തൌഹീദും ശിര്‍ക്കും..: ഖുര്‍ആന്‍ പറഞ്ഞ നാല് കാര്യങ്ങള്‍..






സുഹൃത്തേ, താങ്കളുടെ മേല്‍ അല്ലാഹുവിന്റെ കരുണയുണ്ടാകട്ടെ...
നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹുവിന്റെ സഹായം നിങ്ങളില്‍ ഉണ്ടാകട്ടെ, അനുഗ്രഹം നല്‍കപ്പെട്ടാല്‍ നന്ദി ചെയ്യുകയും പരീക്ഷിക്കപ്പെട്ടാല്‍ ക്ഷമിക്കുകയും തെറ്റ് ചെയ്ത് പോയാല്‍ പശ്ചാത്തപിക്കുകയും ചെയ്യുന്ന ഭാഗ്യവാന്മാരില്‍ അള്ളാഹു നമ്മെ ഉള്പ്പെടുതട്ടെ...

നമ്മെ   അള്ളാഹു സൃഷ്ടിച്ചത്   അവനു മാത്രം ഇബാദത്ത് ചെയ്യുവാന്‍  

വേണ്ടിയാണ്..അവന്‍ പറഞ്ഞു :
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ
"ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല."
അതറിഞ്ഞാല്‍ പിന്നെ നാം  അറിയേണ്ടത് ഇബാദത്ത് ശരിയാകണമെങ്കില്‍ 
നമ്മുടെ തൌഹീദ് ശരിയാകണം എന്ന സത്യമാണ്.....നമുക്കിടയില്‍ തര്‍ക്കമുണ്ടാകാന്‍ പാടില്ലാത്ത വിഷയമല്ലേ  അത്... വുദു ഇല്ലാതെ എത്ര മനോഹരമായി  നമസ്കരിച്ചാലും   അത് ബാതിലല്ലേ.. അത് പോലെ നമ്മില്‍ ശിര്‍ക്ക് വന്നാല്‍ നമ്മുടെ അമലുകള്‍ മുഴുവന്‍ ബാതിലാകും..അള്ളാഹു നമുക്ക് ഒരിക്കലും പൊറുത്ത് തരില്ല..നരകത്തില്‍ ശാശ്വതമായി അകപ്പെടും... അള്ളാഹു പറഞ്ഞതാണ് ഇത്..നോക്കൂ..
إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا
"തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌."(4:48)

അപ്പോള്‍ ഇത് വലിയ പ്രാധാന്യമുള്ള വിഷയം തന്നെയാണ്..തൌഹീദും  ശിര്‍ക്കും അറിയേണ്ടത്   ഏറ്റവും വലിയ വിഷയം തന്നെയാണ്..


എന്നാല്‍ ഇന്ന് ഇതിന്‍റെ പേരില്‍  തര്‍ക്കമാണ്, ബഹളമാണ്, പരിഹാസമാണ്,വെല്ലുവിളികളാണ്, തോല്‍പ്പിക്കലാണ്...ദീന്‍ പഠിക്കേണ്ടത് ഇങ്ങനെയല്ലല്ലോ..നമുക്ക് ഒന്ന് ശാന്തമായി ഇരുന്നു കൂടെ, എല്ലാ കക്ഷികളെയും വിട്ടേക്കുക.. താങ്കളുടെ നിഷ്കളങ്ക മനസ്സിനോടാണ് സംവദിക്കാന്‍ ഉള്ളത്...

സഹോദരാ,  തൌഹീദും ശിര്‍ക്കും മനസ്സിലാക്കാന്‍ നാല് കാര്യങ്ങള്‍ പറയട്ടെ..

അള്ളാഹു അവന്‍റെ ഖുര്‍ആനിലൂടെ പറഞ്ഞ നാല് അടിസ്ഥാന വിഷയങ്ങള്‍ .. 


താങ്കള്‍ തര്‍ക്കത്തിന് മുതിരില്ല എന്ന് വിശ്വസിക്കുന്നു..നേര്‍ക്ക് നേരെ നാല് അടിസ്ഥാന വിഷയങ്ങള്‍ പറയാം..


