ َحتَّى تَرضَى ) أخرجها النسائي في الكبرى (5/361) لسلسلة الصحيحة " (287، 3380)
നബി(صلى الله عليه وسلم) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗതിലുള്ള നിങ്ങളിലെ സ്ത്രീകളെ കുറിച്ച് അറിയിക്കട്ടെയോ , നന്നായി സ്നേഹിക്കുന്ന, ധാരാളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവള്‍, അവള്‍ ദേഷ്യം പിടിച്ചാല്‍, അല്ലെങ്കില്‍ അവളിലേക്ക് മോശമായത് വന്നാല്‍ അതുമല്ലെങ്കില്‍ അവളുടെ ഭര്‍ത്താവ് അവളോട്‌ ദേഷ്യം പിടിച്ചാല്‍ അവള്‍ പറയും : ഇതാ എന്റെ കൈകള്‍ നിങ്ങളുടെ കൈകളിലാണ്, നിങ്ങള്‍ തൃപ്തിപ്പെടാതെ ഞാന്‍ ഉറങ്ങുകയില്ല.
(നസാഈ ,തബ്റാനി).


15.
عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (رَحِمَ اللَّهُ رَجُلًا قَامَ مِنْ اللَّيْلِ فَصَلَّى وَأَيْقَظَ امْرَأَتَهُ ، فَإِنْ أَبَتْ نَضَحَ فِي وَجْهِهَا الْمَاءَ ، رَحِمَ اللَّهُ امْرَأَةً قَامَتْ مِنْ اللَّيْلِ فَصَلَّتْ وَأَيْقَظَتْ زَوْجَهَا فَإِنْ أَبَى نَضَحَتْ فِي وَجْهِهِ الْمَاءَ) روى أحمد (7404) وأبو داود (1308) والنسائي (1610) وابن ماجه (1336) والحديث صححه الألباني في صحيح أبي داود.

നബി(صلى الله عليه وسلم) പറഞ്ഞു: അള്ളാഹു പുരുഷനോട്‌ കരുണ ചെയ്തിരിക്കുന്നു, അയാള്‍ രാത്രിയില്‍ എഴുന്നേല്‍ക്കുന്നു എന്നിട്ട് നമസ്കരിക്കുന്നു, കൂടാതെ തന്റെ ഭാര്യയെ എഴുന്നെല്‍പ്പിക്കുന്നു, അവളും നമസ്കരിക്കുന്നു, ഇനി അവള്‍ (എഴുന്നേല്‍ക്കാന്‍) വിസമ്മിതിച്ചാല്‍ അവളുടെ മുഖത് വെള്ളം കുടയുന്നു, അത് പോലെ അള്ളാഹു പെണ്ണിനോട്‌ കരുണ ചെയ്തിരിക്കുന്നു, അവള്‍ രാത്രിയില്‍ എഴുന്നേല്‍ക്കുന്നു എന്നിട്ട് നമസ്കരിക്കുന്നു, കൂടാതെ തന്റെ ഭര്‍ത്താവിനെ എഴുന്നെല്‍പ്പിക്കുന്നു, അവനും നമസ്കരിക്കുന്നു, ഇനി അവന്‍ (എഴുന്നേല്‍ക്കാന്‍) വിസമ്മിതിച്ചാല്‍ അവന്‍റെ മുഖത് വെള്ളം കുടയുന്നു.(അഹ്മദ്, ഇബ്നു മാജ, ഇബ്നു ഖുസൈമ)

ഉലമാക്കളുടെ ഉപദേശങ്ങള്‍ 


1. ഷെയ്ഖ്‌ മുഹമ്മദ് ഇബ്നു സ്വാലിഹു അല്‍ ഉസൈമീന്‍ (رحمه الله) പറഞ്ഞു:

فإن الواجب على الزوجين جميعا أن يكون لديهما علم بما يترتب على هذا النكاح وما يترتب على المباشرة من أحكام شرعية حتى يكون تعاملهم بهذا النكاح على الوجه الشرعي؛


