കുട്ടികളെ നമസ്കാരം പരിശീലിപ്പിക്കേണ്ടതെങ്ങനെ: റസൂല്‍ﷺ വിന്‍റെ സുന്നത്ത് നല്‍കുന്ന മാര്‍ഗദര്‍ശനം..




ഷെയ്ഖ്‌ സുലൈമാന്‍ ബ്ന്‍ സലീമുള്ള അര്‍റുഹൈലി حفظه الله.

"...മനുഷ്യന്‍ കടന്നു പോകുന്നത് (വിവിധ)ഘട്ടങ്ങളിലൂടെയാണ്, അത് ആരംഭിക്കുന്നത് കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ചെറിയ കുട്ടിയാകുമ്പോളാണ്. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞത് പോലെ, കല്ലും കാരക്കയും തിരിച്ചറിയാന്‍ കഴിയാത്ത പ്രായം, നന്മയും തിന്മയും വേര്‍തിരിച്ചു അറിയാന്‍ കഴിയാത്ത പ്രായം. ഈ പ്രായത്തില്‍ അവന്‍ ഒന്ന് കൊണ്ടും കല്‍പ്പിക്കപ്പെട്ടിട്ടില്ല. ഒരു നിയമവും ബാധ്യതയാക്കപ്പെട്ടിട്ടില്ല. എന്നാല്‍ അവന്‍ വല്ലതിലും മികച്ചതായാല്‍ നാം അതിലേക്ക് അവനെ നയിക്കും. ഖുര്‍ആനില്‍ നിന്ന് വല്ലതും മനപ്പാഠമാക്കുവാന്‍ അവന്നു സാധിക്കുന്നുണ്ടെന്നു കണ്ടാല്‍ നാം അത് ചെയ്യിക്കും .. അത്പോലെ അവന്ന് നമസ്കരിക്കുവാന്‍ ഇഷ്ടമാണ് എന്ന് കണ്ടാല്‍ ഒരിക്കലും തടയില്ല. മറിച്ചു ആ നമസ്കാരത്തിലേക്ക് അവനെ പ്രോത്സാഹിപ്പിക്കും, പക്ഷെ നാം അതിനു അങ്ങോട്ട്‌ കല്‍പ്പിക്കുകയില്ല, കാരണം അവന്‍ കല്‍പ്പനകള്‍ ബാധകമായ ആളല്ല.

പിന്നീട് അവന്‍ തിരിച്ചറിവിന്‍റെ പ്രായത്തില്‍ എത്തുന്നു, തിരിച്ചറിവിന്‍റെ പ്രായം എന്നത്, ചില ഫുഖഹാക്കള്‍ പറഞ്ഞു , അതിന്നു പ്രതേക പ്രായ പരിധിയില്ല, പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് അതാകുക. തനിക്ക് ഉപകാരമുള്ളതും ഉപദ്രവമുള്ളതും വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അതാണ്‌ തിരിച്ചറിവിന്റെ പ്രായം. മറ്റു ചില ഉലമാക്കള്‍ പറഞ്ഞു അത് ഏഴു വയസ്സാണ് , അതാണ്‌ (ശരിയോടു) അടുത്തത്. കാരണം നബിﷺ പറഞ്ഞിരിക്കുന്നു "ഏഴു വയസ്സായാല്‍ അവരെ നമസ്കാരം കൊണ്ട് കല്‍പ്പിക്കുക."

ഈ കല്‍പ്പന എന്നത് സൌമ്യതയും, ദയയും, വഴികാട്ടലും , ഭീഷണിപ്പെടുത്താതെ പ്രേരിപ്പിക്കലും ആണ്. (ഉദാഹരണത്തിന് ഇങ്ങനെ പറയുക) വരൂ, നമുക്ക് നമസ്കരിക്കാം...നീ നമസ്കരിച്ചാല്‍ നിനക്ക് അല്ലാഹുവില്‍ നിന്ന് (പ്രതിഫലം) ഉണ്ട് , - സഹോദരന്മാരെ ഇത് (ഇങ്ങനെ പറയല്‍) വളരെ പ്രധാനപ്പെട്ടതാണ്, വളരെ സുപ്രധാനമാണ്‌ -നീ നമസ്കരിച്ചാല്‍ നിനക്ക് അല്ലാഹുവില്‍ നിന്ന് സ്വര്‍ഗം ലഭിക്കും, അള്ളാഹു നിന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും, സ്വര്‍ഗത്തില്‍ ഇന്നയിന്ന കാര്യങ്ങള്‍ ഉണ്ട്....എന്നിങ്ങനെ പറയുക. മക്കളില്‍ ദുന്യാവിനു വേണ്ടി ഇബാദതുകള്‍ ചെയ്യുന്ന സ്വഭാവം ഉണ്ടാക്കരുത്.

തെറ്റായ കാര്യത്തില്‍ പെട്ടതാണ് ദുന്യാവിനു വേണ്ടി മാത്രമായി ഇബാദത്ത് ചെയ്യുന്ന ശൈലി കുട്ടിയില്‍ ഉണ്ടാക്കുക എന്നത്. നിങ്ങള്‍ പറയുന്നു, നീ നമസ്കരിക്ക്, ഞാന്‍ നിനക്ക് ഒരു ദിര്‍ഹം തരാം, അല്ലെങ്കില്‍ പത്ത് ദിര്‍ഹം തരാം, നിസ്കരിച്ചാല്‍ ഇന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ട് പോകാം, (തുടങ്ങിയവ). ഇവ അവന്‍റെ മനസ്സില്‍ ഭൌതികമായ ഉദ്ധേശം വര്‍ദ്ധിപ്പിക്കും.