1. അല്ലാഹുവിന്‍റെ   റസൂല്‍ﷺയുടെ കാലത്തെ മുശ്രിക്കുകള്‍,അഥവാ  അല്ലാഹുവിന്‍റെ ദൂതന്‍ ആരോടാണോ യുദ്ധം ചെയ്തത് ആ വിഭാഗം  സൃഷ്ടാവും രിസ്ഖ് നല്കുന്നവും എല്ലാം നിയന്ത്രിക്കുന്നവനും അള്ളാഹു ആണെന്ന് അംഗീകരിച്ചവര്‍ ആയിരുന്നു..എന്നാല്‍  ആ   അംഗീകാരം കൊണ്ട് മാത്രമായി അവര്‍ മുസ്ലിങ്ങള്‍  ആയില്ല .


ഒന്നാമത്തെ ഈ അടിസ്ഥാന വിഷയത്തിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനം ആകുന്നു..


قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّـهُ ۚ فَقُلْ أَفَلَا تَتَّقُونَ 

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?[10:31] 


2. അവര്‍ പറഞ്ഞിരുന്നത്, ഞങ്ങള്‍ അല്ലഹുവല്ലാത്തവരെ വിളിച്ചു തേടുന്നതും അവരിലേക്ക് തിരിയുന്നതും അവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുവാനും ഞങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുവാനും വേണ്ടി മാത്രമാണ്...

രണ്ടാമത്തെ  ഈ അടിസ്ഥാന വിഷയത്തിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ രണ്ടു വചനങ്ങള്‍  ആകുന്നു..


وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّـهِ زُلْفَىٰ إِنَّ اللَّـهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ اللَّـهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ
"അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച."[39:3].
وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ

"അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു."(10:18)



ശുപാര്‍ശയെ കുറിച്ച് പറഞ്ഞതിനാല്‍ ഒരു വിഷയം താങ്കളെ ഉണര്‍ത്തുന്നു...ശഫാഅതിനെ നാം നിഷേധിക്കരുത്, അത് സത്യമാണ്, എന്നാല്‍  ശുപാര്‍ശ അഥവാ ശഫാഅത് രണ്ടു വിധത്തില്‍ ഉണ്ട്.
ഇല്ലാത്ത  ശഫാഅതും സ്ഥിരപ്പെട്ട ശഫാഅഅതും..

സ്ഥിരപ്പെട്ട ശഫാഅത്തെന്നു പറഞ്ഞാല്‍ രണ്ടു ശര്തുകള്‍ അടങ്ങിയതാണ്..

1. അല്ലാഹുവിന്റെ അനുമതി ഉണ്ടാകുക,     
2. അവന്‍ തൃപ്തിപ്പെട്ട ആളുകള്‍ക്ക് മാത്രം ലഭിക്കുക..
ഈ രണ്ടു നിബന്ധനകള്‍ ചേര്‍ന്നാല്‍ മാത്രമേ ശഫാഅത് ശരിയാകുകയുള്ളൂ, അതല്ലാത്തവ മുഴുവന്‍ ബാതിലായ, ഇല്ലാത്ത ശഫാഅത് ആണ്.    

ഇതിനുള്ള തെളിവുകള്‍ ഇവയാണ്..



مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ
"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ?" (2:255)
وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ
"തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല."(21:28) 

എന്നാല്‍ ശിര്‍ക്ക് സംഭവിച്ചവര്‍ക്കും കാഫിറുകള്‍ക്കും ഒരു ശുപാര്‍ശയും ഉപകാരപ്പെടില്ല..

അള്ളാഹു പറഞ്ഞു :


 مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ 
"അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല."(40:18)

അതിനാല്‍ നാം അറിയുക , അല്ലഹുവല്ലാതവരെ വിളിച്ചു തേടുകയും ആരാധനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നതിന് അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാന്‍ വേണ്ടിയാണ് എന്ന ന്യായം പറഞ്ഞത് മുശ്രിക്കുകള്‍ ആയിരുന്നു.. 