فمن ذلك: أنه يجب على كل الزوجين أن يعاشر صاحبه بالمعروف، لقول الله تعالى: "وَعَاشِرُوهُنَّ بِالْمَعْرُوفِ"، ولقوله: "وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ"، وإذا حصلت المعاشرة بين الزوجين بالمعروف فإن ذلك أبقى للمودة بينهما وأتم للنعمة، وكم من فراق حصل بسبب عدم المعاشرة بالمعروف، فإذا اتقى الله كل واحد منهما وعاشر الآخر بالمعروف وأعطاه حقه الواجب عليه حصل بذلك الخير والبركة، وإذا كثرة النزاعات بين الزوجين فإنك تجد أكثر أسبابها هو عدم المعاشرة بالمعروف، فالزوج يضرب زوجته على أتفه شيء، وهي تعانده وتخاصمه في أدنى شيء، لذلك يجب على كل من الزوجين أن يعاشر الآخر بالمعروف كما أمر الله تعالى بذلك.


"എല്ലാ ഭാര്യ-ഭാര്തക്കന്മാരിലും നിര്‍ബന്ധമായ കാര്യമാണ് നികാഹിനെ തുടര്‍ന്ന് ഉണ്ടാകുന്ന കാര്യങ്ങളില്‍ അറിവ് ഉണ്ടാകുക എന്നത്, അത് പോലെ ഈ നികാഹിലൂടെയുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ ശറഇല്‍ ഉള്ളത് പോലെ പെരുമാറാന്‍ ഉതകുന്ന തരത്തില്‍ ദീനിന്റെ നിയമങ്ങള്‍ അറിയലും നിരബ്ന്ധമാണ്.


അതില്‍ പെട്ടതാണ്, തന്‍റെ ഇണയോട് നല്ല രീതിയില്‍ പെരുമാറുന്നത് എല്ലാ ഭാര്യ-ഭര്‍ത്താവിനും മേല്‍ നിര്‍ബന്ധമാണ്‌ എന്നത്. അള്ളാഹു പറഞ്ഞത് "അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുണ്ട്‌." എന്നാണു, അത് പോലെ അവന്‍ പറഞ്ഞത് "സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌" എന്നാണു.


ദമ്പതികള്‍ക്കിടയില്‍ നല്ല പെരുമാറ്റം ഉണ്ടായാല്‍ അത് എന്നും നിലനില്‍ക്കുന്ന സ്നേഹവും പൂര്‍ണമായ അനുഗ്രഹവുമാണ്. എത്ര ഭിന്നതകളാണ് നല്ല പെരുമാറ്റം ഇല്ലാത്തതിനാല്‍ ഉണ്ടായത്.. അവരിലെ രണ്ടു പേരിലെ ഓരോ ആളും അല്ലാഹുവിനെ സൂക്ഷിച്ചാല്‍ മറ്റെയാളോട് നല്ല നിലയില്‍ പെരുമാറുകയും നിര്‍ബന്ധമായ അവകാശങ്ങള്‍ നല്‍കുകയും ചെയ്‌താല്‍ നന്മയും ബറകത്തും അത് ഉണ്ടാക്കും. ദമ്പതികള്‍ക്കിടയില്‍ അധിക തര്‍ക്കം ഉണ്ടായാല്‍ നിനക്ക് കാണാം അതിന്റെ ഭൂരിഭാഗം കാരണവും നല്ല പെരുമാറ്റത്തിന്റെ അഭാവമാണ്, നിസ്സാരമായതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ അടിക്കുന്നു, അവളാകട്ടെ നിസ്സാരമായ കാര്യങ്ങളുടെ മേല്‍ അവനോടു തര്‍ക്കിക്കുകയും തെറ്റുകയും ചെയ്യുന്നു അതിനാല്‍ എല്ലാ ഭാര്യ ഭര്‍ത്താക്കന്മാരുടെ മേലും അള്ളാഹു കല്‍പ്പിച്ചത് പോലെ നല്ല പെരുമാറ്റം വാജിബ് ആകുന്നു.."
(https://www.sahab.net/forums/index.php?app=forums&module=forums&controller=topic&id=89049)


2. ഷെയ്ഖ്‌ ഇബ്നു ബാസ് رحمه الله പറയുന്നു :