അവന്‍റെ ലക്‌ഷ്യം സ്വര്‍ഗ്ഗവും അല്ലാഹുവിന്‍റെ തൃപ്തിയുമാക്കണം . അവനോടു പറയുക, നീ നമസ്കരിച്ചാല്‍ ചിലപ്പോള്‍ നിനക്ക് പത്ത് ദിര്‍ഹം തരാന്‍ അള്ളാഹു എനിക്ക് മാര്‍ഗം കാണിക്കും. അല്ലാഹുവുമായി ബന്ധിപ്പിക്കുക. കാരണം അവന്‍ കുട്ടിയാണ്, കാര്യങ്ങള്‍ സ്വീകരിക്കുന്നവനാണ്. നീ നമസ്കരിച്ചാല്‍ ചിലപ്പോള്‍ ഇന്നയിന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ട് പോകാന്‍ അള്ളാഹു എളുപ്പമുണ്ടാക്കും..അവനെ അല്ലാഹുവുമായി ബന്ധിപ്പിക്കുക.

ഈമാനിക തര്ബിയ്യത്തില്‍ ഹൃദയത്തില്‍ ഇഖ്ലാസ് ഉണ്ടാക്കുന്നതിലും അല്ലാഹുവുമായി ബന്ധമുണ്ടാക്കുന്നതിലും വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ കാര്യം. അത് കൊണ്ടാണ് നിങ്ങള്‍ക്ക് ചില കുട്ടികളെ കാണാം, അവര്‍ കളവ് പറയുകയില്ല..എന്ത് കൊണ്ടാണ് എന്ന് അവരോട് ചോദിച്ചാല്‍ അവര്‍ പറയും, കളവ് പറഞ്ഞാല്‍ മനുഷ്യന്‍ നരകത്തില്‍ പോകും എന്ന്..ഇങ്ങനെ കുട്ടിയെ വളര്‍ത്തണം..അത്(ആ സ്വഭാവം) അവന്‍റെ കൂടെ തന്നെ ഉണ്ടാകും.

നീ കളവ് പറയരുത്, പറഞ്ഞാല്‍ ഞാന്‍ ദേഷ്യം പിടിക്കും, എന്നിങ്ങനെയാണ് പറഞ്ഞതെങ്കില്‍ അവന്‍ നിന്നില്‍ നിന്ന് അകലെയായാല്‍ പിന്നെ അവന്നു (കളവ് പറയുക എന്നത് ) ഒരു പ്രശ്നമല്ല..! (അതിനാല്‍ ഈ വിഷയം) നിര്‍ബന്ധമായും ശ്രദ്ധിക്കണം..

നാം പറഞ്ഞു വന്നത്, ഏഴാം വയസ്സില്‍ പ്രോത്സാഹനങ്ങളിലൂടെ (നമസ്കരിക്കാന്‍) കല്‍പ്പിക്കണം. ഭീഷണിയില്ലാതെ, അടിക്കാതെ, ചീത്ത പറയാതെ,വഴക്ക് പറയാതെ, അങ്ങനെയുള്ള ഒന്നുമില്ലാതെ..

(അങ്ങനെ) പത്ത് വയസ്സ് വരെ..! മൂന്നു വര്‍ഷം.....,
നിന്‍റെ മേല്‍ വാജിബാണ്‌..സഹോദരന്മാരെ ഇത് പ്രതേകം ശ്രദ്ധിക്കുക..ഉപ്പമാരെ... ഉമ്മമാരെ... മൂന്നു വര്ഷം നമസ്കരിക്കാന്‍ കല്‍പ്പിക്കല്‍ നിങ്ങളുടെ മേല്‍ വാജിബാണ്‌ , അതേ സമയം, അവന്നു നമസ്കാരം വാജിബല്ല...!! അഥവാ കല്‍പ്പിക്കല്‍ നിന്‍റെ മേല്‍ വാജിബാണ്‌, എന്നാല്‍ നമസ്കരിക്കല്‍ അവന്ന് വാജിബല്ല. അതിന്‍റെ അര്‍ഥം, നിങ്ങള്‍ കല്പ്പിച്ചില്ലെങ്കില്‍ നിങ്ങള്‍ കുറ്റക്കാരന്‍ ആണ്, എന്നാല്‍ അവന്‍ നമസ്കരിച്ചില്ലെങ്കിലും അവന്‍റെ മേല്‍ കുറ്റമില്ല.

ഈ കാര്യം (നമസ്കരിക്കാനുള്ള കല്‍പ്പന) തുടര്‍ച്ചയായി ചെയ്ത് കൊണ്ടിരിക്കണം. ഓരോ നമസ്കാര സമയം എത്തിയാലും പറയണം, കുട്ടീ നമസ്ക്കരിക്ക്..അങ്ങനെ പത്ത് വയസ്സ് വരെ.

അങ്ങനെ പത്ത് വയസ്സായാല്‍ (അപ്പോഴും) അവന്‍റെ മേല്‍ നമസ്കാരം വാജിബല്ല, നിസ്കരിച്ചില്ലെങ്കിലും അവന്ന് കുറ്റമില്ല..! എന്നാല്‍ പത്തു വയസ്സായിട്ടും നമസ്കരിച്ചില്ലെങ്കില്‍ അവനെ അടിക്കല്‍ നിര്‍ബന്ധമാണ്‌.. പ്രായപൂര്‍ത്തി ആകുമ്പോഴേക്ക് നമസ്കരിക്കാന്‍ തയ്യാറാകുന്നത് വരെ അങ്ങനെ ചെയ്യണം. പത്ത് വയസ്സ് മുതല്‍ പ്രായപൂര്‍ത്തി എത്തും വരെ (നമസ്കരിച്ചില്ലെങ്കില്‍) ഭീഷണി തുടങ്ങണം..അതില്‍ പെട്ടതാണ് അവന്‍ നമസ്കാരം കൃത്യമായി നിലനിര്‍ത്തും വരെ അടിക്കല്‍ എന്നുള്ളത്. [മൂന്ന് വര്‍ഷം ഓരോ നമസ്കാര സമയത്തും ക്ഷമയോടെ ദേഷ്യപ്പെടാതെ, നമസ്കരിക്കാന്‍ നിരന്തരം കല്‍പ്പിച്ചാല്‍ പത്ത് വയസ്സായാല്‍ അടിക്കേണ്ടി വരിക എന്നത് വളരെ വിദൂരമായ അവസ്ഥയാണ്.: വിവ ].
ഇതാണ് ഈ വിഷയത്തില്‍ നബിﷺ യുടെ സുന്നത് നമുക്ക് വഴികാണിക്കുന്നത്. (1)
(ശൈഖിന്റെ സംസാരം അവസാനിച്ചു.)
--------------------------------------------------------------------------------------------------
ചില അനുബന്ധം കൂടി കൂട്ടി ചേര്‍ക്കുന്നു.