3. റസൂല്‍ﷺ നേര്‍ക്ക് നേരെ പ്രബോധനം ചെയ്ത സമൂഹം ആരാധനയില്‍ വ്യത്യസ്തത ഉള്ളവര്‍ ആയിരുന്നു, അവരില്‍ മലക്കുകളെ ആരാധിക്കുന്നവര്‍ ഉണ്ടായിരുന്നു, അമ്പിയാക്കളെയും സ്വാലിഹീങ്ങളെയും ആരാധിക്കുന്നവര്‍ ഉണ്ടായിരുന്നു, കല്ലുകളെയും മരങ്ങളെയും ആരാധിക്കുന്നവര്‍ ഉണ്ടായിരുന്നു, സൂര്യനെയും ചന്ദ്രനേയും ആരാധിക്കുന്നവര്‍ ഉണ്ടായിരുന്നു.. റസൂല്‍ﷺ യുദ്ധം പ്രക്യാപിച്ചത് ഇവര്‍ എല്ലാവരോടും ആയിരുന്നു,  എല്ലാവരെയും  ഒരു പോലെ മുശ്രിക്കായി കണ്ടു.

 മരങ്ങളും വിഗ്രഹങ്ങളും ആണ് കുഴപ്പം, അമ്പിയാക്കളെയും സ്വലിഹീങ്ങളെയും ആരാധിക്കുന്നതില്‍ കുഴപ്പമില്ല എന്നല്ല പറഞ്ഞത്, 


وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا
"നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക"  എന്നാണ് പറഞ്ഞ്ത്  

മലക്കുകളെയും അമ്പിയാക്കളെയും ആരാധിക്കുന്നതുമായി ബന്ധപ്പെട്ടു അള്ളാഹു പറഞ്ഞു: 

وَلَا يَأْمُرَكُمْ أَن تَتَّخِذُوا الْمَلَائِكَةَ وَالنَّبِيِّينَ أَرْبَابًا ۗ أَيَأْمُرُكُم بِالْكُفْرِ بَعْدَ إِذْ أَنتُم مُّسْلِمُونَ
"മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്‍പക്കുകയുമില്ല. നിങ്ങള്‍ മുസ്ലിംകളായിക്കഴിഞ്ഞതിന് ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുമെന്നാണോ (നിങ്ങള്‍ കരുതുന്നത്‌?)"[3:80] 

സ്വലിഹീങ്ങളെ ആരാധിച്ചവര്‍ ഉണ്ട് എന്നതിനുള്ള തെളിവ് 
أُولَٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ الْوَسِيلَةَ
അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌.[17:57].

സൂര്യനെയും ചന്ദ്രനേയും ആരാധിച്ചവര്‍ ഉണ്ട് എന്നതിനുള്ള തെളിവ് 


وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ ۚ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّـهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.[41:37].

അല്ലാഹുവിന്‍റെ റസൂല്‍ വിന്‍റെ കാലത്ത് പുതുതായി ഇസ്ലാമിലേക്ക് വന്ന, തൌഹീദ് പൂര്‍ണമായും അറിയാത്ത ചിലരില്‍ സംഭവിച്ച ഒരു വിഷയം കൂടി ഉണര്‍ത്തുന്നു, തീര്‍ച്ചയായും അള്ളാഹു ഉധേഷിക്കുന്നവര്‍ക്ക് വിഷയം പെട്ടെന്നു മനസ്സിലാകും..
عن أبي واقد الليثي قال : خرجنا مع رسول الله صلى الله عليه و سلم إلى حنين ونحن حدثاء عهد بكفر وللمشركين سدرة يعكفون عندها وينوطون بها أسلحتهم يقال لها ذات أنواط قال : فمررنا بالسدرة فقلنا : يا رسول الله اجعل لنا ذات أنواط كما لهم ذات أنواط فقال رسول الله صلى الله عليه و سلم : الله أكبر إنها السنن قلتم والذي نفسي بيده كما قالت بنو إسرائيل { اجعل لنا إلها كما لهم آلهة } قال : إنكم قوم تجهلون لتركبن سنن من كان قبلكم 