ننصحهما بالحلم والرفق، والتواصي بالحق والصبر، وعدم النـزاع، وعدم الطلاق، نوصي الجميع بالتعاون على الخير والتواصي بالخير وعدم المنازعة، نوصي المرأة بالسمع والطاعة لزوجها في المعروف، ونوصي الزوج بالصبر والحلم، وعدم العجلة في الطلاق، أو الضرب أو السب، كل واحد منهما عليه أن يتحمل، ويستعمل الرفق في كل أموره، لقوله صلى الله عليه وسلم: (إن الرفق لا يكون في شيء إلا زانه، ولا ينـزع من شيء إلا شانه). ولأن هذا العمل داخل في قوله تعالى: وَعَاشِرُوهُنَّ بِالْمَعْرُوفِ [(19) سورة النساء]. وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ [(228) سورة البقرة]. فالمشاجرة الدائمة والنـزاع من أسباب الطلاق، وهكذا السب والشتم. فالواجب على كل منهما حفظ اللسان عما لا ينبغي، وحفظ الجوارح عما لا ينبغي، والرفق في الأمور، والحلم والصبر.


"അവര്‍ രണ്ടു പേരോടും പക്വതയും സൌമ്യതയും കൊണ്ട് നാം നസീഹത് ചെയ്യുന്നു. അത് പോലെ സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരം ഉപദേശിക്കാനും, കലഹം ഒഴിവാക്കാനും തലാഖ് ഒഴിവാക്കാനും നാം നസീഹത് ചെയ്യുന്നു. മുഴുവന്‍ ആളുകളോടും നാം ഉപദേശിക്കുന്നത് നന്മയില്‍ പരസ്പരം സഹകരിക്കാനും നന്മ കൊണ്ട് പരസ്പരം ഉപദേശിക്കാനും കലഹം ഒഴിവാക്കാനുമാണ്.


പെണ്ണിനോട് നാം ഉപദേശിക്കുന്നത് ഭര്‍ത്താവിനെ കേള്‍ക്കുവാനും നന്മയില്‍ അനുസരിക്കാനുമാണ്. ഭര്‍ത്താക്കന്മാരോട് നാം നസീഹത് ചെയ്യുന്നത് ക്ഷമയും സഹനവും ആണ്.


അത് പോലെ തലാഖിലെക്കോ അടിക്കുന്നതിലെക്കോ ചീത്ത പറയുന്നതിലെക്കോ ദൃതി കാണിക്കരുത് . രണ്ടില്‍ ഓരോ ആളും സഹനം കാണിക്കണം, എല്ലാ കാര്യത്തിലും സൌമ്യത പ്രവര്‍ത്തിക്കണം,കാരണം നബി പറഞ്ഞത് " 'രിഫ്ഖ്' നല്ല സൗമ്യമായ സമീപനം ഏത് കാര്യത്തില്‍ ഉണ്ടോ അത് ഭംഗിയുള്ളതാകാതിരിക്കില്ല. അത് ഏതില്‍ നിന്നും ഒഴിവകുന്നുവോ അത് വികൃതമാകാതിരിക്കുകയുമില്ല".

അത് പോലെ ഈ (നല്ല )പ്രവര്‍ത്തനം അള്ളാഹു പറഞ്ഞ "അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുണ്ട്‌." എന്നതിലും "സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌" എന്നീ വചനങ്ങളില്‍ പെട്ടതാണ്. നിരന്തരമായ ഭിന്നതയും തര്‍ക്കവും തലാഖിന്‍റെ കാരണത്തില്‍ പെട്ടതാണ്.അത് പോലെയാണ് ചീത്ത പറയലും ആക്ഷേപിക്കലും.


രണ്ടില്‍ ഓരോ ആളും വേണ്ടാതത്തില്‍ നിന്നും നാവിനെ സംരക്ഷിക്കണം, വേണ്ടതത്തില്‍ നിന്നും അവയവങ്ങളെ സംരക്ഷിക്കണം, കാര്യങ്ങളില്‍ സൌമ്യതയും പക്വതയും ക്ഷമയും ഉണ്ടാക്കണം.."
(http://www.binbaz.org.sa/noor/8102).



ക്രോഡീകരണം : ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം


www.majlisulilm.blogspot.com