ഈ വിഷയത്തിലെ തെളിവായ ഹദീസിന്‍റെ പൂര്‍ണ രൂപം ഇതാണ്..
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مُرُوا أَوْلَادَكُمْ بِالصَّلَاةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ ، وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ ، وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ ) أخرجه ابن أبى شيبة وأبو داود وأحمد صححه الألباني في "الإرواء" (247)
നബി പറഞ്ഞു: "ഏഴു വയസ്സായാല്‍ നിങ്ങളുടെ കുട്ടികളെ നമസ്കാരം കൊണ്ട് കല്‍പ്പിക്കുക, പത്ത് വയസ്സായാല്‍ അതിന്മേല്‍ അവരെ അടിക്കുക, വിരിപ്പില്‍ നിന്ന് അവരെ വേറെ വേറെയാക്കണം. "

ഇവിടെ അടിക്കണം എന്ന കല്‍പ്പനയെ കുറിച്ച് ഷെയ്ഖ്‌ ഇബ്നു ഉസൈമീന്‍رحمه الله പറയുന്നു:
(اضربوهم عليها لعشر)الأمر للوجوب ، لكن يقيد بما إذا كان الضرب نافعاً ؛ لأنه أحياناً تضرب الصبي ولكن ما ينتفع بالضرب ، ما يزداد إلا صياحاً وعويلاً ولا يستفيد ، ثم إن المراد بالضرب الضرب غير المبرح ، الضرب السهل الذي يحصل به الإصلاح ولا يحصل به الضرر " انتهى .
"(പത്ത് വയസ്സായാല്‍ നിങ്ങള്‍ അവരെ അടിക്കുക.) ഇത് വാജിബാണ്‌. എന്നാല്‍ ഇത് നിര്‍ണയിക്കപ്പെടുന്നത് അടിക്കുക എന്നത് ഉപകാരപ്രദമാകുമ്പോള്‍ ആണ്. കാരണം ചിലപ്പോള്‍ കുട്ടിയെ അടിക്കുന്നു, എന്നാല്‍ ആ അടികൊണ്ട് കാര്യമുണ്ടാകില്ല. അത് കരച്ചിലും മുറവിളിയും അല്ലാതെ മറ്റൊന്നും വര്‍ദ്ധിപ്പിക്കുന്നില്ല , ഉപകാരം ഉണ്ടാകില്ല. അത് പോലെ അടി കൊണ്ട് ഉദ്ധേശിക്കുന്നത് പരിക്കേല്‍ക്കാത്ത അടിയാണ്. നന്നാക്കുവാന്‍ കഴിയുന്ന ഉപദ്രവം ഉണ്ടാക്കാത്ത ലളിതമായ അടിയാണത് . "(2)

മുകളില്‍ ഉള്ള വിഷയങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്ന ഗുണപാഠങ്ങള്‍ ഇവയാണ്.


1.ഏഴു വയസ്സിനു മുമ്പ് കുട്ടി നമസ്കാരത്തോടും മറ്റും താല്പര്യം കാണിച്ചാല്‍ അതില്‍ അവനെ/അവളെ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ കല്‍പ്പനയോ മറ്റോ പാടില്ല.

2.ഏഴു വയസ്സ് മുതല്‍ കല്‍പ്പന തുടങ്ങണം , എല്ലാ നമസ്കാര സമയത്തും ഇത് ആവര്‍ത്തിക്കണം..ഇത് വാജിബാണ്‌.. ചെയ്തില്ലെങ്കില്‍ രക്ഷിതാവ് കുറ്റക്കാരന്‍ ആണ്. നിസ്കരിച്ചില്ലെങ്കിലും കുട്ടിക്ക് കുറ്റമൊന്നുമില്ല എന്ന് ഓര്‍ക്കണം. ഈ കാലയളവില്‍ അടിയോ ഭീഷണിയോ മറ്റോ പാടില്ല.

3.കേവലമായ ഭൌതിക സമ്മാനങ്ങളും മിട്ടായിയും മറ്റും വാഗ്ദാനം ചെയ്ത് കൊണ്ട് മാത്രം പരിശീലിപ്പിക്കരുത്, അല്ലാഹുവില്‍ നിന്നുള്ള സമ്മാനവും സ്വര്‍ഗ്ഗവും മറ്റും അറിയിക്കുക. അത് ചിലപ്പോള്‍ ഭൌതികമായും ലഭിച്ചെക്കാം എന്ന് കുട്ടിക്ക് മനസ്സിലാകുന്ന രീതിയില്‍ അല്ലാഹുവില്‍ ബന്ധിപ്പിച്ചു പറഞ്ഞു കൊണ്ട് ആവശ്യമെങ്കില്‍ സമ്മാനം നല്‍കാം.

4. പത്ത് വയസ്സ് മുതല്‍ നിസ്കരിച്ചില്ലെങ്കില്‍ ഉപദ്രവം ഇല്ലാത്ത രീതിയില്‍ അടിയും മറ്റു ഭീഷണികളും നടത്തണം. ഇതും വാജിബാണ്‌. നിസ്കരിച്ചില്ലെങ്കിലും കുട്ടിക്ക് കുറ്റമൊന്നുമില്ല. അതിനാല്‍ തന്നെ ഈ അടിയും ഭീഷണിയുമൊക്കെ പ്രായപൂര്‍ത്തി എത്തുമ്പോഴേക്ക് നമസ്കാരം കൃത്യമാക്കാന്‍ വേണ്ടിയാണ് എന്ന് പ്രത്യേകം ഓര്‍ക്കണം.