(അബീ വാഖിദ്‌ അല്ലയ്സിയ്യ് നിവേദനം ചെയ്യുന്നു: ഞങ്ങള്‍ നബിﷺ യുടെ കൂടെ ഹുനൈനിലേക്ക്  പുറപ്പെട്ടു. ഞങ്ങള്‍ കുഫ്റില്‍ നിന്ന്  അടുത്ത കാലത്ത്‌ വിട്ടു പിരിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. മുശ്‌രിക്കുകള്‍ക്ക് ദാത്തു അന്‍വാത്ത് എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു വൃക്ഷമുണ്ടായിരുന്നു. അവര്‍ അതിനെ വണങ്ങുകയും അതില്‍ വാളുകള്‍ തൂക്കിയിടുകയും ചെയ്യാറുണ്ടായിരുന്നു. ഒരു വൃക്ഷത്തിന്റെ അടുത്തു കൂടെ നടന്ന സമയം ഞങ്ങള്‍ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ, അവര്‍ക്ക്‌ ദാത്തു അന്‍വാത്ത്ഉള്ളത് പോലെ ഞങ്ങള്‍ക്കും  ഒരു ദാത്തുഅന്‍വാത്ത്’  ആക്കിത്തരേണമേ! 
അപ്പോള്‍ നബിﷺ പറഞ്ഞു : അള്ളാഹു അക്ബര്‍ ..! ഇതാണ് ചര്യകള്‍..എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം,നിങ്ങള്‍ പറഞ്ഞത് ബനൂ ഇസ്രായിലര്‍ (മൂസ നബിയോട് ) പറഞ്ഞത് പോലെയാകുന്നു. അവര്‍ പറഞ്ഞു:" ഇവര്‍ക്ക് ഇലാഹുകള്‍ ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ഇലാഹിനെ  നീ ഏര്‍പെടുത്തിത്തരണം. "[7:138] . നിങ്ങള്‍ അറിവില്ലാത്ത ജനതയാകുന്നു,നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ ചര്യകള്‍ നിങ്ങള്‍ പിന്‍പറ്റുക തന്നെ ചെയ്യും..) (തിര്‍മിദി,ഇബ്നു മാജ, ഇബ്നു ഹിബ്ബാന്‍,തബ്രാനി തുടങ്ങിയവര്‍ ഉദ്ധരിച്ച സ്വഹീഹായ ഹദീസാണിത്, മുകളില്‍ ഉള്ള ലഫ്ധു ഇമാം തബ്രാനി ഉധരിച്ചതാണ്.).


അ'റാഫിലെ  പ്രസ്തുത ആയത് വിശദീകരിച്ചു കൊണ്ട് ഇമാം സംആനി(ഹിജ്ര 489ഇല്‍ വഫാതയത് ) പറഞ്ഞത് കൂടി ഉദ്ധരിക്കട്ടെ..
ولم يكن ذلك من بني إسرائيل شكا في وحدانية الله - تعالى - وإنما معناه : اجعل لنا شيئا نعظمه ونتقرب بتعظيمه إلى الله - تعالى - وظنوا أن ذلك لا يضر الديانة ، وكان ذلك من شدة جهلهم 
ബനൂ ഇസ്രായീല്യര്‍ അല്ലാഹുവിന്റെ എകത്വതില്‍ സംശയിച്ചവര്‍ അല്ലായിരുന്നു, ഇങ്ങനെ പറഞ്ഞതിന്‍റെ ഉദ്ദേശം, ഞങ്ങള്‍ക്ക് ബഹുമാനിക്കാനും ആ ബഹുമാനം കൊണ്ട് ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാനും വല്ലതും ഞങ്ങള്‍ക്ക് ഏര്‍പ്പാടാക്കണം എന്നാണു..അവര്‍ കരുതിയത് അങ്ങനെ ചെയ്യുന്നതില്‍ പ്രശ്നമില്ല എന്നാണു, അവരുടെ അങ്ങേയറ്റത്തെ വിവരമില്ലായ്മയാണ് കാരണം ..
അതിനാല്‍ കേവലം വിഗ്രഹതെയോ കല്ലിനെയോ ആരാധിക്കല്‍ മാത്രമല്ല ശിര്‍ക്ക്, അള്ളാഹു അല്ലാത്ത എന്തിനും ആരാധനയുടെ ഇത് കാര്യവും സമര്‍പ്പിച്ചാല്‍ ശിര്‍ക്ക് സംഭവിച്ചു, അതിനെ പ്രതെകമായി ഇലാഹക്കണം എന്നോ ഞങ്ങള്‍ ആരാധിക്കുന്നില്ല എന്ന കേവല വാക്കുകള്‍ കൊണ്ടോ കാര്യമില്ല.. 