5. ഇങ്ങനെ വളര്‍ത്തിയാല്‍ പ്രായപൂര്‍ത്തി എത്തുന്നതോട് കൂടി, അഥവാ നമസ്കരിച്ചില്ലെങ്കില്‍ കുറ്റം ലഭിക്കുന്ന പ്രായം എത്തുമ്പോഴേക്കും നമസ്കാരം കൃത്യമായി നിര്‍വഹിക്കുന്ന ഒരു അവസ്ഥ ഉണ്ടാകും..ഇന്ഷാ അല്ലാഹ്.

അള്ളാഹു തൌഫീഖ് നല്‍കട്ടെ.. ആമീന്‍.
-ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.-

NB:

"ഐ എസുകാരന്റെ ശബ്ദ സന്ദേശം : മുസ്ലിംകള്‍ക്ക് പറയുവാനുള്ളത്. "


അബുല്‍ അബ്ബാസ് മുഹമ്മദ്‌ ബ്ന്‍ യ'ഖൂബ് ബ്ന്‍ അല്‍അസം رحمه الله പറഞ്ഞു :
"രണ്ടു ഖവാരിജുകള്‍ ക'ബയില്‍ തവാഫ് ചെയ്തു,
അവരില്‍ ഒരാള്‍ മറ്റെയാളോട് പറഞ്ഞു :
ഈ സൃഷ്ടികളില്‍ ഞാനും നീയുമാല്ലാതെ മറ്റാരും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല .
അപ്പോള്‍ രണ്ടാമത്തെയാള്‍ പറഞ്ഞു : ആകാശ ഭൂമിയോളം വിശാലമായ സ്വര്‍ഗം നിര്‍മിക്കപ്പെട്ടത് എനിക്കും നിനക്കും വേണ്ടിയോ..?
അയാള്‍ പറഞ്ഞു: അതെ
രണ്ടാമന്‍ പറഞ്ഞു : (എങ്കില്‍) അത് നിനക്ക് തന്നെ..!
അവന്‍ ഖവാരിജിയ്യത് ഉപേക്ഷിക്കുകയും ഹിദായത്തില്‍ ആകുകയും ചെയ്തു.. "
(شرح أصول اعتقاد أهل السنة للالكائي (2317)
ഒരു അപശബ്ദം കേട്ടു, ഐ എസ് എന്ന പൈശാചിക സംഘത്തിന്റ ആളെന്ന് സ്വയം പരിജയപ്പെടുത്തുന്ന ഒരു അപശബ്ദം..! ഇവര്‍ പിശാചിന്റെ കൂട്ടാളികള്‍ എന്ന് പറഞ്ഞാല്‍ അതിന്റെ പേരില്‍ പിശാച് പിണങ്ങിയെക്കുമോ എന്ന് തോന്നുമാറു ആ മനുഷ്യന്‍ തന്‍റെ അക്ഞ്ഞതയുടെ അന്ധകാരത്തിന്റെ ബലത്തില്‍ പലതും വിളിച്ചു പറഞ്ഞു...
കഴിവുള്ള എല്ലാവരും ഇവരുടെ നാട്ടിലേക്ക് ഹിജ്ര ചെയ്യണം എന്നാണു പുള്ളി ആദ്യം പറഞ്ഞത്..
ഐ എസുകാരന്റെ ഹിജ്ര എന്നാല്‍ നിങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്തായാലും അവരുടെ നാട്ടിലേക്ക് പോകണം എന്നതാണ്.. അത് ലോകത്തിലെ ഏറ്റവും പരിശുദ്ധമായ സ്ഥലമായ മക്കയിലും മദീനയിലും ആയിരുന്നാലും ശരി..!
കാരണം അവരുടെ ഒരു ആചാര്യന്‍ പറഞ്ഞു വെച്ചത് ഇന്ന് ലോകത്തിലെ എല്ലാ നാടും കുഫ്രിന്റെ നാടാണ് ,മക്കയും മദീനയും വരെ കുഫ്രിന്റെ നാടാണ് എന്നാണു....! അതിനാല്‍ തന്നെ കുഫ്രിന്‍റെ രാജ്യത്ത് നിന്ന് പോകണം എന്നൊക്കെ വെറുതെ ഒന്ന് പൊലിപ്പിക്കാന്‍ പറയുന്നതാണ്..മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ മലയാളികളുടെ കൂട്ടത്തില്‍ തന്നെ ഇവരുടെ കൂടെ പോയവര്‍ അധികവും ഇസ്ലാമിക രാജ്യങ്ങളായ ഗള്‍ഫ് നാടുകളില്‍ നിന്ന് പോയവര്‍ ആണ്. ഇവര്‍ പ്രധാനമായും ഉന്നം വെക്കുന്നതാകട്ടെ ഇസ്ലാമിക രാജ്യങ്ങളിലെ ആളുകലെയുമാണ്.. അവിടെയാണ് നിങ്ങള്‍ തുടക്കത്തില്‍ വായിച്ച ഹിജ്ര 418ഇല്‍ വഫാതായ അഹ്ലുസ്സുന്നയുടെ മഹാ പണ്ഡിതന്‍ ഇമാം ലാലകാഇ ഉദ്ധരിച്ച അന്നത്തെ ഖവാരിജുകളുടെ സംഭാഷണം പ്രസക്തമാകുന്നത്.
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ (رحمه الله) ഖവാരിജുകളെ കുറിച്ചു പറഞ്ഞു :
وَيُكَفِّرُونَ مَنْ خَالَفَهُمْ فِي بِدْعَتِهِمْ
"അവര്‍ അവരുടെ ബിദ്അതിനോട് എതിര് നിന്നവരെ കാഫിറാക്കും.."
ഇപ്പോള്‍ ശബ്ദ സന്ദേശം അയച്ച വ്യക്തി നാട്ടില്‍ നിന്ന് തന്നെ ജിഹാദ് ചെയ്യാനുള്ള വ്യത്യസ്ത വഴികള്‍ കൂടി പറഞ്ഞു തരുന്നുണ്ട്. അത് സമാധാനത്തിലും പരസ്പര വിശ്വാസത്തിലും കഴിഞ്ഞു കൂടുന്ന ഇവിടെയുള്ള അമുസ്ലിംകളെ കൊല്ലണം എന്നതാണ്. അതിനു വേണ്ടി അയാള്‍ അല്ലാഹുവിന്‍റെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരു ആയത് ഓതിയിരുന്നു..യുദ്ധത്തിനു ആഹ്വാനം ചെയ്യുന്ന പ്രസ്തുത ആയത്തിനെ ഇന്നലകളിലെ ഖവരിജുകളും അവരുടെ ചിന്താഗതിക്കാരും ദുര്‍വ്യക്യാനിച്ചിരുന്നു.

ഇസ്ലാമില്‍ യുദ്ധമുണ്ട്, അത് ജിഹാദിന്റെ ഒരു ഇനവുമാണ്..മഹത്തായ ഒരു ഇബാദത്തുമാണ്. ഏതൊരു ഇബാദതും ശരിയാകാന്‍ രണ്ടു ശര്തുകള്‍ ആവശ്യമാണ്. ഒന്ന് ഇഖ്ലാസ് അഥവാ അല്ലാഹുവിന്‍റെ പ്രീതി മാത്രം ഉദ്ദേശിച്ചു ചെയ്യുക, രണ്ടു റസൂല്‍ﷺയുടെ മാതൃക അനുസരിച്ചാകുക. കാരണം റസൂല്‍ﷺ പറഞ്ഞത്
من عمل عملاً ليس عليه أمرنا فهو رد
"ആര് നമ്മുടെ ദീനില്‍ ഇല്ലാത്തത് പ്രവര്‍ത്തിച്ചുവോ അത് തള്ളപ്പെടും "(ബുഖാരി,മുസ്ലിം)
ഇസ്ലാമിലെ ജിഹാദ് എന്നത് ഒരു ഭരണാധികാരിയുടെ കീഴില്‍ നടത്തേണ്ട ഒരു കാര്യമാണ്.അല്ലാതെ തോന്നുന്ന രീതിയില്‍ ചെയ്യേണ്ട ഒരു കാര്യമല്ല. നബിﷺ പറഞ്ഞു:
إِنَّمَا الْإِمَامُ جُنَّةٌ يُقَاتَلُ مِنْ وَرَائِهِ وَيُتَّقَى بِهِ
"തീര്‍ച്ചയായും ഭരണാധികാരി സംരക്ഷണ കവചമാകുന്നു. അദ്ധേഹത്തിന്റെ പിന്നില്‍ യുദ്ധം ചെയ്യപ്പെടുന്നു, അദ്ധേഹത്തെ കൊണ്ട് സംരക്ഷിക്കപ്പെടുന്നു". (ബുഖാരി,മുസ്ലിം)
ഇസ്ലാം ദീന്‍ ഏറ്റവും നന്നായി അറിഞ്ഞ റസൂല്‍ യുടെ അനുചരന്മാര്‍ ഒരിക്കലും റസൂലിന്റെ അനുവാദമില്ലാതെ യുദ്ധം ചെയ്തിട്ടില്ല. ഭരണാധികാരിയുടെ കൂടെയാണ് ജിഹാദ് എന്ന വിഷയം അഹ്ലുസ്സുന്നയും പിഴച്ച കക്ഷികളും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു വിഷയം കൂടിയാണ്. അതിനാല്‍ തന്നെ അഹ്ലുസ്സുന്നയുടെ അഖീദ പഠിപ്പിക്കുന്ന അടിസ്ഥാന കിതാബുകളില്‍ ഈ വിഷയം കാണാം..
ആദ്യകാല ഇമാമുമാരായ അബീ ഹാതിംرحمه الله(മരണം ഹിജ്ര 277). അബു സര്‍അرحمه الله (മരണം ഹിജ്ര 264) എന്നിവരോട് ഇസ്ലാമിന്‍റെ അടിസ്ഥാന അഖീദയെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ ഉത്തരത്തില്‍ ഇങ്ങനെ കാണാം.
ونقيم فرض الجهاد والحج مع أئمة المسلمين في كل دهر وزمان
"എല്ലാ സമയത്തും കാലത്തും നിര്‍ബന്ധമായ ഹജ്ജും ജിഹാദും മുസ്ലിം ഭരണാധികാരിയുടെ കൂടെയാണ് നാം നിര്‍വഹിക്കുക. " ( عقيدة الرازيين)
ഇമാം ഇബ്നു ഖുദാമرحمه الله പറഞ്ഞു :
وأمر الجهاد موكول إلى الإمام واجتهاده
ജിഹാദിന്റെ കാര്യം ഭരണധികാരിയിലും അദ്ധേഹത്തിന്റെ ഗവേഷണത്തിലും എല്പ്പിക്കപ്പെട്ടതാണ്. ( 9/202 المغني ).
ചുരുക്കത്തില്‍ ഇസ്ലാമിന്റെ ജിഹാദ് എന്നത് ആളുകളെ വിഷം കൊടുത്തു കൊല്ലലോ വണ്ടിയിടിച്ചു കൊല്ലലോ അല്ല, അത് ഒരു ഭരണാധികാരിയുടെ കീഴില്‍ അച്ചടക്കത്തോടെ നടത്തുന്ന യുദ്ധമാണ്. അത് പോലും വ്യക്തമായ നിബന്ധനകള്‍ അടങ്ങിയതുമാണ്.
ആരെങ്കിലും ഇത്തരക്കാരുടെ ശബ്ദം കേട്ട് അതില്‍ വല്ല വാസ്തവവും ഉണ്ടോന്നു കരുതുന്നുവെങ്കില്‍ അവര്‍ അറിയണം ഇത് ഇസ്ലാമിന്റെ ജിഹാദല്ല പിശാചിന്റെ ജിഹാദ് ആണ് എന്ന്..
കാരണം സ്വര്‍ഗത്തിന്റെ വാസന പോലും നിഷേധിക്കപ്പെടുന്ന കൊടിയ തിന്മയാണ് പരസ്പര കരാറില്‍ ജീവിക്കുന്ന അമുസ്ലിമിനെ കൊല്ലുക എന്നത്.
നബിﷺപറഞ്ഞു:
( مَنْ قَتَلَ مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا ).
"ആരെങ്കിലും (മുസ്‌ലിമീങ്ങളുമായി )പരസ്പര ധാരണയോടെ ഉടമ്പടിക്കരാറില്‍ ജീവിക്കുന്ന (അമുസ്ലിമായ) ഒരാളെ വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല. അതിന്‍റെ പരിമളം നാല്പത് വര്‍ഷത്തെ വഴിദൂരത്തില്‍ നിന്ന് വരെ കണ്ടെത്താന്‍ കഴിയും.(അപ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് അത്രയും അകലെയായിരിക്കും അവന്‍റെ സ്ഥാനം..!) " -[ബുഖാരി: 3166].