4. ഇന്നത്തെ കാലത്തെ ശിര്‍ക്ക് ചെയ്യുന്നവര്‍ ആദ്യകാലത്തെ മുശ്രിക്കുകളെക്കാള്‍ അധപ്പതിച്ചവര്‍ ആണ്, കാരണം  റസൂല്‍ﷺ  നിയോഗിതനായ കാലത്തെ മുശ്രിക്കുകള്‍ സന്തോഷമുള്ള ഖട്ടത്തില്‍ മാത്രം ശിര്‍ക്ക് ചെയ്യുന്നവര്‍ ആയിരുന്നു, അവര്‍ക്ക് പ്രയാസങ്ങള്‍ ബാധിച്ചാല്‍ അവര്‍ തൌഹീദില്‍ ഇഖ്ലാസ് ഉള്ളവര്‍ ആയിരുന്നു.. 

അതിനുള്ള   തെളിവുകള്‍ :
 

 فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّـهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ
എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു.[29:65]


وَإِذَا مَسَّكُمُ الضُّرُّ فِي الْبَحْرِ ضَلَّ مَن تَدْعُونَ إِلَّا إِيَّاهُ ۖ فَلَمَّا نَجَّاكُمْ إِلَى الْبَرِّ أَعْرَضْتُمْ ۚ وَكَانَ الْإِنسَانُ كَفُورًا 
 കടലില്‍ വെച്ച് നിങ്ങള്‍ക്ക് കഷ്ടത (അപായം) നേരിട്ടാല്‍ അവന്‍ ഒഴികെ, നിങ്ങള്‍ ആരെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നുവോ അവര്‍ അപ്രത്യക്ഷരാകും. എന്നാല്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുകയായി. മനുഷ്യന്‍ ഏറെ നന്ദികെട്ടവനായിരിക്കുന്നു.[17:67]. 

ഈ നാല് അടിസ്ഥാന വിഷയവും നേര്‍ക്ക് നേരെ അള്ളാഹു പറഞ്ഞതാകുന്നു, ഇത് വ്യക്തവും തെളിഞ്ഞതുമാകുന്നു..  അള്ളാഹു താങ്കളെ നേരായി ചിന്തിക്കാന്‍ സഹായിക്കട്ടെ..

അതിനാല്‍ ..എല്ലാ വിധ ആരാധനകളും അല്ലാഹുവിനു മാത്രമാക്കുക, പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോള്‍  അവനോടു മാത്രം തേടുക , നേര്‍ച്ചകളും വഴിപാടുകളും അവനു മാത്രമാക്കുക, അവനില്‍ മാത്രം എല്ലാം  ഭരമേല്‍പ്പിക്കുക..

وَلَا يَصُدُّنَّكَ عَنْ آيَاتِ اللَّـهِ بَعْدَ إِذْ أُنزِلَتْ إِلَيْكَ ۖ وَادْعُ إِلَىٰ رَبِّكَ ۖ وَلَا تَكُونَنَّ مِنَ الْمُشْرِكِينَ ﴿٨٧ وَلَا تَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ ۘ لَا إِلَـٰهَ إِلَّا هُوَ ۚ كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ ۚ لَهُ الْحُكْمُ وَإِلَيْهِ تُرْجَعُونَ

"
അല്ലാഹുവിന്‍റെ വചനങ്ങള്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ നിന്നെ അതില്‍ നിന്ന് തടയാതിരിക്കട്ടെ. നിന്‍റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക. നീ ശിര്‍ക്ക് ചെയ്യുന്നവരുടെ കൂട്ടത്തിലായിപ്പോകരുത്‌.  അല്ലാഹുവോടൊപ്പം വേറെ യാതൊരു ഇലാഹിനെയും നീ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ് വിധികര്‍ത്തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും."(28:87,88).


أسأل الله  تعالى أن يُمِيتَنا على توحيده، وأن يتولانا برحمته، إنه سميع مجيب


وصلى الله على محمد، وعلى آله وصحبه وسلم.

✍️ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.
NB: അല്‍ ഖവാഇദുല്‍ അര്‍ബഅ   അവലംബമാക്കി എഴുതിയത്, ഇത് പ്രസ്തുത കിതാബിന്റെ  വിവര്‍ത്തനമല്ല, ചില ഭാഗങ്ങള്‍ക്ക് ഷെയ്ഖ്‌ സ്വലിഹുല്‍ ഫൌസാന്‍ നല്‍കിയ ശറഹിനെയും അവലംബമാക്കിയിട്ടുണ്ട്.