ആലോചിക്കൂ, എത്ര വലിയ തിന്മക്കാണ് ആ ശബ്ദത്തിന്റെ ഉടമ ആഹ്വാനം ചെയ്തത്..
മുസ്ലിംകളോടും ഇസ്ലാമിനോടും ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളില്‍ പോലും ഒരു മുസ്ലിം ചെന്ന് പെട്ടാല്‍ കുഴപ്പമുണ്ടാക്കരുത് എന്നതാണ് സലഫുകള്‍ പഠിപ്പിച്ചത്. ഇമാം ഷാഫിرحمه الله പറയുന്നു:
إذَا دَخَلَ قَوْمٌ مِنْ الْمُسْلِمِينَ بِلَادَ الْحَرْبِ بِأَمَانٍ فَالْعَدُوُّ مِنْهُمْ آمِنُونَ إلَى أَنْ يُفَارِقُوهُمْ أَوْ يَبْلُغُوا مُدَّةَ أَمَانِهِمْ وَلَيْسَ لَهُمْ ظُلْمُهُمْ وَلَا خِيَانَتُهُمْ
മുസ്ലിമീങ്ങളിലെ ഒരു വിഭാഗം ശത്രു രാജ്യത്ത് സംരക്ഷണ ഉടമ്പടിയോടെ  പ്രവേശിച്ചാല്‍ അവിടെ നിന്ന് പിരിയുന്നത് വരെയോ സംരക്ഷണ ഉടമ്പടിയുടെ കാലം വരേയോ അവരിലെ ശത്രുക്കള്‍ മുസ്ലിംകളില്‍ നിന്നും നിര്‍ഭയനായിരിക്കും. അവരോടു (ആ അമുസ്ലിംകളോട് ) അക്രമവോ ചതിയോ ചെയ്യാന്‍
ഇവര്‍ക്ക്(മുസ്ലിംകള്‍ക്ക് )പാടുള്ളതല്ല. ( الأم:4/263)
അദ്ദേഹം തന്നെ മറ്റൊരു സ്ഥലത്ത് പറയുന്നു.
إذَا أَمَّنُوهُ فَهُمْ فِي أَمَانٍ مِنْهُ وَلَا نَعْرِفُ شَيْئًا يُرْوَى خِلَافَ هَذَا
അവര്‍ (അമുസ്ലിംകള്‍) അവര്‍ക്ക്(മുസ്ലിംകള്‍ക്ക്) നിര്‍ഭയത്വം നല്‍കിയാല്‍ അമുസ്ലിംകളും മുസ്ലിംകളില്‍ നിന്ന് നിര്ഭയനാകണം. ഇതിനു വ്യത്യസ്തമായി ഒന്നും തന്നെ ഉധരിക്കപ്പെട്ടതായി നമുക്കറിയില്ല. ( الأم 4/292)
അഥവാ മുസ്ലിം ലോകത്ത് ഈ വിഷയത്തില്‍ ഒരു ഭിന്നത പോലുമില്ല എന്നര്‍ത്ഥം. ഇവരുടെ അക്ഞ്ഞതയുടെ ആഴം എത്ര ഭീകരമാണ്..!
തീര്‍ന്നില്ല, വിഷം കൊടുത്തോ വെടി വെച്ചോ എങ്ങനെയെങ്കിലും ആളുകളെ കൊല്ലണം എന്ന് പറയുന്നവര്‍ മുസ്ലിമീങ്ങളുടെ ഈ വിഷയത്തിലെ നിലപാട് ഇനിയും വായിക്കേണ്ടതുണ്ട്. ഇമാം ഇബ്നു ഖുദാമرحمه الله പറയുന്നു:
مَنْ دَخَلَ إلَى أَرْضِ الْعَدُوِّ بِأَمَانٍ، لَمْ يَخُنْهُمْ فِي مَالِهِمْ، وَلَمْ يُعَامِلْهُمْ بِالرِّبَا أَمَّا تَحْرِيمُ الرِّبَا فِي دَارِ الْحَرْبِ، فَقَدْ ذَكَرْنَاهُ فِي الرِّبَا، مَعَ أَنَّ قَوْلَ اللَّهِ تَعَالَى: {وَحَرَّمَ الرِّبَا} [البقرة: 275] وَسَائِرَ الْآيَاتِ وَالْأَخْبَارِ الدَّالَّةِ عَلَى تَحْرِيمِ الرِّبَا عَامَّةٌ تَتَنَاوَلُ الرِّبَا فِي كُلِّ مَكَان وَزَمَانٍ.
وَأَمَّا خِيَانَتُهُمْ، فَمُحَرَّمَةٌ؛ لِأَنَّهُمْ إنَّمَا أَعْطَوْهُ الْأَمَانَ مَشْرُوطًا بِتَرْكِهِ خِيَانَتَهُمْ، وَأَمْنِهِ إيَّاهُمْ مِنْ نَفْسِهِ، وَإِنْ لَمْ يَكُنْ ذَلِكَ مَذْكُورًا فِي اللَّفْظِ، فَهُوَ مَعْلُومٌ فِي الْمَعْنَى، وَلِذَلِكَ مَنْ جَاءَنَا مِنْهُمْ بِأَمَانٍ، فَخَانَنَا، كَانَ نَاقِضًا لِعَهْدِهِ. فَإِذَا ثَبَتَ هَذَا، لَمْ تَحِلَّ لَهُ خِيَانَتُهُمْ، لِأَنَّهُ غَدْرٌ، وَلَا يَصْلُحُ فِي دِينِنَا الْغَدْرُ، وَقَدْ قَالَ النَّبِيُّ «- صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: الْمُسْلِمُونَ عِنْدَ شُرُوطِهِمْ». فَإِنْ خَانَهُمْ، أَوْ سَرَقَ مِنْهُمْ، أَوْ اقْتَرَضَ شَيْئًا وَجَبَ عَلَيْهِ رَدُّ مَا أَخَذَ إلَى أَرْبَابِهِ، فَإِنْ جَاءَ أَرْبَابُهُ إلَى دَارِ الْإِسْلَامِ بِأَمَانٍ أَوْ إيمَانٍ، رَدَّهُ عَلَيْهِمْ، وَإِلَّا بَعَثَ بِهِ إلَيْهِمْ؛ لِأَنَّهُ أَخَذَهُ عَلَى وَجْهٍ حَرَّمَ عَلَيْهِ أَخْذُهُ، فَلَزِمَهُ رَدَّ مَا أَخَذَ، كَمَا لَوْ أَخَذَهُ مِنْ مَالِ مُسْلِمٍ.
["(മുസ്ലിംകളില്‍ നിന്ന്) ആരെങ്കിലും ശത്രുവിന്റെ നാട്ടില്‍
സംരക്ഷണ ഉടമ്പടിയോടെ പ്രവേശിച്ചാല്‍ അയാള്‍ അവരുടെ സമ്പത്തില്‍ അവരെ വഞ്ചിക്കുവാന്‍ പാടില്ല,അവരുമായി പലിശ ഇടപാട് നടത്തുവാനും പാടില്ല.,........അവരെ വഞ്ചിക്കുക എന്നത് ഹറാം ആക്കപ്പെട്ടതാണ്. കാരണം സംരക്ഷണം നല്കപ്പെടത് അവരെ ചതിക്കുകയില്ലെന്നും അവനില്‍ നിന്ന് അവര്‍ക്ക് നിര്‍ഭയത്വം ഉണ്ടെന്നുമുള്ള നിബന്ധയുടെ മേല്‍ ആണ്. ഈ നിബന്ധന പ്രത്യേകം വാചകങ്ങളില്‍ പരാമര്‍ശിച്ചില്ലെങ്കിലും ആശയത്തില്‍ അത് അറിയപ്പെട്ടതാണ്.
അത് പോലെ അവരുടെ കൂട്ടത്തിലെ ആള്‍ നമ്മിലേക്ക് അഭയത്തില്‍ വരികയും പിന്നീട് നമ്മെ ചതിക്കുകയും ചെയ്‌താല്‍ അവന്‍ കരാര്‍ ലംഘിച്ചവനായി മാറും. ഈ വഞ്ചന സ്ഥിരപ്പെട്ടാലും അവനെ(ആ അമുസ്ലിമിനെ) ചതിക്കുവാന് അനുവാദമില്ല. കാരണം അത് വഞ്ചനയാണ്. നമ്മുടെ മതത്തിനു വഞ്ചന യോജിച്ചതല്ല .
തീര്‍ച്ചയായും റസൂല്‍ പറഞ്ഞിരിക്കുന്നു "മുസ്ലിമീങ്ങള്‍ തങ്ങളുടെ നിബന്ധനകളുടെ കൂടെയാണ്."
(മുസ്ലിമില്‍ പെട്ടയാള്‍ ) അവരെ (അമുസ്ലിമിനെ) ചതിക്കുകയോ അവരില്‍ നിന്ന് മോഷ്ടടിക്കുകയോ അതുമല്ലെങ്കില്‍ വല്ലതും കടമായി വാങ്ങുകയോ ചെയ്‌താല്‍ താന്‍ എടുത്തത് അതിന്റെ ഉടമസ്ഥന് തിരികെ നല്‍കല്‍ നിര്‍ബന്ധമാണ്‌..! ഇനി ആ ഉടമസ്ഥന്‍ ഇസ്ലാമിക നാട്ടില്‍ അഭയത്തിലോ വിശ്വാസം സ്വീകരിച്ചു കൊണ്ടോ വന്നാല്‍ അവനു അത് തിരികെ നല്‍കുക, ഇല്ലെങ്കില്‍(അങ്ങനെ വന്നില്ലെങ്കില്‍) അത് അവന്നു ആരെങ്കിലും മുഖേനെ എത്തിച്ചു കൊടുക്കുക. കാരണം അത് എടുത്തത് നിഷിദ്ധമായ രൂപത്തില്‍ ആണ്. അതിനാല്‍ മറ്റൊരു മുസ്ലിമിന്‍റെ സ്വത്തില്‍ നിന്ന് എടുത്താല്‍ ചെയ്യുന്നത് പോലെ തിരികെ നല്‍കല്‍ നിര്‍ബന്ധമാണ്‌,"] ( المغني 9/295)
നോക്കുക...ഈ പരിശുദ്ധ ദീനിന്റെ നിയമം എത്ര വ്യക്ത്മായാണ് മുന്‍ഗാമികള്‍ എഴുതി വെച്ചത്. നമ്മെ ചതിച്ചവന്റെ പോലും സമ്പത്ത് അന്യായമായി നമുക്ക് എടുക്കാന്‍ പാടില്ല..പിന്നെങ്ങനെ അവനെ കൊല്ലുവാന്‍ കഴിയും..? പിന്നെങ്ങനെ നമ്മോട് സമാധാനത്തില്‍ വര്‍ത്തിക്കുന്ന ആളുകളെ കൊല്ലുവാന്‍ കഴിയും..!!എത്ര നിസ്സാരമായാണ് ഈ ആളുകള്‍ പൈശാചിക ജല്‍പ്പനം നടത്തുന്നത്..!!!അല്ലാഹുവില്‍ അഭയം..
കൊലപാതകം എന്നത് അതീവ ഗുരുതരമായ ഒരു വിഷയമായിട്ടാണ് അള്ളാഹു പഠിപ്പിക്കുന്നത്. അവന്‍ പറഞ്ഞു :
مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ
"അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്‌. എന്നിട്ട് അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌"[5:32]
നബി(صلى الله عليه وسلم)) അനിസ്ലാമിക വ്യവസ്ഥിതി ഉള്ള മക്കയില്‍ ചെയ്തത് പ്രബോധനം ആണ്, റസൂല്‍(صلى الله عليه وسلم) അവരെ തൌഹീദിലെക്ക് ക്ഷണിക്കുകയാണ് ചെയ്തത്, അല്ലാതെ അവിടെ കുഴപ്പം ഉണ്ടാക്കുകയോ അവരെ ഒളിഞ്ഞോ തെളിഞ്ഞോ കൊല്ലുകയല്ല ചെയ്തത്.ഒട്ടനവധി പീഡനങ്ങളും പ്രയാസങ്ങളും സഹിച്ചപ്പോഴും ഒളിഞ്ഞോ തെളിഞ്ഞോ കൊലപാതകങ്ങള്‍ നടത്തുവാനോ കുഴപ്പം ഉണ്ടാക്കുവാനോ അവര്‍ ശ്രമിച്ചിട്ടില്ല. കാരണം ഇത് വ്യക്തമായി നിയമങ്ങള്‍ ഉള്ള , ലോകത്തിന്റെ സൃഷ്ടാവിന്റെ മതമാണ്‌. ഏതോ കാടന്മാര്‍ തങ്ങളുടെ ചിന്താഗതിയില്‍ നിര്‍മിച്ച ഒന്നല്ല. ചുരുക്കത്തില്‍ നമ്മുടെ മാതൃക അല്ലാഹുവിന്റെ പ്രവാചകനില്‍ ആണ്, ഭ്രാന്തന്‍ ജല്പ്പനങ്ങളില്‍ അല്ല.
തീര്‍ച്ചയായും ഇവര്‍ പറയുന്നത് ജിഹാദല്ല..ഇത് ഫിത്ന ഉണ്ടാക്കാന്‍ ഉള്ള ആഹ്വാനമാണ്. രക്തം ചിന്തുകയും കുഴപ്പം ഉണ്ടാക്കുകയും അതിനു വേണ്ടി ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇവര്‍ പിഴച്ച കക്ഷിയായ ഖവാരിജുകളുടെ പിന്‍ഗാമികള്‍ തന്നെ എന്ന് വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും തെളിയിക്കുന്നുണ്ട്.
ഇമാം ഇബ്നു കസീര്‍رحمه الله ഖവാരിജുകളെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ് ..
إِذْ لَوْ قَوُوا هَؤُلَاءِ لَأَفْسَدُوا الْأَرْضَ كُلَّهَا عِرَاقًا وَشَامًا، وَلَمْ يَتْرُكُوا طِفْلًا وَلَا طِفْلَةَ وَلَا رَجُلًا وَلَا امْرَأَةً ; لِأَنَّ النَّاسَ عِنْدَهُمْ قَدْ فَسَدُوا فَسَادًا لَا يُصْلِحُهُمْ إِلَّا الْقَتْلُ جُمْلَةً
"അവര്‍ ശക്തി പ്രാപിച്ചാല്‍ ഇറാഖിലും ശാമിലും ഭൂമി മുഴുവനും അവര്‍ കുഴപ്പം ഉണ്ടാക്കും. ചെറിയ ആണ്‍ കുട്ടികളെയോ പെണ്‍കുട്ടികലെയോ പുരുഷനെയോ സ്ത്രീയെയോ അവര്‍ വെറുതെ വിടില്ല..കാരണം അവരുടെ അടുക്കല്‍ ജനങ്ങള്‍ ദുഷിച്ചവരും മൊത്തമായി കൊന്നാലല്ലാതെ നന്നാക്കാന്‍ കഴിയാത്തവരും ആണ്."(“البداية والنهاية”(١٠/ ٥٨٤-٥٨٥)
ഐ എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇമാം ഇബ്നു കസീര്‍رحمه الله പറഞ്ഞത് ഇവരെ കണ്ടിട്ടാണോ എന്ന് തോന്നിയേക്കാം. അത്രമാത്രം വ്യക്തമാണ് പണ്ഡിതന്മാരുടെ നിരീക്ഷണം.
എത്ര സത്യമാണ് ഷെയ്ഖ്‌ മുഹമ്മദ് ബന്‍ ഹാദി അല്‍ മദ്ഖലീحفظه الله ഇവരെ കുറിച്ച് പറഞ്ഞത്.. അദ്ദേഹം പറഞ്ഞു :
أمّا هؤلاءِ فإنَّمَا هُمْ دُعاةُ فتنةٍ، وهذا الذي يُسمُّونَهُ جهادًا هذا فِتْنَة، وشاؤوا أَمْ أَبَوْا نحنُ نقولُهَا بمِلْئِ أفواهِنَا: هِيَ فِتْنَةٌ.
ഈ ആളുകള്‍ തീര്‍ച്ചയായും അവര്‍ ഫിത്നയുടെ(കുഴപ്പതിന്റെ) പ്രബോധകര്‍ ആണ്. ഈ ഫിത്നയെ ആണ് അവര്‍ ജിഹാദ് എന്ന് പേരിട്ടത്..അവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും നാം നമ്മുടെ വായ നിറയെ പറയുന്നു:ഇത് ഫിത്നയാണ്...!
ഭൂമിയില്‍ ഫിത്ന ഉണ്ടാക്കുന്ന ഇത്തരക്കാര്‍ അല്ലാഹുവിന്‍റെ ഈ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ എത്ര നന്നായേനെ..
وَمِنَ النَّاسِ مَن يُعْجِبُكَ قَوْلُهُ فِي الْحَيَاةِ الدُّنْيَا وَيُشْهِدُ اللَّـهَ عَلَىٰ مَا فِي قَلْبِهِ وَهُوَ أَلَدُّ الْخِصَامِ ﴿٢٠٤﴾ وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ ۗ وَاللَّـهُ لَا يُحِبُّ الْفَسَادَ ﴿٢٠٥﴾
"ചില ആളുകളുണ്ട്‌. ഐഹികജീവിത കാര്യത്തില്‍ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ (സത്യത്തിന്റെ) കഠിനവൈരികളത്രെ.അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. കുഴപ്പം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
✍️ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.